(കവിത ഇവിടെ വായിക്കാം..)

പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)
1906 ജനുവരി 5-ന് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക് പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത് തന്റെ കവിതകളില്‍ നിറച്ച് 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക് പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക് വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
കൃതികള്‍ :അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന് 1954 ലെ മദ്രാസ് സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക് 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്. കൊച്ചിരാജാവ് സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു
കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
(റെഫ:http://ml.wikipedia.org/)
1906 ജനുവരി 5-ന് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക് പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത് തന്റെ കവിതകളില്‍ നിറച്ച് 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക് പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക് വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
കൃതികള്‍ :അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന് 1954 ലെ മദ്രാസ് സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക് 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്. കൊച്ചിരാജാവ് സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു
കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
(റെഫ:http://ml.wikipedia.org/)


15 comments:
വളരെ നന്നായിരിക്കുന്നു..
കവിതയ്ക്കു ചേര്‍ന്ന ശബ്ദം!
പിന്നെ, എക്കൊ അല്പം കുറച്ചാല്‍ അല്പം കൂടി ക്ലാരിറ്റി കിട്ടില്ലേ? എങ്കിലും മനസിലാകായ്കയില്ല..
ഇത്രയ്ക്കും പോസ്റ്റുകള്‍ ഉണ്ടായിട്ടും ഈബ്ലോഗ് ഇതുവരെ ശ്രദ്ധിക്കപ്പെട്ടില്ല!!!
കുട്ടികളോട് വലിയ സ്നേഹമുള്ള ആളായിരുന്നു അദ്ദേഹം. അത്തരത്തിലുള്ള അനേക്കം സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങള്‍ 'ചിദമ്ബരസ്മരണ'യില്‍ പറയുന്നുണ്ട്. പോസ്റ്റ് ഇഷ്ടപ്പെട്ടു. ആശംസകള്‍..
കവിതയെ അത്രയേറെ സ്നേഹിച്ചിരുന്ന ആ മഹാനുഭാവണ്റ്റെ നടന്നുതേഞ്ഞ കാല്‍പ്പാദങ്ങളെഒന്നു തൊടാന്‍ ഈ കവിത ഉപകരിച്ചു.
എത്ര മഹത്തരം ആയിരുന്നു ആ ജീവിതം !
ആയിരം ഹൃദയങ്ങള്‍ ഒന്നിച്ചു നിന്നു പോകുന്ന തിരോധാനം !!!
അദ്ദേഹത്തിന്റെ കവിതാസമാഹാരം പുസ്തക ശേഖരത്തില്‍ ഉണ്ട്. പക്ഷെ വളരെക്കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ.
ടീച്ചറിന്റെ ശബ്ദത്തില്‍ സൌന്ദര്യപൂജ കേള്‍ക്കാന്‍ പറ്റിയപ്പോള്‍ വളരെ സന്തോഷമായി.
ഇപ്പോത്തന്നെ ആ പുസ്തകമൊന്ന് എടുത്ത് മറിച്ചുനോക്കണമെന്ന തോന്നലും ഉണ്ടായി. അതിന് പ്രത്യേകം നന്ദി.
വളരെയേറെ നന്നായിരിക്കുന്നു.
ആശംസകളില്‍ വാക്കുകള്‍ ഒതുക്കുന്നില്ല .
പുതു തലമുറ മറന്നു തുടങ്ങിയ കവികളില്‍
പെടുന്ന ആദ്ദേഹത്തിന്റെ കവിതകള്‍ പരിചയ പെടുത്തുന്നത്ത്തന്നെ വലിയ കാര്യമാണ്
ജ്യോതീ...ഗംഭീരം. പി.യുടെ കവിതകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്.എല്ലാ വിജയദശമിനാളിലും രാവിലെ ഇതു ഞാൻ പാരായണം ചെയ്യുന്നു. നന്ദി.
ജ്യോതീ
സൌന്ദര്യപൂജയുടെ സൌന്ദര്യവും കാവ്യാത്മകതയും
ഒട്ടും ചൊര്ന്നുപൊകാതെ ഭാവാത്മകമായുള്ള ആലാപനം..
അനസ്യൂതം തുടരട്ടെ..
ജിജി
ജ്യോതീ, വളരെ നന്നായി ആലപിച്ചിരിയ്ക്കുന്നു, ഭാവം ഒട്ടും ചോർന്നു പോകാതെ..മലയാള കവിതയിലെ വ്യത്യസ്തനായ പി.യെ തെരഞ്ഞെടുത്തതിനു പി.ജ്യോതിയ്ക്കു നന്ദി.
വരികൾ ആവർത്തിച്ചു ചൊല്ലാത്തതെന്തേ?
കവിത കേള്‍ക്കാന്‍ കഴിഞ്ഞ കാര്യം സസന്തോഷം അറിയിക്കട്ടെ .വളരെ മനോഹരമായി അവതരിപ്പിച്ചതിനു നാന്ദിയും അറിയിക്കുന്നു . വരികളുടെ ഭാവവും ശുദ്ധിയും പൂര്‍ണമായ അഴകോടെ ആലപിച്ചു.ഒരു പക്ഷെ കവിപോലും വിച്ചാരിച്ചിട്ടുണ്ടാവില്ല ആ കവിതയ്ക്ക് ഇത്രയേറെ സൌന്ദര്യം മുണ്ടായിരുന്നന്നു .
കവിതാലാപനമാത്തിനു വഴങ്ങുന്ന ഈ സ്വരശുദ്ധി കവിതകളെ സ്നേഹിക്കുന്നവര്‍ക്കായി പ്രയോചന പെടുത്താന്‍ കഴിയട്ടെ എന്നു ആത്മാര്‍ത്ഥമായി ആശംസിക്കുന്നു .
മാറിനില്‍ക്കുക രാവിന്റെ
മഹിഷാസുരസൈന്യമേ,
എഴുനള്ളുകയായ് കാവ്യ-
പ്പൊന്നൂഞ്ഞാലേറിയോരിവള്‍.
നന്നായി ആലപിച്ചിരിയ്ക്കുന്നു, നന്ദി.
ബഹറിന്‍ ബൂലോകം ബ്ലോഗിലെ പോസ്റ്റു വഴിയാണ് എത്തിയത്. വളരെ നന്നായിരിക്കുന്നു ഈ ബ്ലോഗ്. ആലാപനവും.
ഒത്തിരിയൊത്തിരി ആശംസകള്‍!!!
തികച്ചും അഭിനന്ദനീയം..........
എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നു.
കാണാവുന്നവയെല്ലാം കവിത തുളുമ്പുന്നവയാണെന്ന് കാണണമെങ്കില്‍ കുഞ്ഞിരാമന്‍നായര്‍കവിതകളിലൂടെ ദര്‍ശിയ്ക്കണം.
എന്നിട്ടും എല്ലാ കവിതപ്രിയ ഹൃദയങ്ങളിലും കുടികൊള്ളുവാന്‍ ആ കവിതകള്‍ക്ക് ഭാഗ്യമുണ്ടായി കാണുന്നില്ല.ആലാപനഗണത്തില്‍ അവ പെട്ടു കാണുന്നത് വിരളം.ഈ ശ്രമം പ്രശംസയര്‍ഹിയ്ക്കുന്നു.
എത്ര എടുത്തു പറഞ്ഞാലും മതിയാകാത്ത അത്ര നല്ല ഉദ്യമം,നല്ല ശബ്ദം.നല്ല ഈണം.കവിതയെ നന്നായി ആസ്വദിക്കാന്‍ അനുരൂപമായ ആലാപനം.അഭിനന്ദനീയം തന്നെ ഈ സദുദ്യമം.
Post a Comment