അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Wednesday, June 23, 2010

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XI

ബാലിവധം -തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ
(കവിത വായിക്കാം ) 
(കവിത  കേള്‍ക്കാം )

ദീപം- പി കുഞ്ഞിരാമൻ നായർ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

  

വീടുകൾ- ഒ. എൻ .വി കുറുപ്പ്
(കവിത വായിക്കാം ) 

(കവിത  കേള്‍ക്കാം )
 

മാമ്പഴക്കാലം- പി പി രാമചന്ദ്രൻ
(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )

 കുറ്റിപ്പുറം പാലം -ഇടശ്ശേരി ഗോവിന്ദ നായർ

(കവിത വായിക്കാം )
(കവിത  കേള്‍ക്കാം )




Sunday, June 20, 2010

ആര്‍ക്കറിയണം? - വി.വി.കെ.വാലത്ത്.




 (കവിത കേൾക്കാം)

(കവിത വായിക്കാം )

വി .വി .കെ വാലത്ത് (1918-2000)
സ്വദേശം കൊച്ചിയിലെ ചേരാനെല്ലൂർ അച്ഛൻ: വടക്കേവാലത്ത്‌ വേലു അമ്മ: പാറു. പ്രധാനമായും ഗദ്യ കവിതകളാണ്‌ എഴുതിയത്‌. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ രചന ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ സിവിലിയൻ ക്ലാർക്കായി പട്ടാളത്തിൽ ചേർന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ പ്രേരിതമായ കൃതികൾ രചിച്ചതു കൊണ്ട്‌ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട്‌ അദ്ധ്യാപകനായി. നവയുഗം വാരികയുടെ സഹപത്രാധിപരായും ജോലി നോക്കിയിട്ടുണ്ട്‌.

പ്രധാന കൃതികൾ
വാലത്തിന്റെ കവിതകൾ, ഇടിമുഴക്കം, മിന്നൽവെളിച്ചം, സ്ഥലനാമചരിത്രങ്ങൾ, ഋഗ്വേദത്തിലൂടെ, സംഘകാലകേരളം, ചരിത്ര കവാടങ്ങൾ, ശബരിമല-ഷോളയാർ-മൂന്നാർ
പുരസ്കാരങ്ങൾ
1999 ൽ കേരള സാഹിത്യാക്കാഡമി അവാർഡ്‌. പണ്ഡിറ്റ്‌ കറുപ്പൻ
ജന്മശതാബ്ദി അവാർഡ്‌, Place Name Society യുടെ ഫെല്ലോഷിപ്പ്‌ എന്നിവ
ലഭിച്ചിട്ടുണ്ട്‌.

ഈ കവിത സദയം അയച്ചു തന്നതിന്‌ സോക്രറ്റീസ്‌ കെ വാലത്ത്‌ മോപ്പസാങ്ങ്‌ വാലത്ത്‌ എന്നിവർക്ക്‌ കാവ്യം സുഗേയത്തിന്റെ നന്ദി

Wednesday, June 2, 2010

കൊച്ചിയിലെ വൃക്ഷങ്ങൾ -കെ.ജി ശങ്കരപ്പിള്ള



 (കവിത കേൾക്കാം)

ജൂൺ 5 ലോകപരിസ്ഥിതിദിനം..



പണ്ടെന്റെ ചെറിയ കുളത്തിലെ

മീൻനൃത്തവും നക്ഷത്രമണലും

മറച്ചുയർന്ന പായലുപോലെ

പുക പടരുന്നു

കാറ്റിന്‌ കാറ്റിന്‌ ഗതിമാറി രൂപം മാറി

ദാർശനികമായ നാടോടിത്തമായി

ഇര തേടുന്ന വിഷമായി
കണ്ണിൽ കണ്ണിൽ
പുക പെരുകുന്നു .


ഒഴികഴിവുകളുടെ പച്ച വിറകിന്മേൽ

നമ്മുടെ ജന്മദീർഘമായ ശവദാഹം.

കണ്ണിൽ, മൂക്കിൽ, നാക്കിൽ

നാം പിടിച്ച മുയൽക്കൊമ്പിൽ
,
വാച്ചിൽ, ബാഗിൽ, ഭാവിക്കിനാവിൽ,

ചെരിപ്പുകൾക്കൊക്കെയും മുമ്പത്തെ

കുഞ്ഞിക്കാലടികളിൽ

സാവധാനം
പുകയുടെ തുമ്പിക്കൈ ചുറ്റിപ്പടരുന്നു.


എണീക്കാൻ ധൃതിപ്പെടേണ്ട

സമയമുണ്ടല്ലോ

വേണ്ടുവോളം.


(കവിത വായിക്കാം )












photo courtesy google
text of the poem NBS ന്റെ ‘കവിതയുടെ നൂറ്റാണ്ട്’

Sunday, May 30, 2010

മനുഷ്യനെ മാനിക്കുക -ചെറുകാട്‌




(കവിത കേൾക്കാം )
(
കവിത വായിക്കാം )


(സഹോദരൻ അയ്യപ്പന്റെ ആൾദൈവം എന്ന കവിത ഒന്നു കേട്ടാലോ?)



ചെറുകാട്‌ ഗോവിന്ദപ്പിഷാരടി (1914-1976)
ജനനം 1914 ആഗസ്റ്റ്‌ 28. സ്വദേശം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരി. അച്ഛൻ കീഴീട്ടിൽ പിഷാരത്ത്‌ കരുണാകര പിഷാരടി . അമ്മ ചെറുകാട്‌ പിഷാരത്ത്‌ നാരായണി പിഷാരസ്യാർ. കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടി. വിദ്വാൻ പരീക്ഷ ജയിച്ചതിനു ശേഷം ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു . സഹധര്‍മ്മിണി കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാര്‍ .ദേശീയപ്രസ്ഥാനത്തിൽ സജ്ജീവമായി പ്രവർത്തിക്കുകമൂലം ജോലി നഷ്ടപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും തുടർന്നു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയ അദ്ദേഹത്തിന്‌ ഒരു വർഷത്തോളം ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവര്‍ത്തകനായിരുന്നു ."സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്ന ചെറുകാടിന്റെ വിശ്വാസപ്രമാണത്തിന്റെ ഉത്തമ നിദർശങ്ങളാണ്‌ അദ്ദേഹത്തിന്റെ രചനകളെല്ലാം `മലങ്കാടൻ ` എന്ന പേരിൽ ചെറുകാട്‌ ഹാസ്യകവിതകളുമെഴുതിയിരുന്നു 1976 ഒക്ടോബർ 28 നു അന്തരിച്ചു
പ്രധാന കൃതികൾ: ജീവിതപ്പാത (ആത്മകഥ), മണ്ണിന്റെ മാറിൽ, മുത്തശ്ശി, ശനിദശ , ദേവലോകം( നോവൽ), ചെറുകാടിന്റെ ചെറുകഥകൾ,മുദ്രമോതിരം (കഥകൾ) തറവാടിത്തം ,സ്നേഹബന്ധം, നമ്മളൊന്ന്‌(നാടകം) മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല (കവിതകള്‍ )

പുരസ്കാരങ്ങൾ:
ആത്മകഥയായ ജീവിതപ്പാതയ്ക്ക്‌ 1975 ൽ കേരളസാഹിത്യ അക്കാദമി അവാർഡും 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു


നന്ദി. ഇക്കവിത അയച്ചു തന്ന ശ്രീ . പി രാജഗോപാലിന്‌.


Friday, May 14, 2010

‘ഇപ്പട്ടേരിക്കും’ -പ്രേംജി




(കവിത കേൾക്കാം )
(കവിത വായിക്കാം )
പ്രേംജി (1908-1998)

പ്രേംജി എന്ന പേരിലറിയപ്പെടുന്ന എം പി ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ വന്നേരിയില്‍ 1908 സെപ്തംബര്‍ 23 നു ജനിച്ചു. കവിയും നടനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു .പത്തൊമ്പതാം വയസ്സില്‍ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. .മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. തന്റെ നാല്പതാമത്തെ വയസ്സിലാണ് പ്രേംജി ആര്യ അന്തർജനത്തെ വിവാഹം ചെയ്തത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന എം.ആർ. ഭട്ടതിരിപ്പാട് സഹോദരനായിരുന്നു .
പ്രധാന കൃതികൾ:
സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു (കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).
പുരസ്കാരങ്ങള്‍
ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ അഭിനയത്തിന് 1988- മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
1998 ഓഗസ്റ്റ് 10 നു അന്തരിച്ചു.

ഇപ്പട്ടേരിക്കും എന്ന ഈ കവിത ലഭിച്ചത് കവി മനോജ്‌ കുറൂരിന്റെ ബ്ലോഗില്‍ നിന്നുമാണ് ( ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം ) മനോജ്‌ പറയുന്നു...

ഭക്തിശ്ലോകങ്ങളോട് അതിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമായി പ്രത്യേകിച്ച് ഒരു കമ്പവും സൂക്ഷിക്കാത്തയാളാണു ഞാന്‍. ഹാസ്യശ്ലോകങ്ങളുടെ പൊതുരീതിയോടും അങ്ങനെതന്നെ. അക്ഷരശ്ലോകക്കാര്‍ ഹരം‌കൊള്ളുന്ന ‘ചാറേ ചമ്മന്തി’പ്പരുവത്തിലുള്ള ശ്ലോകങ്ങളോട് ആ സമയത്തൊലിച്ചിറങ്ങുന്ന മുറുക്കാന്‍‌തുപ്പലിനോടെന്നപോലെ ഒരു അറപ്പും തോന്നാറുണ്ട്. എന്നാല്‍‌ ‍ചെറുപ്പം മുതലേ കേട്ട ചില കവിതകള്‍ ശ്ലോകരൂപത്തിലാണെങ്കിലും അവയ്ക്കുള്ളിലെ ജീവിതംകൊണ്ട് എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പ്രേംജിയുടെ ‘ഇപ്പട്ടേരിക്കും’ എന്ന കവിത അത്തരത്തിലൊന്നാണ്. ഈ കവിതയ്ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പ്രേംജിക്ക് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. വൈദ്യര്‍‌പോലും കൈയൊഴിഞ്ഞ അവസ്ഥയില്‍ പണ്ടു മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം എന്ന സ്തുതിദശശതകം ഗുരുവായൂരപ്പനു കാഴ്ചവെച്ചതുപോലെ തന്നെക്കൊണ്ടാവുന്നവിധം ഒരു കാവ്യം സമര്‍പ്പിക്കുവാന്‍ പ്രേംജിയെ ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹം ഒരു പത്തു ശ്ലോകങ്ങള്‍ രചിച്ചു ഗുരുവായൂരപ്പനു സമര്‍പ്പിക്കയും ചെയ്തു. അതാണ് ‘ഇപ്പട്ടേരിക്കും’ എന്ന കവിത. ശ്ലോകത്തിന്റെ അക്ഷരഘടനയ്ക്ക് ഒന്നാന്തരം മാതൃകയായി ഈ കവിതയെ പലരും കണക്കാക്കാറുണ്ട്. എന്നാല്‍ അക്ഷരപ്പെരുക്കത്തിന്റെയും വൃത്തഭദ്രതയുടെയും രൂപഭംഗികളുള്ളപ്പോള്‍ത്തന്നെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന ജീവിതത്തിന്റെ നനവ് ഈ കവിതയില്‍ പടര്‍ന്നുകിടക്കുന്നു. ഭക്തിയോടൊപ്പം പ്രകടിപ്പിക്കുന്ന പരിഭവത്തിന്റെ സ്വരവും ശ്രദ്ധേയം.

മനോജിനു കാവ്യംസുഗേയത്തിന്റെ നന്ദി.

Wednesday, April 21, 2010

കടത്തുവഞ്ചി- കെടാമംഗലം പപ്പുക്കുട്ടി




(കവിത കേൾക്കാം )


(കവിത വായിക്കാം)



കെടാമംഗലം പപ്പുക്കുട്ടി (1909- 1974)

കെടാമംഗലം എന്നെ പേരിൽ അറിയപ്പെടുന്ന പപ്പുക്കുട്ടി വടക്കൻ പറവൂരിൽ കെ യു രാമന്റേയും വി കെ താച്ചിയുടേയും പുത്രനായി ജനിച്ചു.തിരുവന്തപുരം ലോ കോളെജിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം പറവൂർ കോടതിയിൽ വക്കീലായി പ്രാക്റ്റീസ്‌ ആരംഭിച്ചു.. രാഷ്ട്രീയ, , തൊഴിലാളിസംഘടനാപ്രവർത്തകനുമായിരുന്നു
പ്രധാനകൃതികൾ-
കാവ്യ സമാഹാരം: ആശ്വാസനിശ്വാസം,കടത്തുവഞ്ചി,ഞങ്ങൾ- ചോദിക്കും,അവൾ- പറന് നു,മന്ത്രിയുടെ മകൾ,ആമയും പെൺസിംഹവും
കഥാസമാഹാരം: വയലും ഹൃദയവും
നോവൽ: വെള്ളിക്കുന്തം
ബഹുമതികളും പുരസ്കാരങ്ങളും: .തിരുവിതാംകൂർ ലേബർ അസോസിയേഷൻഅദ്ദേഹത്തെ തൊഴിലാളികവിയായി പ്രഖ്യാപിച്ച്‌ സ്വർണ്ണമുദ്ര നൽകി ആദരിച്ചു.

Monday, April 12, 2010

വിഷുആശംസകൾ !!- കൈനേട്ടം- ജി. ശങ്കരക്കുറുപ്പ്




(കവിത വായിക്കാം)
ജി. ശങ്കരക്കുറുപ്പ്(1901- 1978)
എറണാകുളം ജില്ലയിലെ കാലടിയില്‍ ജനനം. അച്ഛമമ്മമാര്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാര്യരും വടക്കിനിവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയും. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും സ്കൂള്‍ വിദ്യാഭ്യാസം. പണ്ഡിത, മലയാള വിദ്വാന്‍ പരീക്ഷകള്‍ ജയിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിലും ത്രിശ്ശൂര്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായി ജോലിനോക്കി. രാജ്യസഭാംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, സമസ്തകേരള സാഹിത്യ പരിഷത്ത്‌ എന്നിവയുടെ പ്രസിഡണ്റ്റ്‌ ആയിരുന്നു

പുരസ്കാരങ്ങള്‍
ജ്ഞാനപീഠം( 1966)
സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌(1967)
ഓടക്കുഴല്‍ പുരസ്കാരം അദ്ദേഹം ഏര്‍പ്പെടൂത്തിയതാണ്‌.

പ്രധാന കൃതികള്‍:
സാഹിത്യകൌതുകം(നാലുഭാഗം)
ഓടക്കുഴല്‍, സൂര്യകാന്തി, പൂജാപുഷ്പം, പാഥേയം,
സന്ധ്യ, മുത്തും ചിപ്പിയും, ഓലപ്പീപ്പി, മേഘച്ഛായ(വിവര്‍ത്തനം)

Tuesday, April 6, 2010

പൂതപ്പാട്ട്- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍




(കവിത വായിക്കാം)

1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍
:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി
പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

Saturday, March 20, 2010

പണ്ടത്തെ മേശ്ശാന്തി- അക്കിത്തം അച്യുതൻ നമ്പൂതിരി

 
(കവിത വായിക്കാം)
' പൊള്ളോ പൊരുളൊ പറഞ്ഞു ഞാനെന്നൊരു
ഭള്ളെനിക്കിപ്പൊഴുമില്ലൊരു ലേശവും
കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസശക്തിയാൽ' '


ശതാഭിഷിക്തനാവുന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ കാവ്യം സുഗേയത്തിന്റെ പ്രണാമം.



അക്കിത്തം അച്യുതൻ നമ്പൂതിരി


1926 മാർച്ചിൽ പാലക്കാട്ജില്ലയിലെ കുമരനെല്ലൂർ അക്കിത്തത്ത്‌ മനയ്ക്കൽ ജനനം. മാതാപിതാക്കൾ അക്കിത്തം വാസുദേവൻ നമ്പൂതിരി,ചേകൂർ പാർവതി അന്തർജ്ജനം.ഇന്റർമീഡിയറ്റ്‌ വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ(കോഴിക്കോട്‌) സ്ക്രിപ്റ്റ്‌ റൈറ്റർ, എഡിറ്റർ (തൃശ്ശൂർ)പൊന്നാനി കേന്ദ്രകലാസമിതി സെക്രട്ടറി, അദ്ധ്യക്ഷൻ നമ്പൂതിരിയോഗക്ഷേമസഭാപ്രവർത്തകൻ, ഉണ്ണിനമ്പൂതിരി മാസിക യുടെ പബ്ലിഷർ, യോഗക്ഷേമം,മംഗളോദയം ന്നിവയുടെ പത്രാധിപർ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ സജീവപ്രവർത്തനം.

കൃതികൾ:

അരങ്ങേറ്റം, മധുവിധുവിനുശേഷം, പഞ്ചവർണ്ണക്കിളീ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മനസ്സാക്ഷിയുടെ പൂക്കൾ-, ബലിദർശനം,നിമിഷക്ഷേത്രം, ഉപനയനം, ശ്രീമദ്ഭാഗവതവിവർത്തനം തുടങ്ങി നാലു വിവർത്തനങ്ങൾ, ഈ ഏട്ടത്തി നൊണേ പറയൂ (നാടകം),വിവിധ ഗദ്യലേഖനങ്ങള്‍, സമാവർത്തനം ,പൊന്നാനിക്കളരി, ശ്രൗതപാരമ്പര്യം(ഉപന്യാസം‌) )

പുരസ്കാരങ്ങൾ:

കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻപുരസ്കാരം

Sunday, March 7, 2010

'വിട്ടയക്കുക' - ബാലാമണിയമ്മ

 (കവിത കേള്‍ക്കാം )
(കവിത വായിക്കുക)




ബാലാമണിയമ്മ ( 1909 - 2004)

1909 ജൂലൈ 19നാണ് പുന്നയൂര്‍ക്കുളത്ത്‌ നാലാപ്പാട്ട് തറവാട്ടില്‍ ജനിച്ചു. പത്തൊമ്പതാം വയസ്സില്‍ വി.എം. നായരെ വിവാഹം കഴിച്ച് കൊല്‍ക്കത്തയിലേക്ക് പോയി. ബാലാമണിയമ്മയുടെ പ്രശസ്തമായ കവിതകളെല്ലാം പിറന്നത് കൊല്‍ക്കത്തയുടെ മണ്ണിലാണ്. കൂപ്പുകൈ എന്ന ആദ്യ കവിതാസമാഹാരം 1930ല്‍ പുറത്തിറങ്ങി. സ്ത്രീ ഹൃദയം, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, മഴുവിന്റെ കഥ തുടങ്ങിയവയാണ് ബാലാമണിയമ്മയുടെ പ്രശസ്ത കൃതികള്‍ .

ഖണ്ഡകാവ്യങ്ങളൂം സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികള്‍ .മാതൃത്വത്തിണ്റ്റെ ഉദാരവാത്സല്യം, ശൈശവത്തിണ്റ്റെ നിഷ്കളങ്കത, ആത്മീയത, കറകളഞ്ഞ ഭക്തി എന്നിവയെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിതകള്‍.

പദ്മഭൂഷണ്‍ , സരസ്വതീസമ്മാന്‍ ,കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ,തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിണ്റ്റെ 'സാഹിത്യനിപുണ' ബഹുമതി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

Friday, January 29, 2010

നമസ്തേ ഗതതർഷ !


എന്റെ ഗുരുനാഥൻ-വള്ളത്തോൾ നാരായണമേനോൻ 
(കവിത കേള്‍ക്കാം )
 

(കവിതകൾ- ഇവിടെ വായിക്കാം)

ഏകനായ്‌ നടന്നു നീ- ജി കുമാരപിള്ള
(കവിത കേള്‍ക്കാം )
ജി കുമാരപിള്ള
(1923 - 2000)


കോട്ടയത്തിനടുത്തുള്ള വെണ്ണിമലയില്‍ 1923 ആഗസ്ത് 22 ന് ജനനം. മതാപിതാക്കള്‍ പെരിങ്ങര പി ഗോപാലപിള്ള , പി ജി പാര്‍വതിയമ്മ റിട്ട.കോളേജ് പ്രൊഫസര്‍ ലീലയാണ് ഭാര്യ. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ ബിരുദം നേടിയതിനുശേഷം മുപ്പതു വര്‍ഷത്തോളം വിവിധ കോളേജുകളില്‍ അദ്ധ്യാപകനായി ജോലി നോക്കി .കേരളത്തിലെ മദ്യനിരോധനപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ സജീവമായി ഇടപെ ട്ടിരുന്നു. നല്ലൊരു പ്രഭാഷകനായിരുന്നു .വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത കുമാരപിള്ള 1944-46 കാലഘട്ടത്തില്‍ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കേരള സര്‍വോദയ മണ്ഡലം ,കേരള പി യു സി എല്‍ , മാനസി മുതലായവയുടെ പ്രസിഡണ്ടായിയിരുന്നു .
മദ്യനിരോധനപ്രസ്ഥാനത്തിന്റെ സംസ്ഥാനപ്രസിഡണ്ടായിരിക്കെ അദ്ദേഹം കേരളത്തിലെ മദ്യലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലേര്‍പ്പെട്ടു.

1961മുതല്‍ 1969 വരെ കേരളാസര്‍വകലാശാല സെനറ്റ് അംഗമായിരുന്നു.ചെറുപ്പത്തിലേ കവിതയെഴുതിത്തുടങ്ങിയ കുമാരപിള്ളയുടെ ആദ്യസമാഹാരം അരളിപ്പൂക്കള്‍ 1951ല്‍ പ്രസിദ്ധീകരിച്ചു.

പ്രധാന കൃതികള്‍ : അരളിപ്പൂക്കള്‍ ,മരുഭൂമിയുടെ കിനാവുകള്‍ ,ഓര്‍മ്മയുടെ സുഗന്ധം ,സപ്തസ്വരം ,ഇരുപത്തിയഞ്ച് കവിതകള്‍ (പദ്യം) മൌലാന അബ്ദുല്‍ കാലം ആസാദ് ,ലോകചരിത്ര സംഗ്രഹം ,തിരഞ്ഞെടുത്ത ലേഖനങ്ങള്‍ , ആചാര്യ നരേന്ദ്രദേവ്, മനുഷ്യത്വത്തിന്റെ മാര്‍ഗങ്ങള്‍ (ഗദ്യം) ആന്റിഗണി (പരിഭാഷ, സി ജെ തോമസ്സിനോടൊപ്പം) ഗാന്ധിസാഹിത്യം, സാമൂഹ്യജീവിതം,മദ്യനിരോധനം ,കുമാരനാസാന്റെ തിരഞ്ഞെടുത്ത കവിതകള്‍ എം പി മന്മഥന്‍ എന്ന മനുഷ്യന്‍, മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികള്‍


പുരസ്കാരങ്ങള്‍ : കവിതയ്ക്ക് ആശാന്‍ ,ഓടക്കുഴല്‍ ,സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹ്യസേവനത്തിനു രാമാശ്രമ പുരസ്‌കാരം എം കെ കെ നായര്‍ പുരസ്കാരം കെ കുഞ്ഞിരാമക്കുറുപ്പ് പുരസ്‌കാരം എന്നിവയും അദ്ധ്യാപനത്തിന് ഹൃദയകുമാരി പുരസ്കാരവും ലഭിച്ചു .

2000 സെപ്തബാര്‍ 16 നു അന്തരിച്ചു
വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.

Tuesday, January 26, 2010

സുഗതകുമാരി- സ്വാതന്ത്ര്യം


റിപ്പബ് ളിക് ദിനാശം  !!!



(കവിത കേൾക്കാം) 

(കവിത വായിക്കുക)

Tuesday, January 19, 2010

എം പി അപ്പൻ -- മഹാകവിയുടെ മാനസപുത്രിമാർ



(കവിത കേൾക്കാം )


(കവിത വായിക്കുക)


എം
പി അപ്പൻ (1913- )

ജനനം തിരുവനന്തപുരം ജില്ലയിൽ. അച്ഛൻ കെ മാടു .അമ്മ കെ കൊച്ചാപ്പി. എം എ , എൽ ടി ബിരുദങ്ങൾ നേടിയതിനു ശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ ചേർന്നു. സർവ വിജ്ഞാനകോശം ആഫീസിൽ ജോലി ചെയ്തു. ഡി .ഇ .ഒ ആയി വിരമിച്ചു . തോന്നക്കൽആശാൻ സ്മാരകം ജഗതി ഉള്ളൂർ സ്മാരകം എന്നിവയുടെ പ്രസിഡണ്ട്‌ ആയിരുന്നു.

കൃതികൾ:


പദ്യകൃതികൾ: വെള്ളിനക്ഷത്രം, ജീവിതോത്സവം, ഉദ്യാനസൂനം, പ്രസാദം, സത്യദർശനം, ജീവിതസായഹ്നത്തിൽ, അപ്പന്റെ ശിശുകവിതകൾ- , ആനന്ദഗാനം
ഗദ്യകൃതികൾ: ദിവ്യദീപം (Light of Asia), മാക്ബെത്ത്‌, ശ്രീനാരായണഗുരുവും ആശാൻ കവിതയിലെ ശൃംഗാരാവിഷ്കരണവും, എം.പി അപ്പന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ

പുരസ്കാരങ്ങൾ:

ശിവഗിരി ശാരദാ പ്രതിഷ്ഠാ സുവർണ്ണജൂബിലി സ്വർണ്ണമെഡൽ, കേരള സാഹിത്യ അക്കഡമി അവാർഡ്‌, മൂലൂർ അവാർഡ്‌, വള്ളത്തോൾ സമ്മാനം, ശൂരനാട്‌ അവാർഡ്‌, എഴുത്തച്ഛൻ അവാർഡ്‌

ബഹുമതികൾ:

കേരള സാഹിത്യ അക്കഡമി ഫെല്ലോഷിപ്‌, കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി ബിരുദം,, കേരള സർവകലാശലയുടെ ഓണറ്ററി ഡി-ലിറ്റ്‌ ബിരുദം

(വിവരങ്ങൾക്ക്‌ കടപ്പാട്‌ 'കവിതയുടെ നൂറ്റാണ്ട്‌)