അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, February 15, 2009

ഇടശ്ശേരിയുടെ 'കറുത്തചെട്ടിച്ചികള്‍


(കവിത കേള്‍ക്കാം) 
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍ .
നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച

സുന്ദരിമാരേ, വിധേയമിക്കേരളം.
കാണാ,മറിയുമേ കണ്ടാല്‍ ‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും


(കവിത വായിയ്ക്കാം)

........
...

12 comments:

  1. ശരിക്കും ഇഷ്ടായി...നല്ല ആലാപനം.. നല്ല ക്ലിയര്‍.. ഇതുപോലെ ഇനിയും..

    ReplyDelete
  2. കേൾക്കാൻ കഴിയുന്നില്ല. .എന്താണെന്ന് അറിയില്ല. ഒരു പക്ഷെ എന്റെ കമ്പ്യൂട്ടറിലെ കുഴപ്പമാകാം..

    ReplyDelete
  3. ഈ പ്രാവിശ്യത്തെ ആലാപനത്തിന് ചെറിയ കുഴപ്പങ്ങള്‍ ഉണ്ട് ശബ്ദം അങ്ങിങ്ങ് മുറിഞ്ഞു പോകുന്നു എങ്കിലും കൊള്ളാം

    ReplyDelete
  4. ഇടശ്ശേരിയുടെ ഈ കവിത രണ്ടാമതാണു കേൾക്കുന്നത് എന്ന് തോന്നുന്നു. പക്ഷെ നഷ്ടമില്ല, നല്ല ആലാപനം

    ReplyDelete
  5. കുറെയുണ്ട്, കടം.
    എല്ലാമൊന്നു കേള്‍ക്കട്ടേ...
    കുറെ നാളായി കേള്‍ക്കാറില്ല!

    പതിവു പോലെ ഇഷ്ടമായി അലാപനം!

    ReplyDelete
  6. ശിശു ,സാജന്‍, മനോരാജ് ജിതേന്ദ്രകുമാര്‍ ,സോണ ,പാവപ്പെട്ടവന്‍ ,ശ്രീനാഥന്‍ സജി
    നന്ദി എല്ലാവർക്കും.
    മനോരാജ് മറ്റാരും പരാതി പറയാത്തതുകൊണ്ട്‌ പ്രശ്നം അവിടെയവാനാണ് സാധ്യത.
    സോണ,
    printed version ൽ . ചില്ലുകണ്ണാടി എന്നുതന്നെ . പിന്നീടൊരിക്കൽ ഹരിതകത്തിൽ കണ്ടു ചീർപ്പുകണ്ണാടി എന്നു PPR നു തെറ്റാൻ വഴിയില്ലെന്നു തോന്നി .അങ്ങനെ മാറ്റി. ചില printed text കണ്ടാൽ ആകെ ചിന്താക്കുഴപ്പമാവും . തെറ്റാണെന്നു തോന്നുന്നവ ചിലതു ധൈര്യപൂർവം തിരുത്തും. പിന്നെ ആരെങ്കിലും `വിവരമുള്ളവർ` ചൂണ്ടിക്കാണിച്ചു തരുന്ന തെറ്റുകൾ തിരുത്തി ചിലപ്പോൾ കവിത തന്നെ മാറ്റിച്ചൊല്ലാറുമുണ്ട്‌

    ReplyDelete
    Replies
    1. വൈകിയ വേളയില്‍ ഒരു അഭിപ്രായം, കാരണം ഞാനീ പോസ്റ്റുകള്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. അച്ഛന്റെ കവിതയില്‍ ചില്ലുകണ്ണാടി എന്നാണ്. അതാണ് ശരി. ആദ്യം വന്ന പതിപ്പുകളിലെല്ലാം അങ്ങിനെയാണ് കൊടുത്തിരിക്കുന്നത്. പിന്നീട് അച്ചടിച്ചുവന്ന പതിപ്പുകളില്‍ ചീര്‍പ്പുകണ്ണാടി എന്നുണ്ടെന്നു തോന്നുന്നു. അതായിരിക്കണം ജ്യോതിബായി അങ്ങിനെ ആലപിക്കാന്‍ കാരണം. ഇ. ഹരികുമാര്‍.

      Delete
    2. ഞാന്‍ ഈ പോസ്റ്റുകള്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ചില്ലുകണ്ണാടിയും മട്ടിപ്പശയും എന്നാണ് ശരി. അച്ഛന്റെ കവിതയുടെ ആദ്യപതിപ്പുകളിലെല്ലാം അങ്ങിനെയാണ് കൊടുത്തിട്ടുള്ളത്. പിന്നീട് വന്ന പതിപ്പുകള്‍ ചീര്‍പ്പുകണ്ണാടിയും എന്ന് കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.അതായിരിക്കണം ജ്യോതിബായ് അങ്ങിനെ ആലപിക്കാന്‍ കാരണം. ഡോ. എസ്.പി. രമേശ് ആലപിച്ച് ഞങ്ങളിറക്കിയ കാസറ്റില്‍ ചില്ലുകണ്ണാടി എന്നു തന്നെയാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇ. ഹരികുമാര്‍.

      Delete
  7. ഇടവപ്പാതി.
    ഇടശ്ശേരിയുടെ ഓര്‍മ്മ.
    ചിത്രപരമ്പരകള്‍.

    മഴയുടെ ‘ വരവ്’ ആകാശത്ത് ദ്രാവിഡമായ
    കാര്‍മഷി കോരിയൊഴിക്കുന്നു.

    ഈ കലുഷകാലത്ത് ഇത്തരം കവിതകളുടെ കേള്‍വി
    കരിങ്കല്ലിനേയും
    കരിയാടിനേയുമൊക്കെ ആര്‍ദ്രചിത്തരാക്കാത്തതിലേ അദ്ഭുത( തെക്കന്‍ഭാ‍ഗങ്ങളില്‍ അതിശയമെന്ന് പ്രയോഗമുണ്ട്)മുള്ളൂ.
    നന്ദി.

    (സത്യത്തില്‍ ഈ കവിതയെപ്പററി വളരെയേറെ എഴുതാമെന്ന് കരുതിയതാണ്.ഒരു ഉപന്ന്യാസം എഴുതാന്‍ തക്ക ഉളളടക്കമുളള അപാരസുന്ദര ലീലാകാശംനീണ്ടുനിവര്‍ന്നങ്ങനെ കെട്ക്കണ കണ്ടാല്‍ ഏതു പൊട്ടക്കണ്ണനും
    എഴുതിപ്പോകും ഉപന്ന്യാസം.ഇടശ്ശേരി ഗോപലന്‍ നായരുടെ പൂതപ്പാട്ട് എന്ന നോവല്‍ പോലും ,ഇതിന്റെ അടുത്തു വരില്ല.വന്നാല്‍ത്തന്നെ ഒരൊററ ഓട്ടം വെച്ചുകൊടുക്കും.)

    ReplyDelete