അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label പനിനീർപ്പൂവ്. Show all posts
Showing posts with label പനിനീർപ്പൂവ്. Show all posts

Friday, October 31, 2025

ക്ലാസ് -8| പനിനീർപ്പൂവ്| മലയാളപാഠാവലി| ഉള്ളൂർ എസ്. പരമേശ്വരയ്യർ| കാവ്യംസുഗേയം

പനിനീർപ്പൂവ്. ഞാനൊരു മാൺപെഴും ചെമ്പനീർപ്പൂവിനെ- ക്കാണവേ ചോദിച്ചേനിപ്രകാരം : "പുഞ്ചിരിക്കൊള്ളുന്നതെന്തിന്നുപൂവേ, നീ ? നിൻ ചെറുജീവിതമെത്ര മോശം ! മാണിക്കക്കല്ലോ നീ ? ബാലാർക്കബിംബമോ ? ശോണമാം ദുർഗ്ഗതൻ വിഗ്രഹമോ ? യാതൊന്നുമല്ലല്ലോ ! പിന്നെയെന്തിങ്ങനെ മോദിപ്പാൻ ഹേതു ? നിൻ മുഗ്ദ്ധതയോ ? പാഴുറ്റ മണ്ണിൽനീ വീഴുവാൻ പോകുന്നു താഴത്തു നാളെയെന്നോർമ്മയില്ലേ ? നീയിത്തരത്തിലിന്നാടി ഞെളിയുവാൻ ന്യായമെന്തെന്നെന്നോടോതിടാമോ ? 12 II ഓതിയില്ലുത്തരമൊന്നുമച്ചോദ്യത്തി- ന്നാതങ്കമേശാത്തോരാപ്രസൂനം. എൻ തെറ്റു കാട്ടുവാൻ മേന്മേൽ വിലങ്ങനെ- ത്തൻ തലയാട്ടുക മാത്രം ചെയ്തു. എന്തതിൻ താല്പര്യമെന്നു ഞാൻ ചിന്തിച്ചേൻ ; ബന്ധം മനസ്സിലായല്പമപ്പോൾ. തെറ്റെന്നു വീണ്ടുമപ്പൂവിനോടോതിനേൻ : "തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ ; നിന്നുടെ ജീവിതം മോശമെന്നല്ലീ ഞാൻ ചൊന്നതെന്നോമനേ ? മാപ്പുനൽകൂ ! പൂക്കളേ, പൂക്കളേ, പാരിതിൽ നിങ്ങൾക്കു പാർക്കുകിലെന്തോന്നു മീതേ ചൊൽ വാൻ ? ഏതൊരു പാഴ് മണൽക്കാടുതാൻ നിങ്ങളാൽ- പ്പൂതമാം നന്ദനമാകുന്നീല ! ഏതൊരു മാലിൽത്താൻ മർത്ത്യർക്കു നിങ്ങളാൽ സ്ഫീതമാമാനന്ദം വായ്ക്കുന്നീല ! മുറ്റത്തു നിങ്ങൾക്കു കോലകത്തിങ്കലും ചെറ്റപ്പുരയിലുമുല്ലസിക്കാം. ആരെയുമസ്പൃശ്യരാക്കുകയില്ലെന്ന- ല്ലാരിലു പുഞ്ചിരി തൂകുംതാനും. അശ്മമാം ചിത്തവും നിങ്ങളെക്കാണുമ്പോ- ളശ്രമം നിങ്ങളെപ്പോലെയാകും. പാടുന്ന വണ്ടുകൾക്കൊപ്പമായ്ത്തെന്നലി- ലാടുന്ന നിങ്ങളെയാർ മറക്കും ? ഘ്രാണേന്ദ്രിയത്തിന്നു സാഫല്യം നേടുന്നു മാനവർ നിങ്ങൾതന്നന്തികത്തിൽ. തൻ നറും തേൻ നിങ്ങളേകുന്നു ലോകത്തി- ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം ! വേണിയിൽ ച്ചൂടിയാലെന്തു ഭംഗി ! ദേവനെപ്പൂജിക്കാം ; വീരനെച്ചാർത്തിക്കാം ; പാവത്തിൻ മൗലിക്കും ഭൂഷയാക്കാം ; കല്യാണകർമ്മത്തിന്നാവശ്യമേവർക്കും കല്യാണധാമങ്ങളായ നിങ്ങൾ മന്നിനീ മാഹാത്മ്യം നൽകുന്ന നിങ്ങളോ വിണ്ണിലേപ്പൈതങ്ങൾ ? ആരറിഞ്ഞു ? അത്രയ്ക്കു നന്മകൾ കാണ്മൂ ഞാൻ നിങ്ങളിൽ, സിദ്ധർക്കുമീമന്നിൽ ദുഷ്പ്രാപങ്ങൾ. നിങ്ങളാം കാവ്യങ്ങൾ മൂലമായ്ക്കാണ്മൂ ഞാ- നങ്ങെഴുമാനന്ദപാരമ്യത്തെ. നിങ്ങളില്ലാത്തോരു മേദിനിയെങ്ങനെ മംഗലമുൾക്കൊള്ളും ? മാൺപു പൂണും ? ആ മഹാവിഷ്ണുവിൻ പ്രേയസിക്കെങ്ങനെ പൂമകളെന്നൊരു പേരു വന്നു ആ വൻപൻ ശൃംഗാരയോനിയെയെങ്ങനെ പൂവമ്പനെന്നാരും വാഴ്ത്തിടുന്നു ? പൂക്കളേ, പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ പാർക്കുകിൽ നിങ്ങളെൻ ദേവതമാർ. 60 III പുഞ്ചിരിക്കൊള്ളുക ചെമ്പനിനീർപ്പൂവേ, പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ-- ആനന്ദരൂപൻ തൻ വൈഭവമോർത്താലും, മാനവൻ തൻ മൗഢ്യം ചിന്തിച്ചാലും. താഴത്തു നീളെ നീ താങ്ങൊന്നുമെന്നിയേ വീഴുമെന്നോതിയോ വിഡ്ഢിയാം ഞാൻ ? കാലത്തിൻ പാച്ച്ലിലേതുണ്ടു വീഴാതെ നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ ? ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ സുന്ദര,മേവർക്കും സ്തോത്രപാത്രം ? വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു വായടച്ചീടുന്നോ വാനം പാടി ? വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ ? തീരും തൻ ജീവിതമെന്നോർത്തു നിൽക്കുന്നോ മാരിപൊഴിക്കാതെ കാളമേഘം ? പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു പാതയിൽത്തങ്ങുന്നോ ഭാനുദേവൻ ? എന്നോ പുഴയിലിറങ്ങുവാൻ മുണ്ടു നാ- മിന്നേ തെറുക്കണമെന്നതുണ്ടോ ? "ഏതു നിമേഷവുമീശ്വരൻ നൽകുന്നു മോദിപ്പാൻ ജീവിക്കു--മോദമേകാൻ ; ആയതു ജീവിതം ; അല്ലാത്തതൊക്കയു- മാത്മവിനാശത്തിൻ രൂപഭേദം. ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ- മാ നീരു കൊല്ലാതെ കൊല്ലും രോഗം." എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ ; നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ. ഞാനൊരു കല്പാന്തം പാറയായ് നിൽക്കേണ്ട ; സൂനമായൊറ്റനാൾ വാണാൽപ്പോരും, എൻ കുലഗുൽമത്തിൻ ദുർഗ്ഗുണകണ്ടക- മെങ്കൽ നിന്നാവതും താഴ്ത്തി നിർത്തി