അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label 8th standard poems syllabus 2024. Show all posts
Showing posts with label 8th standard poems syllabus 2024. Show all posts

Friday, October 31, 2025

ക്ലാസ് -8| പനിനീർപ്പൂവ്| മലയാളപാഠാവലി| ഉള്ളൂർ എസ്. പരമേശ്വരയ്യർ| കാവ്യംസുഗേയം

പനിനീർപ്പൂവ്. ഞാനൊരു മാൺപെഴും ചെമ്പനീർപ്പൂവിനെ- ക്കാണവേ ചോദിച്ചേനിപ്രകാരം : "പുഞ്ചിരിക്കൊള്ളുന്നതെന്തിന്നുപൂവേ, നീ ? നിൻ ചെറുജീവിതമെത്ര മോശം ! മാണിക്കക്കല്ലോ നീ ? ബാലാർക്കബിംബമോ ? ശോണമാം ദുർഗ്ഗതൻ വിഗ്രഹമോ ? യാതൊന്നുമല്ലല്ലോ ! പിന്നെയെന്തിങ്ങനെ മോദിപ്പാൻ ഹേതു ? നിൻ മുഗ്ദ്ധതയോ ? പാഴുറ്റ മണ്ണിൽനീ വീഴുവാൻ പോകുന്നു താഴത്തു നാളെയെന്നോർമ്മയില്ലേ ? നീയിത്തരത്തിലിന്നാടി ഞെളിയുവാൻ ന്യായമെന്തെന്നെന്നോടോതിടാമോ ? 12 II ഓതിയില്ലുത്തരമൊന്നുമച്ചോദ്യത്തി- ന്നാതങ്കമേശാത്തോരാപ്രസൂനം. എൻ തെറ്റു കാട്ടുവാൻ മേന്മേൽ വിലങ്ങനെ- ത്തൻ തലയാട്ടുക മാത്രം ചെയ്തു. എന്തതിൻ താല്പര്യമെന്നു ഞാൻ ചിന്തിച്ചേൻ ; ബന്ധം മനസ്സിലായല്പമപ്പോൾ. തെറ്റെന്നു വീണ്ടുമപ്പൂവിനോടോതിനേൻ : "തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ ; നിന്നുടെ ജീവിതം മോശമെന്നല്ലീ ഞാൻ ചൊന്നതെന്നോമനേ ? മാപ്പുനൽകൂ ! പൂക്കളേ, പൂക്കളേ, പാരിതിൽ നിങ്ങൾക്കു പാർക്കുകിലെന്തോന്നു മീതേ ചൊൽ വാൻ ? ഏതൊരു പാഴ് മണൽക്കാടുതാൻ നിങ്ങളാൽ- പ്പൂതമാം നന്ദനമാകുന്നീല ! ഏതൊരു മാലിൽത്താൻ മർത്ത്യർക്കു നിങ്ങളാൽ സ്ഫീതമാമാനന്ദം വായ്ക്കുന്നീല ! മുറ്റത്തു നിങ്ങൾക്കു കോലകത്തിങ്കലും ചെറ്റപ്പുരയിലുമുല്ലസിക്കാം. ആരെയുമസ്പൃശ്യരാക്കുകയില്ലെന്ന- ല്ലാരിലു പുഞ്ചിരി തൂകുംതാനും. അശ്മമാം ചിത്തവും നിങ്ങളെക്കാണുമ്പോ- ളശ്രമം നിങ്ങളെപ്പോലെയാകും. പാടുന്ന വണ്ടുകൾക്കൊപ്പമായ്ത്തെന്നലി- ലാടുന്ന നിങ്ങളെയാർ മറക്കും ? ഘ്രാണേന്ദ്രിയത്തിന്നു സാഫല്യം നേടുന്നു മാനവർ നിങ്ങൾതന്നന്തികത്തിൽ. തൻ നറും തേൻ നിങ്ങളേകുന്നു ലോകത്തി- ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം ! വേണിയിൽ ച്ചൂടിയാലെന്തു ഭംഗി ! ദേവനെപ്പൂജിക്കാം ; വീരനെച്ചാർത്തിക്കാം ; പാവത്തിൻ മൗലിക്കും ഭൂഷയാക്കാം ; കല്യാണകർമ്മത്തിന്നാവശ്യമേവർക്കും കല്യാണധാമങ്ങളായ നിങ്ങൾ മന്നിനീ മാഹാത്മ്യം നൽകുന്ന നിങ്ങളോ വിണ്ണിലേപ്പൈതങ്ങൾ ? ആരറിഞ്ഞു ? അത്രയ്ക്കു നന്മകൾ കാണ്മൂ ഞാൻ നിങ്ങളിൽ, സിദ്ധർക്കുമീമന്നിൽ ദുഷ്പ്രാപങ്ങൾ. നിങ്ങളാം കാവ്യങ്ങൾ മൂലമായ്ക്കാണ്മൂ ഞാ- നങ്ങെഴുമാനന്ദപാരമ്യത്തെ. നിങ്ങളില്ലാത്തോരു മേദിനിയെങ്ങനെ മംഗലമുൾക്കൊള്ളും ? മാൺപു പൂണും ? ആ മഹാവിഷ്ണുവിൻ പ്രേയസിക്കെങ്ങനെ പൂമകളെന്നൊരു പേരു വന്നു ആ വൻപൻ ശൃംഗാരയോനിയെയെങ്ങനെ പൂവമ്പനെന്നാരും വാഴ്ത്തിടുന്നു ? പൂക്കളേ, പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ പാർക്കുകിൽ നിങ്ങളെൻ ദേവതമാർ. 60 III പുഞ്ചിരിക്കൊള്ളുക ചെമ്പനിനീർപ്പൂവേ, പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ-- ആനന്ദരൂപൻ തൻ വൈഭവമോർത്താലും, മാനവൻ തൻ മൗഢ്യം ചിന്തിച്ചാലും. താഴത്തു നീളെ നീ താങ്ങൊന്നുമെന്നിയേ വീഴുമെന്നോതിയോ വിഡ്ഢിയാം ഞാൻ ? കാലത്തിൻ പാച്ച്ലിലേതുണ്ടു വീഴാതെ നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ ? ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ സുന്ദര,മേവർക്കും സ്തോത്രപാത്രം ? വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു വായടച്ചീടുന്നോ വാനം പാടി ? വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ ? തീരും തൻ ജീവിതമെന്നോർത്തു നിൽക്കുന്നോ മാരിപൊഴിക്കാതെ കാളമേഘം ? പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു പാതയിൽത്തങ്ങുന്നോ ഭാനുദേവൻ ? എന്നോ പുഴയിലിറങ്ങുവാൻ മുണ്ടു നാ- മിന്നേ തെറുക്കണമെന്നതുണ്ടോ ? "ഏതു നിമേഷവുമീശ്വരൻ നൽകുന്നു മോദിപ്പാൻ ജീവിക്കു--മോദമേകാൻ ; ആയതു ജീവിതം ; അല്ലാത്തതൊക്കയു- മാത്മവിനാശത്തിൻ രൂപഭേദം. ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ- മാ നീരു കൊല്ലാതെ കൊല്ലും രോഗം." എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ ; നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ. ഞാനൊരു കല്പാന്തം പാറയായ് നിൽക്കേണ്ട ; സൂനമായൊറ്റനാൾ വാണാൽപ്പോരും, എൻ കുലഗുൽമത്തിൻ ദുർഗ്ഗുണകണ്ടക- മെങ്കൽ നിന്നാവതും താഴ്ത്തി നിർത്തി