അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label ജ്യോതിബായ്‌ പരിയാടത്ത്‌. Show all posts
Showing posts with label ജ്യോതിബായ്‌ പരിയാടത്ത്‌. Show all posts

Friday, December 12, 2008

ഗ്രാമശ്രീകള്‍ -കടത്തനാട്ട്‌ മാധവിയമ്മ





(കവിത വായിക്കാം )

കടത്തനാട്ട്‌
മാധവിയമ്മ
(1909-1999)
മലയാളകവിതയിലെ മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആദ്യത്തെ ശക്തമായ സ്ത്രീസാന്നിധ്യം . പ്രത്യയശാസ്‌ത്രജാടകള്‍ ഒന്നുമില്ലാതെ ചുറ്റിലും കാണുന്ന എന്തിലും കവിത കണ്ടെത്തുന്ന ഒരു കാല്‌പനികമനസ്സിനെ രചനകളില്‍ ദര്‍ശിക്കാം. പുരാണങ്ങളും പ്രകൃതിയും ഓണവും കണിക്കൊന്നയുമെല്ലാം നിറയുന്ന കവിതകള്‍. സാഹിത്യപരിഷദ്സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനംവഹിച്ചിട്ടുണ്ട്‌. പ്രധാന കൃതികള്‍ കാവ്യോപഹാരം, ഗ്രാമശ്രീകള്‍, കണിക്കൊന്ന എന്നീ കവിതാസമാഹാരങ്ങള്‍, ജീവിതന്തുക്കള്‍( ചെറുകഥാസമാഹാരം) വീരകേസരി, മാധവിക്കുട്ടി(നോവല്‍) തച്ചോളി ഒതേനന്‍, പയ്യംപള്ളിചന്തു (ഐതീഹ്യപുനരാഖ്യാനങ്ങള്‍).

photo courtesy Sreedharan T. P

കടപ്പാട്‌: http://www.mathrubhumi.com/php/newsDetails.php?news_id=1245963&n_type=NE&category_id=11&Farc=&previous=

Thursday, November 27, 2008

മൃഗശിക്ഷകന്‍- വിജയലക്ഷ്മി



 

 

വിജയലക്ഷ്മി

   
1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി വില്ലേജിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി ജനനം . ചോറ്റാനിക്കര ഗവർണ്മെന്റ് ഹൈസ്കൂൾ,എറണാകുളം സെന്റ് തെരേസാസ് കോളെജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
1977-ൽ കലാകൗമുദിയിൽ ആദ്യകവിത കവിത പ്രസിദ്ധീകരിച്ചു.1980-ൽ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ,കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജീവിതപങ്കാളി ബാലചന്ദ്രൻ ചുള്ളിക്കാട്

 കൃതികൾ


    മൃഗശിക്ഷകൻ(1992),    തച്ചന്റെ മകൾ(1992),    മഴതൻ മറ്റേതോ മുഖം(1999),
    ഹിമസമാധി(2001),    അന്ത്യപ്രലോഭനം(2002),    ഒറ്റമണൽത്തരി (2003),    അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം(2006),    അന്ധകന്യക(2006),    മഴയ്ക്കപ്പുറം (2010),    വിജയലക്ഷ്മിയുടെ കവിതകൾ (2010) ,    ജ്ഞാനമഗ്ദലന ( 2013 )

പുരസ്കാരങ്ങൾ


    കുഞ്ചുപിള്ള പുരസ്കാരം (1982),    ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരം(യുവസാഹിത്യകാരിക്ക് ) (1992),    അങ്കണം സാഹിത്യ പുരസ്കാരം (1990),    കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994),    വൈലോപ്പിള്ളി പുരസ്കാരം (1995),    ചങ്ങമ്പുഴ പുരസ്കാരം (1995),    ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം (1995)
    വി.ടി. ഭട്ടതിരിപ്പാട് പുരസ്കാരം (1997),    പി.കുഞ്ഞിരാമൻ നായർ പുരസ്കാരം(2001),    ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2010),    ഉള്ളൂർ പുരസ്കാരം(2010),    എ.അയ്യപ്പൻ സ്മാരകപുരസ്കാരം(2011),    കൃഷ്ണഗീതി പുരസ്കാരം(2011),    ലൈബ്രറി കൌൺസിൽ സാഹിത്യ പുരസ്കാരം(2013)
    പദ്മപ്രഭാ പുരസ്കാരം (2013),    ഓ.വി.വിജയൻ സാഹിത്യ പുരസ്കാരം (2013) 

അവലംബം:വിക്കിപീഡിയ


Sunday, November 16, 2008

സഹോദരനയ്യപ്പന്‍-ആള്‍ദൈവം-ആലാപനം



(കവിത വായിക്കാം)




 


എറണാകുളം ജില്ലയിലെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ കൊച്ചാവുവൈദ്യന്റേയുംഉണ്ണൂലിയുടെയും പുത്രനായി 1889 ആഗസ്റ്റ്‌ 21 നു അയ്യപ്പന്‍ ജനിച്ചു. ചെറായി, വടക്കന്‍പറവൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട്‌ മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍ പ്രീ യൂണിവെഴ്സിറ്റി പഠനം കഴിഞ്ഞ്‌ തിരുവനന്തപുരം മഹാരാജാസില്‍നിന്നും ബി എ ബിരുദം, തിരുവനന്തപുരം ഗവ: ലാ കോളേജില്‍ നിന്നും നിയമബിരുദംഎന്നിവ നേടി. കോഴിക്കോട്ടെ താമസത്തിനിടയില്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത്‌ജീവിതത്തിലെ വഴിത്തിരിവായി. ജാതീയതക്കതിരെ ശക്തമായി പ്രതികരിക്കാനുള്ളപ്രചോദനം അദ്ദേഹത്തിനു ആ വഴിക്കാണ്‌ ലഭിച്ചത്‌. 1917 ല്‍ ‍ചെറായിയില്‍ നടത്തിയമിശ്രഭോജനത്തെത്തുടര്‍ന്ന് കുറെക്കാലം സമുദായഭ്രഷ്ടനാക്കപ്പെടുകയും പുലയനയ്യപ്പന്‍എന്നു വിളിക്കപ്പെടുകയും ചെയ്തു. . 'സഹോദരന്‍' എന്നപേരില്‍ ഒരു പത്രം അദ്ദേഹംആരംഭിച്ചു. ജാതീയതക്കെതിരെയുള്ള അയ്യപ്പ ന്റെ ശക്തമായ നിലപാട്‌ വെളിപ്പെടുത്തുന്നലേഖനങ്ങളും കവിതകളും ' സഹോദരനിലൂടെ വെളിച്ചം കണ്ടു. ശ്രീനാരായണഗുരുവി ന്റെ ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്‌ എന്ന ആഹ്വാനത്തിനോട്‌ ജാതി വേണ്ട മതംവേണ്ട ദൈവം വേണ്ട മനുഷ്യന്‌ ' എന്നാണ്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തത്‌. 'യുക്തിവാദി' മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെസംഘടനത്തില്‍ അദ്ദേഹവും ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. 1928 ല്‍ കൊച്ചിന്‍ലെജിസ്ളേറ്റീവ്‌ അസംബ്ളിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷക്കാലം പനമ്പള്ളിമന്ത്രിസഭയിലും തുടര്‍ന്ന്‌ 1948 ല്‍ ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലും അംഗമായിരുന്നു.
കൃതികള്‍: റാണിസന്ദേശം,പരിവര്‍ത്തനം, ഉജ്ജീവനം,അഹല്യ സഹോദരനയ്യപ്പന്റെ പദ്യകൃതികളില്‍നിന്നുള്ള കവിതയാണ്‌ ആള്‍ദൈവം
കവിത അവലംബം: സഹോദരനയ്യപ്പന്റെ പദ്യകൃതികള്‍ (1934)

Sahodaran Ayyappan

Sahodaran Ayyappan was born as the son of Kumbalapparambil Kochavu Vaidyar and unnooli on august 21 1889 at Cherai, Ernakulum district. After completing schooling at Cheri and N.Paravoor . He did his pre university course at Malabar Christian college Kozhikkode and after acquired B.A Degree from Maharajas College Thiruvananthapuram and degree in Law from Govt: Law college Thiruvanathapuram. He was strongly inspired by sree Narayanaguru and the social revolutionary in him became ready to fight against the social evil of caste system. At cherai in 1917 he organized a 'Mishrabhojan' under Sahodarasngham, which was organized by himself for the purpose of eradicating the evil of casteism. From then he came to be called as 'Pulayanayyappan'. He established himself as a rationalist who did not believe in god or religion. He started a journal containing articles and poems .as a rejoinder to sree Narayanaguru's famous slogan 'One Caste, One God, and One religion for Human-beings he proclaimed his slogan of 'no Caste, No Religion, No God for Human-beings. He was the founder editor of Yukthivadi magazine. He was elected as a member of Cochin Legislative Assembly and was a member in the cabinet of Panampilli Govinda menon for 21 years from 1928 and he was a member at Ikkanda warrior ministry also.

Poems: Ranisandesam,Parivarthanam,Ujjeevanam
Aaldaivam is the poem taken from the collection Sahodarnayyappante Padyakrithikal
Text ref: Sahodarnayyappante Padyakrithikal (1934)


Ref: http://enwikipedia.org/wiki/sahodaran_ayyappan

Sunday, October 5, 2008

ജാതിക്കുമ്മി(ഒരു ഭാഗം)-പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍-ആലാപനം


(കവിത വായിക്കാം )
പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍ (1888-1938)
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ കൌണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്‌, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.

Saturday, September 20, 2008

കാളിനാടകം - ശ്രീനാരായണഗുരു - ആലാപനം




ശ്രീനാരായണഗുരു
(1856-1928)

സംസ്കൃതത്തിലും തമിഴിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീനാരായണഗുരു ശിവസ്തവം,ഷണ്‍മുഖദശകം, ഇന്ദ്രിയവൈരാഗ്യം, അറിവ്‌, ജാതിലക്ഷണം, ദേവീസ്തവം, കാളിനാടകം, ദത്താപഹാരം ,സദാചാരം തുടങ്ങി നാല്‍പ്പത്താറ്‌ പ്രശസ്ത രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. കാളിനാടകം ദണ്ഡകത്തില്‍ സൃഷ്ടി സ്ഥിതി സംഹാരകാരിണിയായി അവതരിപ്പിക്കപ്പെടുന്ന ദേവിയുടെ അമേയമഹിമ അനാവരണം ചെയ്യപ്പെടുന്നു. താളാത്മകഗദ്യമായി ധരിച്ചുപോന്നതും എന്നാല്‍ ദ്രാവിഡവൃത്തവിരചിതവുമായ കൃതിയാണ്‌ കാളിനാടകം. ആശയങ്ങള്‍ അവിച്ഛിന്നമായി പ്രവഹിക്കുന്നതോടൊപ്പം ഇതില്‍ ഭാഷയും കൌതുകകരമായി വാര്‍ന്നുവീഴുന്നുണ്ട്‌ . ലളിതവും സൌമ്യവും അതേസമയം കരാളവും ഉഗ്രവുമായ ദേവീഭാവങ്ങള്‍ ഇതില്‍ അതീവസുന്ദരമായി ആവിഷകരിച്ചിരിക്കുന്നു . നാദബിന്ദു സ്വരൂപമായും നാശരഹിതമായും വിശ്വം നിറഞ്ഞുനില്‍ക്കുന്ന ശക്തിസ്വരൂപിണിയായ സ്ത്രീതന്നെയാണ്‌ ശ്രീനാരായണഗുരുവിന്റെ കാളി.. ശക്തിചൈതന്യസ്വരൂപമെന്ന നിലയില്‍ സ്ത്രീയുടെ ഉദാത്തഭാവങ്ങളുടെ മൂര്‍ത്തിമദ്‌രൂപം തന്നെയാണവള്‍ .

Friday, February 15, 2008

ഒരു വിലാപം -വി.സി. ബാലകൃഷ്ണപ്പണിക്കര്‍ -ആലാപനം-





 (കവിത വായിക്കുക)


വി.സി. ബാലകൃഷ്ണപ്പണിക്കര്‍. (1 March 1889 – 20 October 1912)
മലയാള കവിതയിലെ പരിവര്‍ത്തനയുഗത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കര്‍ . പരമ്പരാഗത ശൈലിയില്‍ നിന്നും കാല്‍പനികതയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പത്രപ്രവര്‍ത്തനത്തിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്‌. 'കേരളചിന്താമണി', 'മലബാറി', 'ചക്രവര്‍ത്തി' തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലബാറിയില്‍ സ്വദേശാഭിമാനിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ ലേഖനങ്ങള്‍ എഴുതി. നീതിസാരങ്ങള്‍ ,നാഗാനന്ദം, ഒരു വിലാപം, വിശ്വരൂപം എന്നിവയാണ്‌ കവിതകള്‍ . ഇന്ദുമതീസ്വയംവരം എന്ന നാടകവും രചിച്ചിട്ടുണ്ട്‌. ഒരു വിലാപം (1908) അദ്ദേഹം രചിച്ചത്‌ പത്തൊന്‍പതാം വയസ്സിലാണ്‌. ഇരുപത്തിമൂന്നു വയസ്സില്‍ അദ്ദേഹം അന്തരിച്ചു
V C Balakrishnappanikkar
V C Balakrishnappanikkar was one of the morning stars of the age of transformation in the Malayalam poetry. His poems predicted the transmutation of Malayalam poetry from the traditional neo- classicist to a romanticist epoch. V C proved his skill as a journalist and editor. He edited 'Kerala Chinthamani', 'Malabari' and 'Chakravarthi'. He wrote articles praising Swadeshabhimani Ramakrishnappillai in the journal Malabari. His poetical works include, Neethisarangal, Naganandam, Oru Vilapam and VIswaroopam. Apart from this he wrote a drama, Indumathi swayamvaram. He died at the age of 23. Oru Vilapam was written in the year 1908, when he was 19 years of age.


Thursday, February 14, 2008

നാലപ്പാട്ടു നാരായണമേനോന്‍ ‍‍-കണ്ണുനീര്‍ത്തുള്ളി


നാലപ്പാട്ടു നാരായണമേനോന്‍ . (1887- 1954)
ബഹുമുഖപ്രതിഭയായിരുന്നു നാലാപ്പാട്ടു നാരായണമേനോന്‍ . മലയാളസാഹിത്യത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണദ്ദേഹം. കവി, തത്വചിന്തകന്‍ , വിവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം വിപുലമായ സംഭവനകളാണ്‌ നല്‍കിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വിവര്‍ത്തനഗ്രന്ഥമായ പാവങ്ങള്‍ മലയാളഭാഷയുടേയും ഭാവുകത്വത്തിന്റെയും വികാസത്തില്‍ വഹിച്ചിട്ടുള്ള പങ്ക്‌ ചെറുതല്ല. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ്‌ ഒഫ്‌ അസിയയും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌ (പൗരസ്ത്യദീപം). ചക്രവാളം, പുളകാങ്കുരം, കണ്ണുനീര്‍ത്തുള്ളി തുടങ്ങിയവയാണ്‌ കാവ്യഗ്രന്ഥങ്ങള്‍. ആര്‍ഷജ്ഞാനം, രതിസാമ്രാജ്യം തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്‌. ആദ്യഭാര്യയുടെ ദേഹവിയോഗം ഉണ്ടാക്കിയ ആഘാതമാണ്‌ കണ്ണുനീര്‍ത്തുള്ളിയുടെ രചനയ്ക്ക്‌ ആധാരമായത്‌. സാംസ്കാരികമണ്ഡലത്തില്‍ വള്ളത്തോളുമൊന്നിച്ച്‌ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. കലാമണ്ഡലത്തിന്റെ സ്ഥാപനത്തില്‍ വള്ളത്തോളിനോടൊപ്പം അദ്ദേഹവും പരിശ്രമിച്ചിരുന്നു

Nalappattu Narayana Menon

Nalappattu Narayana Menon was a multifaceted personality. He has done much to enrich the Malayalam literature. He was a poet, translator and has written serious studies. Kannuneerthulli is an elegy written by him which won great appreciation. As a translator, the greatest of his contribution is that of the Les Miserables by Victor Hugo. He has also translated the light of Asia written by Edwin Arnold. His works include, Chakravaalam, Pulakaanguram, Kannuneerthulli (poetry) Aarshajnaanam (philosophy) Rathisaamraajyam (Erotic science) Paurasthyadeepam, Paavangal (Translation). Kannuneerthulli was written commemorating the death of his first wife. His association with Vallathol, in cultural activities had noteworthy results. He backed and worked with Vallathol in establishing Kalamandalam.

Sunday, January 27, 2008

കുറ്റിപ്പുറത്തു കേശവന്‍ നായര്‍ -ഗ്രാമീണകന്യക



(കവിത വായിക്കാം )


കുറ്റിപ്പുറത്തു കേശവന്‍നായര്‍
(1882- 1959)
വള്ളത്തോള്‍ കളരിയില്‍ പെട്ട കവിയായാണ്‌ അറിയപ്പെടുന്നതെങ്കിലും, തനതായ ഒരിടം മലയാളകവിതയില്‍ നേടിയെടുത്ത കാവ്യജീവിതമാണ്‌ കേശവന്‍ നായരുടേത്‌. കേരളത്തിന്റെ ഗ്രാമീണജീവിതം വളരെ ആഴത്തില്‍ ഒരു സാംസ്കാരിക ഇടമായി അദ്ദേഹത്തില്‍ തെളിഞ്ഞിരുന്നു. അധിനിവേശത്തിന്റെ തുളഞ്ഞു കയറ്റങ്ങളെ ചെറുക്കുന്നതിനും അതിന്റെ സാംസ്കാരിക ബോധങ്ങളേയും സ്വധീനങ്ങളേയും പ്രതിരോധിക്കുന്നതിനും ഒരുപാധിയായോ സംസ്കാരിക മണ്ഡലമായോ ആണ്‌ കേശവന്‍ നായര്‍ ഗ്രാമത്തെ കണ്ടിരുന്നത്‌. പടരുന്ന നാഗരീകത കേരളീയരില്‍ നിലീനമായ സംസ്കാരത്തിന്‌ വിരുദ്ധമാണെന്നു അദ്ദേഹം കരുതിയിരുന്നു. കാവ്യോപഹാരം, നവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യസമഹാരങ്ങള്‍) ,പ്രതിമനാടകം, അഭിജ്നാന ശാകുന്തളം (വിവര്‍ത്തനങ്ങള്‍) എന്നിവയാണ്‌ കൃതികള്‍. കാവ്യോപഹാരത്തില്‍ നിന്നുള്ള കവിതയാണ്‌ ഗ്രാമീണകന്യക

Kuttippurathu Kesavan Nair

In a unique way, Kesavan Nair has approached the nature. He belongs to a tradition of poets who accorded the Vallathol heritage in Malayalam poetry. The village life has made a deep impact on him. To him village was a cultural locus from where one could accumulate cultural and ideological weapons to resist the intrusions and deep impacts of colonialism. He found urbanization as something anti to the latent culture of Keralites. His collections include Kavyopahaaram, Navyopahaaram, Onam kazhinju (poems) Prathimanatakam, Abhijnana Sakunthalam (Translation). Grameenakanyaka is included in Kavyopaharam.

Saturday, January 19, 2008

വള്ളത്തോള്‍ നാരായണ മേനോന്‍- ശിഷ്യനും മകനും





(കവിത വായിക്കുക)




  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.
Vallathol gave a new direction for the Malayalam Poetry during the early decades of 20th century. A flow of national sentiments and spirit of freedom is seen in his poems. Greatest contribution he did was the part he played in establishing the Kerala Kalamandalam. He has published around 90 works of which Bandhanasthanaaya Aniruddhan, Badhiravilapam, Sishyanum Makanum, Badhiravilapam, Ganapathi, Chitrayogam, Sahityamanjari, Magdalana Mariyam, kochuseetha, Achanum Makalum etc are outstanding. He has also translated Rg veda and Valmiki Ramayana. Sishyanum Makanum is set in a puranic background but well knit to reflect the mood of freedom movement.

Tuesday, January 1, 2008

ഒരു വീണപൂവ്‌





(കവിത വായിക്കാം)

എന്‍‌ ‍. കുമാരനാശാന്‍‌ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം.
മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു.

പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു

N. Kumaran Asan (1873-1924)


Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

Monday, December 31, 2007

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍‌ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..