അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label cheeraman. Show all posts
Showing posts with label cheeraman. Show all posts

Thursday, September 13, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ I ഇരാമചരിതം -ചീരാമകവി


കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്‍ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
രാമചരിതം(ചീരാമകവി)-ഒന്നാം പടലം




മറ്റു  ഭാഷകളിലെന്ന  പോലെ  മലയാളത്തിലും  വാമൊഴി,  വരമൊഴി പാരമ്പര്യങ്ങളില്‍ ഉള്ള രണ്ടാം സഹസ്രാബ്ദത്തിലെ മധ്യകാല സാഹിത്യം (12 -17 നൂറ്റാണ്ടുകള്‍ എന്ന് സാമാന്യമായി പറയാം- കൃത്യമായ ഒരു കാലഗണന അല്ല ) സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ് . ഇന്ന് മലയാളമായി അറിയപ്പെടുന്ന കേരളത്തിലെ വ്യവഹാര ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍- കുറെയൊക്കെ സമകാല തമിഴ് ഭാഷയോടും- ഈ കാലത്ത് പ്രധാനമായും വാമൊഴി പാരമ്പര്യത്തിലുള്ള തെക്കന്‍ പാടുകള്‍ കൂടാതെ വരമൊഴിയിലുള്ള നിരവധി കൃതികളും  തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ ആദ്യകാല കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നതാണ്   രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) . ഭാഷാ   ചരിത്രത്തില്‍ ഏറ്റവും പഴക്കം പറയുന്നത് ഈ കൃതിക്കാണെന്ന് കാണുന്നു. ‘ചീരാമൻ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രചിച്ചിരിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മനാണ് കൃതിയുടെ കർത്താവെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. ആകെ 1814 പാട്ടുകളാണ്ഈ കൃതിയിലുള്ളത്. ഇന്നത്തെ മലയാളത്തിനോടും തമിഴിനോടും ചില സമാനതകള്‍ ഉള്ള ഭാഷയാണ്‌ ഈ കൃതിയില്‍ ഉള്ളത്. ഇതൊരു തമിഴ് കാവ്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്.   യുദ്ധകാണ്ഡത്തെയാണ് ഈ കൃതിയില്‍ കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലയിടത്തും സൂചിതമായിട്ടുണ്ട് . മലയാള കവിതയുടെ ചരിത്ര വഴികള്‍ അടയാളപ്പെടുത്തുമ്പോള്‍ ഒഴിവാക്കാനാവാത്ത കൃതിയാണ് എന്നതിനാലും ഇന്നത്തെ കേരളവുമായി ബന്ധിപ്പിക്കാവുന്ന ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും പഴക്കമുള്ളതാവാനിടയുള്ള  വരമൊഴി രചന എന്ന തലത്തിലും, ഈ കൃതിയെ അംഗീകരിച്ചുകൊണ്ട്, ഇവിടെ ആദ്യമായി ചെല്ലുന്നത് രാമചരിതത്തിലെ വരികളാണ്

“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്‌
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ-
ന്റാനനം വടിവുളളാനവടിവായവതരി-
ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,
ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും
നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!”
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം
ചേതയുൾത്തുടർന്നു തോന്റുംവണ്ണമിന്റുമുതലായ്‌
ഊനമറ്റെഴും ഇരാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.“
”താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽമുലൈ-
ത്താവളത്തിലിളകൊളളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ,
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേ, അരചനായ്‌ നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ.“
”അരുവൈ പാതിയുരുവായ പരനേ, ചരണതാ-
രകകുരുന്തുകൊടു തന്തതം നി നൈന്തുകൊൾവവ-
ർക്കരിയ വൻപിറവിയാം തുയരറുത്തുകളവോ-
രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാറ്റന്തവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ.“
”വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ
മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-
ണ്ടെഴുന്ത കൊണ്ടൽപതറും നെറിതഴത്തകുഴലീ,
ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിന്റ നുതലീ,
ചുഴല നിന്റകിലലോകം വണങ്കിന്റ കഴലീ,
തുകിൽ പുലിത്തൊലികൊളളിന്റരനു തൻ കണ്ണിണപെ-
ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-
യവ്വളവുതോറ്റിന പെരുപ്പമുളള വെപ്പിൻമകളേ!“
”മകരകേതനനുടെ ചെനകനായർമകനായ്‌
വളരുമെങ്കൽ മറിമായൻ മണിമാർവിലിളകൊ-
ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-
രമലകോമളപയോതിതനയേ, അരചനായ്‌
ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-
പൊരുതു ചേലിടഞ്ഞിഴുന്റിന കടക്കൺമുനയാൽ.
“ഇടഞ്ഞു താനവരൈ വേരറ മുടിക്കുമടലിൽ വൻ-
പിലകുമിന്തിരനുമങ്കി നമനും നിരുതിയും
കുടിലവാരിപതി വായുവളകേചനരനും
കുളിർനിലാമതിവെയ്യോനുമുരകാതിപതിയും
വടിവുചേരവനിമാതുമയനും വിണ്ണവരും
മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും
കൊടിയ പൈരവിയും ആനനങ്ങളാറുളളവനും
കുതുമവാണനുമെനക്കു തുണയാകയിതിനേ.”
തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-
ച്ചുരുങ്കിനോരകതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,
പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ,
പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവർണ്ണൻ മനുചനായ്‌പ്പൊരുത പോർക്കൊടുമതൻ
വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ“
”മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-
ന്മീകിയും പിന്നെ വിയാതനുമെനക്കതികമായ്‌
വേതവിത്തു നല്ലകത്തിയനൊരോ വകവകൈ
വേരിതിഴ്‌ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും
ഓതയിൽ തുയിലുമണ്ണൻ വിണ്ണുളാർ പുകഴ വ-
ന്തൂഴിയിൽ തചരതൻതനയനായവതരി-
ത്താതികാലമുളളരുന്തൊഴിൽകൾ ചെയ്‌തവ കഴി-
ഞ്ഞാഴിമാനിനിയെ മീണ്ട വഴി കൂറുവതിനായ്‌.“
”ആഴിമാതിനെ നിചാചരവരൻ കവർന്നുകൊ-
ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നന്റു കവിമന്നനുറവാ-
യോടിനാടുകെനവേയരികൾ നാലു തിചൈയും
കീഴുമേലും വിനവിന്റളവിൽ വായുതനയൻ
കേടില്ലാത മതിയൊടു തിരയാഴി കടന്ന-
മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ
മാൽപുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ.“
”മാൽപുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും
മാലവാർകുഴലിലെഴും മണികൈക്കൊളളുംമുന്നേ
വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
മേതിൽ വീഴ്‌ന്തടിപണിന്തു വിടയും തൊഴുതുപോയ്‌
ചേൽപൊരുന്തുമരിവീരൻ അലയാഴി കടന്ന-
ത്തീരമെയ്‌തിയിരുന്നൊൺ കവികൾ ചൂഴ്‌ന്തിനായ പൈ-
മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം
പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ.“
(കടപ്പാട്- പുഴ.കോം)