അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label VYLOPPILLI. Show all posts
Showing posts with label VYLOPPILLI. Show all posts

Saturday, September 6, 2014

കാവ്യം സുഗേയം ഓണപ്പതിപ്പ് .....


കാവ്യം സുഗേയത്തിൽ ' ഓണം' വരുന്ന കവിതകൾ കേൾക്കാം

ഒന്നാം നാൾ 
അത്തം 

ഉൾ നാട്ടിലെ ഓണം - കുമാരനാശാൻ 



രണ്ടാം  നാൾ 
ചിത്തിര  
ഒരു പുലപ്പെണ്ണിന്റെ  പാട്ട് -ചങ്ങമ്പുഴ 



മൂന്നാം  നാൾ

ചോതി
കാട്ടുമുല്ലയുടെ പാട്ട് 
പി കുഞ്ഞിരാമൻ നായർ


നാലാം നാൾ
വിശാഖം
കണ്ണീരും ചിരിയും - കടത്തനാട്ടു മാധവിയമ്മ


അഞ്ചാം നാൾ
അനിഴം
പോവല്ലേ പോവല്ലേ പോന്നോണമേ - ഇടപ്പള്ളി രാഘവൻപിള്ള


ആറാം നാൾ
തൃക്കേട്ട
മഹാബലിയോട് - വൈലോപിള്ളി ശ്രീധരമേനോൻ


ഏഴാം നാൾ
മൂലം
വീണ്ടും ഓണം - ഇടശ്ശേരി ഗോവിന്ദൻ നായർ


എട്ടാം നാൾ
പൂരാടം
മഹാബലി - ബാലാമണിയമ്മ

ഒൻപതാം നാൾ 
ഉത്രാടം 
ശ്രാവണഗായിക -വിഷ്ണുനാരായണൻ നമ്പൂതിരി 



പത്താം നാൾ
തിരുവോണം


ഓണപ്പാട്ടുകൾ -ഓ എൻ  വി കുറുപ്പ് 



Monday, June 9, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- V(പുതിയ സിലബസ് 2014)

എന്റെ വിദ്യാലയം -ഒളപ്പമണ്ണ


മരണമില്ലാത്ത മനുഷ്യൻ- അക്കിത്തം


മലയാളനാടേ ജയിച്ചാലും  -ചങ്ങമ്പുഴ
(കവിത കേൾക്കാം)
കാല്യകാന്തി എന്ന ചങ്ങമ്പുഴക്കവിത പൂർണ്ണമായും കേൾക്കുക




ഭൂമി സനാഥയാണ് -വയലാർ


 വെള്ളിലവള്ളി- വൈലോപ്പിള്ളി


കവിയെവിടെ ? പി കുഞ്ഞിരാമൻ നായർ

Monday, April 14, 2014

Saturday, October 12, 2013

വൈലോപ്പിള്ളി -ഓണപ്പാട്ടുകാർ

Monday, December 19, 2011

കണ്ണീര്‍പ്പാടം -വൈലോപ്പിള്ളി ശ്രീധരമേനോന്‍


(കവിത വായിക്കാം )



വൈലോപ്പിള്ളി ശ്രീധര മേനോന്‍: ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും
ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍
കുറിപ്പ്: പി എസ് മനോജ്കുമാര്‍

Thursday, October 20, 2011

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോന്‍

(നന്ദി , ശാന്തിനികേതനത്തിലെ അമ്മമാര്‍ക്ക് , റസിയയ്ക്ക് , റോഷന്‍ കേശവന് , മണിലാലിന്, കൈരളിയ്ക്ക് , വി കെ ശ്രീരാമന് , .........)




(കവിത വായിക്കാം )

സൈബര്‍ ലോകത്ത് മാമ്പഴം തിരയൂ .......

വിക്കിപീഡിയ

ചൊല്ലുന്ന കവിത

മലയാളഗാനശേഖരം

മാതൃഭൂമി ബുക്സ്

എം.എന്‍ .വിജയന്‍(പുറംകാഴ്ച-മാതൃഭൂമി ബുക്സ് )

Vyloppilli Sreedhara Menon-... Lyrics & Chords

( മാമ്പഴം എന്ന കവിതയെക്കുറിച്ചുള്ള പഠനങ്ങളോ വ്യാഖ്യാനങ്ങളോ ഉള്ള ലിങ്കുകള്‍ ദയവുചെയ്ത് കമന്റുകളില്‍ പോസ്റ്റ്‌ ചെയ്യുക)

Tuesday, July 20, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-VI





1.യാത്രാമൊഴി(അദ്ധ്യാത്മരാമായണം) തുഞ്ചത്ത്‌ എഴുത്തച്ഛൻ
(കവിത കേൾക്കാം  )
(കവിത വായിക്കാം ) 


2.ഒലി(സുഫല)- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌

(കവിത വായിക്കാം )
(കവിത കേൾക്കാം)






  3.പാതകൾ പണിയുന്നവർ(ഒരു കൂലിപ്പണിക്കാരന്റെ ചിരി) ബാലചന്ദ്രൻ ചുള്ളിക്കാട്‌(കവിത കേൾക്കാം )
    (കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)







4.തൂപ്പുകാരി-ജി ശങ്കരക്കുറുപ്പ്‌(കവിത കേൾക്കാം )

(കവിത വായിക്കാം )(മുഴുവൻ കവിതയും കേൾക്കാം)




 



5.ഹരിതം-സച്ചിദാനന്ദൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 


6.ഒരരിപ്പിറാവ്‌-വള്ളത്തോൾ നാരായണമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )




 
7.കുരിശിൽ -എം പി അപ്പൻ (കവിത കേൾക്കാം )

(കവിത വായിക്കാം ) 



 
8.കത്തിയും മുരളിയും -വൈലോപ്പിള്ളി ശ്രീധരമേനോൻ (കവിത കേൾക്കാം )

(കവിത വായിക്കാം )





9.വായില്ലാക്കുന്നിലപ്പൻ- പുലാക്കാട്ട്‌ രവീന്ദ്രൻ (കവിത കേൾക്കാം )

(കവിത വായിക്കാം )









Tuesday, July 6, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XII

ഏറ്റവും ദു:ഖഭരിതമായ വരികൾ പാബ്ലോ നെരുദ-(വിവർത്തനം -ബാലചന്ദ്രൻ ചുള്ളിക്കാട് )
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

(ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുക)


തിരസ്കാരം- കെ ജി ശങ്കരപ്പിള്ള
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )




മനുഷ്യപ്രദർശനം-കുരീപ്പുഴ ശ്രീകുമാർ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )



കുടിയൊഴിക്കൽ -വൈലോപ്പിള്ളി ശ്രീധരമേനോൻ


(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

 

മാറ്റുവിൻ ചട്ടങ്ങളേ-(ദുരവസ്ഥ)കുമാരനാശാൻ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

Thursday, July 1, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-V (OldSyllabus)



 പാലൈസ് -മോഹനകൃഷ്ണൻകാലടി(കവിത കേൾക്കാം )
(കവിത വായിക്കാം )










കുഞ്ഞേട്ടന്മാരുടെ ലോകം -കുരീപ്പുഴശ്രീകുമാർ(കവിത കേൾക്കാം )
(കവിത വായിക്കാം )






  



മഴയെന്തുനാശം! -ജി കുമാരപിള്ള(കവിത കേൾക്കാം )
(കവിത വായിക്കാം )









മലയാളം -ഒ എൻ വി കുറുപ്പ്(കവിത കേൾക്കാം )
(കവിത വായിക്കാം )









ഞങ്ങളുടെ മുത്തശ്ശി-വയലാർ രാമവർമ്മ(കവിത കേൾക്കാം )
(കവിത വായിക്കാം )








വാഹനങ്ങൾ- വൈലോപ്പിള്ളി ശ്രീധരമേനോൻ(കവിത കേൾക്കാം )
(കവിത വായിക്കാം )



 





പൊന്നോമനയ്ക്കായി- (പൂതപ്പാട്ട്)-ഇടശ്ശേരി ഗോവിന്ദൻ നായർ(കവിത കേൾക്കാം )
(കവിത വായിക്കാം )
(പൂതത്തിന്റെ കഥ മുഴുവൻ കേൾക്കണോ? ഇവിടെ ക്ലിക്കൂ)










പുതുമഴ-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്(കവിത കേൾക്കാം )

(കവിത വായിക്കാം )









പൂമ്പാറ്റയോട്-ഉള്ളൂർ എസ് പരമേശ്വരയ്യർ(കവിത കേൾക്കാം )
(കവിത വായിക്കാം )










പൂക്കാലം- കുമാരനാശാൻ(കവിത കേൾക്കാം )
(കവിത വായിക്കാം )
 









Wednesday, June 30, 2010

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X





നേരായിത്തീർന്ന കിനാവുകൾ -കൃഷ്ണഗാഥ -ചെറുശ്ശേരി

(കവിത വായിക്കാം
)   (കവിത കേൾക്കാം )


വിഷുക്കണി
-വൈലോപ്പിള്ളി ശ്രീധരമേനോൻ




 
ഗജേന്ദ്രമോക്ഷം-സുഗതകുമാരി  

(കവിത വായിക്കാം )    (കവിത കേൾക്കാം)


 

 

പഥികന്റെ പാട്ട്- ജി ശങ്കരക്കുറുപ്പ്   
(കവിത വായിക്കാം (കവിത കേൾക്കാം )





 


ഗാന്ധിയും
കവിതയും-സച്ചിദാനന്ദൻ 

(കവിത വായിക്കാം) (കവിത കേൾക്കാം )



 

മേഘരൂപൻ-ആറ്റൂർ രവിവർമ്മ
(
കവിത വായിക്കാം)    (കവിത കേൾക്കാം )

 

പ്രലോഭനം
- ആർ രാമചന്ദ്രൻ

(കവിത വായിക്കാം (കവിത കേൾക്കാം )

 



വെണ്ണക്കല്ലിന്റെ കഥ-അക്കിത്തം അച്യുതൻ നമ്പൂതിരി
 



ഏതോ വിദൂരമാം ഗ്രാമത്തില്‍ പണ്ടൊരു
ഗാതാവു വന്നു പിറന്നുവത്രേ
കണ്‌ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
കല്ലിനും കണ്ണീരുറന്നുവത്രേ
ബാലന്‍ യുവാവായ കാലത്തു ചന്തവും
ശീലഗുണവും മനോബലവും
ഒത്തുചേര്‍ന്നീശ്വരകാരുണിപോലൊരു
മുഗ്‌ദ്ധയ്‌ക്കു നാഥനായ്‌ത്തീര്‍ന്നുവത്രേ
നിസ്വരെന്നാകിലും തങ്ങളില്‍നിന്നവര്‍
നിര്‍വൃതി കോരിക്കുടിച്ചുവത്രേ
പെട്ടെന്നൊരുദിനം ഗായകശ്രേഷ്‌ഠന്നു
കിട്ടുന്നു രാജനിദേശമേവം:
"നാളെത്തൊട്ടെന്‍ മന്ത്രശാലയിലുന്മേഷ-
നാളം കൊളുത്തണം ഗായകന്‍ നീ"
അന്നം വിളിച്ച വിളിക്കവ'നുത്തര'-
വെന്നേ മറുപടി ചൊല്ലിയുള്ളു
വറ്റാത്ത തപ്‌താശ്രുപോലൊരു വെള്ളിമീന്‍
പിറ്റേന്നുദിച്ചു മുതിര്‍ന്ന നേരം
മുറ്റത്തിറങ്ങിത്തിരിഞ്ഞുനോക്കീടിന
മൂകനാം ഗായകന്‍ കണ്ടുവത്രേ
വാതില്‍ക്കല്‍നിന്നു തളര്‍ന്നിടും തയ്യലിന്‍
വാര്‍മിഴിക്കോണിന്നിരുള്‍ക്കയത്തില്‍
ഉജ്ജ്വലം രണ്ടു തിളക്കങ്ങള്‍, മങ്ങാത്ത
വജ്രക്കല്ലെന്നവനോര്‍ത്തുവത്രേ.
ഉന്നതശീര്‍ഷനാം മന്നന്റെ കോടീര-
പ്പൊന്നില്‍ മുത്തായവന്‍ വാണകാലം
നര്‍ത്തകിമാര്‍തന്‍ നയനങ്ങള്‍ നിര്‍ദ്ദയം
കൊത്തുന്ന കാളഫണികള്‍ പോലെ
പാറപോലുള്ള തന്നാത്മാവില്‍ പോടുകള്‍
പോറിയുണ്ടാക്കാന്‍ പരിശ്രമിക്കേ
പാറയ്‌ക്കടിയില്‍ സഹിഷ്‌ണുതയിങ്കല്‍നി-
ന്നൂറുമലിവും വരണ്ടുപോകെ,
ആടും ചിലമ്പുകള്‍ക്കൊപ്പിച്ചൊരിക്കല്‍ത്താന്‍
പാടിത്തനിക്കുമദമ്യനാകേ
പെട്ടെന്നു ചുണ്ടങ്ങിറുക്കിയത്രേ, സഭ
ഞെട്ടിത്തെറിച്ചു മിഴിച്ചിരിക്കേ,
ഉല്‍ക്കടമായിച്ചിരിച്ചുവത്രേ, ചിരി
നില്‍ക്കാതെ മണ്ണില്‍പ്പതിച്ചുവത്രേ,
മണ്ണിലബോധം കിടക്കവേ കണ്‍കളില്‍-
ക്കണ്ണുനീരുണ്ടായിരുന്നുവത്രേ.
യാമങ്ങള്‍ നാളുകള്‍ മാസങ്ങള്‍ വര്‍ഷങ്ങ-
ളാ മനുഷ്യന്നു മുകളിലൂടെ
പൊട്ടിച്ചിരിത്തിരച്ചാര്‍ത്തിലലയുന്ന
പൊങ്ങുതടിപോല്‍ക്കടന്നുപോയി
രാജസദസ്സല്ല, നര്‍ത്തകിമാരല്ല
രാജാവും മണ്ണിലുറക്കമായി
എന്നോ കിടന്ന കിടപ്പില്‍നിന്നേറ്റില്ല
പിന്നീടൊരിക്കലും പാട്ടുകാരന്‍
മണ്ണായ കൊട്ടാരരംഗത്തിലിന്നവന്‍
മണ്ണായി ജീവിച്ചിരിക്കയത്രേ
കണ്ണുനീര്‍ത്തുള്ളിയോ കാലത്തിന്‍ ശീതത്തില്‍
കല്ലായുറച്ചു വളര്‍ന്നുവന്നു,
മന്നിലെമ്പാടും പരന്നു; നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ.
പിമ്പുപിമ്പുണ്ടായ മന്നവരിശ്ശോക-
ഗംഭീരസത്യമറിഞ്ഞിടാതെ,
ആയിരം ദാസിമാര്‍ക്കൊപ്പം മടമ്പിടി-
ച്ചാടിത്തിമര്‍ത്തു മെതിപ്പതിന്നായ്‌
മൂഢതയെക്കാളുപരിയൊന്നില്ലല്ലോ
മൂവുലകത്തിലും നിര്‍ഘൃണത്വം
വെട്ടിച്ചെടുത്താ മനോഹരവസ്‌തുവാല്‍
കൊട്ടാരം തീര്‍ത്തു തുടങ്ങിയത്രേ!
എന്നിട്ടുമാക്കല്ലൊടുങ്ങീല ഭൂമിയി-
ലെന്നല്ലതിന്നും വളര്‍ന്നിടുന്നു!
ആരിപ്പഴങ്കഥയെന്നോടു ചൊല്ലിയെ-
ന്നാവില്ലെനിക്കു വിശദമാക്കാന്‍
സത്യമെന്നാല്ലാതെ പേരവന്നില്ലല്ലോ,
ഹൃത്തൊഴിച്ചില്ലല്ലോ വിഗ്രഹവും.



ഓര്‍മ്മയുടെ
മാധുര്യം
( നളിനി )കുമാരനാശാന്‍
(കവിത വായിക്കാം ) (കവിത കേൾക്കാം )

 


പശ്ചാത്താപമേ പ്രായശ്ചിത്തം(
മഗ്ദലനമറിയം)-വള്ളത്തോള്‍ നാരായണമേനോന്‍.  
(കവിത വായിക്കാം.. (കവിത കേൾക്കാം )