അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Tuesday, March 31, 2009

'കടമ്മനിട്ട രാമകൃഷ്ണന്‍ - കടമ്മനിട്ട


കടമ്മനിട്ട രാമകൃഷ്ണന്‍ (22/03/1935- 31/03/2008)

കവിത നെഞ്ചത്തു കുത്തിനിര്‍ത്തിയ പന്തം തന്നെയായയിരുന്നു കടമ്മനിട്ടയ്ക്ക്‌. അണഞ്ഞാലും അണയാതെ ആളുന്നു ഇന്നും പന്തം ... ...
മലയാളകവിതയ്ക്ക്‌
തനതായ ഒരു ചൊല്‍വഴി തുറന്ന കാട്ടാളന്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം. (കവിത വായിയ്ക്കാം)

കടമ്മനിട്ട രാമകൃഷ്ണൻ .

ജനനം:മാർച്ച് 22, 1935 .പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിൽ .അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നു.
 കേരളത്തിന്റെ നാടോടി സംസ്കാരത്തെയും കടമ്മനിട്ട ഗ്രാമത്തിലെ പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. പടയണിയെന്ന അനുഷ്ഠാനകല രാമകൃഷ്ണന്റെ ജീവിതത്തിലും കവിതയിലും  സ്വാധീനം ചെലുത്തിയിട്ടുണ്ട് .
1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ.  2008 :മാർച്ച് 31 അന്തരിച്ചു

പ്രധാനകൃതികൾ

    കുറത്തി,    കടിഞ്ഞൂൽ‌പൊട്ടൻ,    മിശ്രതാളം,    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു,    കടമ്മനിട്ടയുടെ കവിതകൾ
    വെള്ളിവെളിച്ചം,    ഗോദോയെ കാത്ത് (സാമുവൽ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോർ ഗോദോ” എന്ന നാടകത്തിന്റെ വിവർത്തനം),    സൂര്യശില (ഒക്ടാവിയോ പാസിന്റെ “സൺ‌സ്റ്റോൺ” എന്ന കൃതിയുടെ വിവർത്തനം),    കോഴി

പുരസ്കാരങ്ങൾ

    കടമ്മനിട്ടയുടെ കവിതകൾ - ആശാൻ പുരസ്കാരം (1982)  ,കേരള സാഹിത്യ അക്കാദമി പുരസ്കാരം
    അബുദബി മലയാളി സമാജം പുരസ്കാരം.,    ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ പുരസ്കാരം.,    മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം.

അവലംബം:വിക്കിപീഡിയ



Sunday, March 8, 2009

സുഗതകുമാരിയുടെ 'പെണ്‍കുഞ്ഞ്‌ 90'





മാർച്ച്-8 ഒരു വനിതാദിനം കൂടി....


അമ്മതന്‍
കണ്ണുനീര്‍പ്പെയ്ത്തില്‍ -
ക്കുളിപ്പിച്ചിറ്റുപാല്‍ കൊടുത്തുമ്മയാകും
ശ്രീതിലകം ചാര്‍ത്തി നെറ്റിമേല്‍
ഇവളെ പാവമീകുഞ്ഞുസീതയെ
ജഗദംബ നിന്‍ ഉഴവിന്‍ചാലിലായ്‌
മെല്ലെക്കിടത്തുന്നേനനാഥയായ്‌....

(കവിത വായിയ്ക്കാം)

Saturday, February 28, 2009

'കൃഷ്ണ , നീയെന്നെയറിയില്ല'-സുഗതകുമാരി





(കവിത വായിയ്ക്കാം)

സുഗതകുമാരി

1934 ജനുവരി 3 ന്‌ തിരുവനന്തപുരത്ത് ജനനം. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിക്കുന്നു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. തളിര് എന്ന മാസികയുടെ പത്രാധിപയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്.

കൃതികൾ

   മുത്തുച്ചിപ്പി , പാതിരാപ്പൂക്കൾ  (കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി),     പാവം മാനവഹൃദയം ,    ഇരുൾ ചിറകുകൾ ,    രാത്രിമഴ  (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്),     അമ്പലമണി  (ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം) .    കുറിഞ്ഞിപ്പൂക്കൾ  (ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ്).     തുലാവർഷപ്പച്ച  (വിശ്വദീപം അവാർഡ്),     രാധയെവിടെ (അബുദാബി മലയാളി സമാജം അവാർഡ്),    കൃഷ്ണകവിതകൾ (ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്),    ദേവദാസി,    വാഴത്തേൻ,    മലമുകളിലിരിക്കെ 

മറ്റു പുരസ്കാരങ്ങൾ

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്,     പാതിരപ്പൂക്കൾ     കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 ),     രാത്രിമഴ   കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(1980 ),    അമ്പലമണി     ഓടക്കുഴൽ പുരസ്കാരം(1982 )
അമ്പലമണി     വയലാർ അവാർഡ്(1984 ) , ലളിതാംബിക അന്തർജ്ജനം അവാർഡ്(2001 ), 
വള്ളത്തോൾ അവാർഡ് (2003     ),        കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(2004 )
ബാലാമണിയമ്മ അവാർഡ്(2004     ),         പത്മശ്രീ പുരസ്കാരം(2006 ),         പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,      മണലെഴുത്ത്     സരസ്വതി സമ്മാൻ(2013)

അവലംബം : വിക്കിപീഡിയ