ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽപ്പെട്ട അരുവിയോട് . തോറ്റം പാട്ടു കലാകാരനായിരുന്ന അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. 1980കളിൽ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്. മധുസൂദനൻ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-) വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ
കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ . തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.
കൃതികൾ സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000) ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം ) ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)
പുരസ്കാരങ്ങൾ എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (1994), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3] വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ),
1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട് പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന് 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ് ലഭിച്ചു. അന്തിത്തിരി'ക്ക് 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു
ജനനം: 11 മെയ് 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.
പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1972),വയലാര്‍ അവാര്‍ഡ് (1981),ഓടക്കുഴല്‍ അവാര്‍ഡ്
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന് തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു
1965 ഏപ്രിൽ 26നു പാലക്കാട് ജില്ലയിലെ നെന്മാറയിൽ ജനനം.
അച്ഛൻ അന്തിക്കാട് പുഴുകോവിലകത്ത് കൃഷ്ണപ്പണിക്കർ.
അമ്മ നെന്മാറ പരിയാടത്ത് സത്യഭാമ അമ്മ.
പഴയഗ്രാമം എൽ.പി സ്കൂൾ, നെമ്മാറ ഗവ ഗേൾസ് ഹൈസ്കൂൾ,
നെന്മാറ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിൽ പഠനം.
രസതന്ത്രത്തിൽ ബിരുദം, സോഷ്യോളജിയിലും മലയാളത്തിലും ബിരുദാന്തര ബിരുദം
ഭർത്താവ് കെ. ജനാർദ്ദനൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ rtd ).
മക്കൾ രാഹുൽ ,അതുൽ
കൃതികൾ
കാവ്യസമാഹാരം: പേശാമടന്ത (2009 ),കൊടിച്ചി (2017 )
ആത്മകഥാഖ്യാനം: 'മയിലമ്മ ഒരു ജീവിതം' (2006) (മയിലമ്മ പോരാട്ടമേ വാഴ്കൈ തമിഴ് വിവർത്തനം, Mayilamma Life of a Tribal eco warrior ഇംഗ്ലിഷ് വിവർത്തനം )
തിരക്കഥാവിവർത്തനം :മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ ‘ലാ-നൊട്ടേ’ (പി.എസ്. മനോജ്‌കുമാറുമൊത്ത്, 2008 )
കവിതാവിവർത്തനം:മയക്കൊവ്സ്കി കവിതകൾ (2012 )
പാലക്കാടിന്‍െറ സാമൂഹിക-ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ-ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് സ്ഥലം കാലം ചരിത്രം എന്ന പേരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബൃഹത് ഗ്രന്ഥത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.കൈരളി ചാനൽ കാവ്യാലാപന പരിപാടി മാമ്പഴം വിധികർത്താവായിരുന്നു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാവ്യാഞ്ജലി യിൽ കവിതകൾ അവതരിപ്പിച്ചിരുന്നു
ബ്ലോഗുകൾhttp://jyothiss.blogspot.in/ (ജ്യോതിസ്സ് -കവിതകളും വിവർത്തനങ്ങളും)
http://kavyamsugeyam.blogspot.in/(കാവ്യം സുഗേയം -കാവ്യാലാപന ബ്ലോഗ്)
http://pesamatantha.blogspot.com/(പേശാമടന്ത ഇ പുസ്തകം )
പുരസ്കാരങ്ങൾ:
കോവൈ കൾച്ചറൽ സെന്റർ 2012 ലെ കവിതാ പുരസ്കാരം (പേശാമടന്ത)
ജില്ലാ ഭരണകൂടത്തിന്റെ 2012 ലെ ഭാഷാ സേവനപുരസ്കാരം
കവിയും ബാലസാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും. 1946ൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979 മുതൽ കേരള സർവകലാശാലയുടെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ച്ചറർ . 1986 മുതൽ റീഡർ. 1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു..
കൃതികൾ
കവിതകൾ : കർക്കിടവാവ് (1995), നമുക്കു പ്രാർത്ഥിക്കാം (2000). കടൽ (2000)
നോവൽ: മിന്നു (കുട്ടികൾക്കായുള്ള നോവൽ) കരി ങ്കിളി,
പുതിയ വായന, പുരസ്കാരങ്ങൾ
ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986), അബുദാബി ശക്തി അവാർഡ് (1996)
മൂലൂർ പുരസ്കാരം (2001)
അവലംബം : കവിതയുടെ നൂറ്റാണ്ട് എൻ ബി എസ് ,വിക്കിപീഡിയ (https://ml.wikipedia.org/wiki/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%B2%E0%B5%86%E0%B4%A8%E0%B4%BF%E0%B5%BB) ,
ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ ജനനം. . മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. . കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.
ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള
കൃതികൾ (കാവ്യസമാഹാരം )
ഇവളെ വായിക്കുമ്പോൾ, പച്ച, പച്ചവെള്ളം, വറ്റിയില്ല, ഹാർമ്മോണിയം
ഓർമ്മക്കുറിപ്പുകൾ:- നെരൂദ - , ആർ.കെ.നാരായണന്റെ ദ ഗൈഡ്,
ബേനസീർ ഭുട്ടോയുടെ ഓർമ്മകൾ
(അനുരഞ്ജനം),
ടാഗോറിന്റെ അഭിമുഖങ്ങൾ.. ... വിവർത്തനങ്ങൾ .
സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥ, സംഭാഷണം, ' ആ ചിത്രത്തിലെ രണ്ടുഗാനങ്ങൾ ( 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' ) എന്നിവ എഴുതി .. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ' ജനശ്രദ്ധ നേടിയ മറ്റൊരു ഗാനമാണ്.
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു.
.അച്ഛൻ പാലൂർ മാധവൻ നമ്പൂതിരി . 'അമ്മ ശ്രീദേവി അന്തർജ്ജനം എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്ത് ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ വേദം പഠിച്ചു , . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ 13 വയസ്സിൽ കഥകളി അഭ്യസനം തുടങ്ങി . വാഴേങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു . ഉപജീവനത്തിനായിമോട്ടോർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പിന്നീട് നാടുവിട്ടു ബോംബെയിൽ (1957 )എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഭാര്യ ശാന്തകുമാരി മകൾ സാവിത്രി
കൃതികൾ
പേടിത്തൊണ്ടൻ,കലികാലം,തീർഥയാത്ര,സുഗമ സംഗീതം, കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ
കഥയില്ലാത്തവന്റെ കഥ (ആത്മകഥ)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1983, കലികാലം)
ആശാൻ സ്മാരക കവിതാ പുരസ്കാരം (2009).
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു(2004)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2013-)
അവലംബം
1.എം എൻ പാലൂർ -മലയാളത്തിന്റെ പ്രിയ കവിതകൾ -ഗ്രീൻ ബുക്ക്സ്
ചെമ്മനം ചാക്കോ(1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 15).
കവി,അധ്യാപകൻ .അച്ഛൻ യോഹന്നാൻ കത്തനാർ 'അമ്മ സാറാ . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെന്റ്. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ് ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .
കൃതികൾ
കവിതാഗ്രന്ഥങ്ങൾ : വിളംബരം (1947), കനകാക്ഷരങ്ങൾ (1968), നെല്ല് (1968, ) കാർട്ടൂൺ കവിത ഇന്ന് (1969), പുത്തരി (1970), അസ്ത്രം (1971). ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), അമ്പും വില്ലും (1986). രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകൾ (1991) ,ചിന്തേര് (1995), നർമസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന് ഒന്ന് രണ്ടായിരം (2000), ഒറ്റയാൾ പട്ടാളം (2003), ഒറ്റയാന്റെ ചൂണ്ടുവിരൽ (2007), അക്ഷരപ്പോരാട്ടം (2009),
ലേഖനസമാഹാരങ്ങൾ: ഭാഷാതിലകം(1957,)അറിവിന്റെ കനികൾ (1963),വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം: തോമസ് 28 വയസ്സ് (2009)
തർജ്ജമ: കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ: ചെമ്മനം കവിതകൾ (1978), വർഷമേഘം (1983),അക്ഷരശിക്ഷ (1999), പത്രങ്ങളെ നിങ്ങൾ! (1999),ചെമ്മനം കവിത -സമ്പൂർണം (2001),ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ട്കൊട്ടാരം (2010)
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ് ( രാജപാത - 1977 ),ഹാസ്യസാഹിത്യ അവാർഡ് (കിഞ്ചന വർത്തമാനം - 1995 ),സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ), മഹാ കവി ഉള്ളൂർ കവിതാ അവാർഡ് ( 2003 ), സഞ്ജയൻ അവാർഡ് (2004 ), പി. സ്മാരക പുരസ്ക്കാരം (2004 ), പണ്ഡിറ്റ് കെ. പി. കറുപ്പൻ അവാർഡ് (2004 ), മുലൂർ അവാർഡ് (1993 ), കുട്ടമത്ത് അവാർഡ് (1992 ), സഹോദരൻ അയ്യപ്പൻ അവാർഡ് (1993 ),
എ .ഡി. ഹരിശർമ അവാർഡ് (1978 ), കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]
പദവികൾ :കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .
വിവരങ്ങൾക്ക് കടപ്പാട് : വിക്കിപ്പീഡിയ
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B കവിത വരികൾക്കു കടപ്പാട് :എൻബി എസ്സിന്റെ കവിതയുടെ നൂറ്റാണ്ട്
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻറെയും , വി.കെ. കാർത്യായനിഅമ്മയുടെയും മകളായി 1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. . തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. . ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968പാതിരപ്പൂക്കൾ),കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,സാഹിത്യ പ്രവർത്തക അവാർഡ്(1978രാത്രിമഴ),ഓടക്കുഴൽ പുരസ്കാരം(1982അമ്പലമണി),ആ ശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരംവയലാർ അവാർഡ്(അമ്പലമണി),2001ലളിതാംബിക അന്തർജ്ജനം അവാർഡ്,2003വള്ളത്തോൾ അവാർഡ്, 2004കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004ബാലാമണിയമ്മ അവാർഡ്, 2006പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്, 2009എഴുത്തച്ഛൻ പുരസ്കാരം , 2013മണലെഴുത്ത്2012 ലെ സരസ്വതി സമ്മാൻ , സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് , ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്(കൃഷ്ണകവിതകൾ),അബുദാബി മലയാളി സമാജം അവാർഡ്(രാധയെവിടെ (1995) , വിശ്വദീപം അവാർഡ്തു(തുലാവർഷപ്പച്ച (1990)
കടൽപ്പച്ച (2002)
എല്ലാ ഉടുപ്പും അഴിക്കുമ്പോൾ (2013)
വിവർത്തനം -
ചിത്രഗ്രീവൻ (ധൻ ഗോപാൽ മുഖർജിയുടെ നോവൽ) (എൻ ബി ടി )
ആഗോളവൽക്കരണവും അസംതൃപ്തികളും ( ജോസഫ് സ്റ്റിഗ്ലിസിന്റെ കൃതി - കെ രാജഗോപാലിനൊപ്പം) (ഡി സി )
Her poems were published in many mainstream magazines in Malayalam. works featured in significant anthologies like PenVazhikal (The feminine paths) edited by renowned poet K.G.Sankara Pillai, Nalamidam (The fourth Space) Edited by K Sachidanandan, Poems of Love published by Olive Books, to name a few. Wrote several articles as well, including the article on Kamala Das in the book published by Kerala Bhasha Institute, article on night experiences of women in Pen Rathrikal published by Olive Books . written Ghazals also for the Album Alakalkk (Unto the Waves) by eminent Ghazal singer Shahabaz Aman. wrote a column for the popular web portal, called Nalamidam.. A collection of poems titled " mullukal maathram baakkiyaakunnoru kadal " has been published by DC Books in 2013. Conducted a photography exhibition named "17 stories of Solitude" at Fort kochi which gained public acceptance and media attention.
”
എന്ന പദ്യത്തിൽ പിങ്ഗളയുടെ ഇതിഹാസം തുടങ്ങുന്നു. ഇതിഹാസം രണ്ടും ഗാഥ ആറും, ഇങ്ങനെ എട്ടു പദ്യങ്ങളെ ഭാരതത്തിലെ പിങ്ഗളോപാഖ്യാനത്തിൽ ഉള്ളൂ. ഭീഷ്മർതന്നെ "അത്രാപ്യുദാഹരന്തിമമിതിഹാസം പുരാതനം" എന്നു പറയുന്നതിൽനിന്നും മഹാഭാരത കാലത്തിൽ - അതായത് ഇന്നേക്ക്മൂവായിരംകൊല്ലങ്ങൾക്കുമുമ്പു - തന്നെ ഈ ജീവന്മുക്തയുടെ അത്യത്ഭുതമായ ജീവചരിത്രം ഭാരതവർഷത്തിൽ ഒരു ഭാസുരദിപം പോലെ പ്രകാശിച്ചിരുന്ന എന്നു വ്യക്തമാകുന്നുണ്ട്.
പിങ്ഗളോപാഖ്യാനം ഒരു കാവ്യമായി ഇതിനു മുമ്പ് ആരും രചിച്ചിട്ടുള്ളതായി അറിവില്ല. ഭാഗവതം [ 6 ] ഏകാദശസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായത്തിലും ഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തേഴാമദ്ധ്യയത്തിലും ഉപന്യസിക്കപ്പെട്ടിട്ടുള്ള ഭിക്ഷുഗീതയെന്ന മങ്കഗീതയെ പുരസ്കരിച്ച് ഒരു കാവ്യം മഹാരാഷ്ട്രഭാഷയിൽ ഏകനാഥകവി നിർമ്മിച്ചിട്ടുണ്ട്.
ശാന്തരസപ്രധാനമായ ഈ ഖണ്ഡകാവ്യം ഭാഷാഭിമാനികൾക്ക് ഉപായനീകരിച്ചുകൊണ്ട് ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.
1104-4-9.ഉള്ളൂർ എസ്. പരമേശ്വരയ്യർ
(പിങ്ഗളയുടെ അവതാരികയിൽ നിന്ന് അവലംബം വിക്കി ഗ്രന്ഥശാല
ബ്ലോഗിലും യുട്യൂബിലും ഫേസ് ബുക്കിലും സൗണ്ട് ക്‌ളൗഡിലും ഒക്കെയായി ഇന്നേ ദിവസംവരെ പത്തൊൻപത്തായിരത്തോളം അനുഗാമികളും വരിക്കാറുമുണ്ട് . .followers ,subscribers എന്നിവരെ ഒരുമിച്ച് അഭിസംബോധന ചെയ്യാനാണ് ഈ പോസ്റ്റ് പത്ത് വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരു പാഷൻ ഇപ്പോൾ അത് അങ്ങനെ മാത്രമല്ലാതായി തീർന്നിരിക്കുന്നു. മനോഹരം, ഗംഭീരം, കൊള്ളില്ല ,മോശം എന്നുള്ള അഭിപ്രായങ്ങൾ കമന്റുകളായി കാണാറുണ്ട്. ലൈക്കുകളും ചില you tube വീഡിയോകളിൽ അൺലൈക്കു കളും കാണാറുണ്ട്.പ്രശംസയിൽ , നല്ല അഭിപ്രായങ്ങളിൽ സന്തോഷം തോന്നാറുണ്ട് എന്നത് മറച്ചുവെയ്ക്കുന്നില്ല. എന്നാൽ മോശം അഭിപ്രായങ്ങളിൽ ഒട്ടും ദുഃഖം തോന്നാറില്ലെന്നതാണ് വാസ്തവം. 10 വർഷക്കാലത്തെ യഥാർത്ഥ ജീവിതത്തേക്കാൾ അനുഭവങ്ങൾ ഇത്തരം കാര്യങ്ങളിൽ പത്ത് വർഷത്തെ virtual ജീവിതം തന്നു എന്ന് പറയുന്നതാവും ശരി . ഒരു കവിതാലാപന റിയാലിറ്റി ഷോയിൽ വിധികർത്താവായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു മത്സരാര്ഥിയും ആ മത്സരാർഥിയുടെ അഭ്യുദയകാംഷികളും ഓരോ പോസ്റ്റിനും താഴെ ഏറ്റവും മോശമായുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുന്നതു സ്ഥിരമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ബ്ലോഗ് തുടരണോ വേണ്ടയോ എന്നുപോലും ചിന്തിച്ച ആ സമയത്തെ മാനസികാവസ്ഥകളെയും അതിജീവിച്ച് കുറേക്കൂടി പക്വമായ ചിന്തകളിലേക്ക് എത്തിനിൽക്കുന്നു കാര്യങ്ങൾ. പറയാൻ വന്നത് പക്ഷെ ഇതൊന്നുമായിരുന്നില്ല. പ്രശംസകളേക്കാൾ കൂടുതൽ സർഗ്ഗാത്മകമായ വിമർശനങ്ങളാണ് ( സർഗാത്മകം എന്നതിന് എന്ന് അടിവരയിടട്ടെ.) കാവ്യം സുഗേയം സ്വാഗതം ചെയ്യുന്നത് എന്നാണ് . ഏറ്റവും പ്രശ്നം unlike കൾക്കാണ് . എന്തുകൊണ്ടാണ് ഇഷ്ടമല്ലാതാവുന്നതു അല്ലെങ്കിൽ എന്താണ് ഇഷ്ടമല്ലാതാവുന്നതു എന്നറിയാൻ ഇവയിൽ ഒരു വഴിയുമില്ല. ഓരോ അഭിപ്രായവും ഓരോ വിമർശനവും കവിത ചൊല്ലലിനെ, ആലാപനത്തെ , ബ്ലോഗിന്റെ സംവിധാനത്തെ , ആവിഷ്കാരത്തെ ഒക്കെ ഒരുപാട് സഹായിക്കും എന്നിരിക്കെ പ്രിയപ്പെട്ട ചങ്ങാതിമാർ ഇത് മനസ്സിൽ വെയ്ക്കുമല്ലോ . ബ്ലോഗിലേക്ക് കുറെയേറെ പുതുമകൾ കൊണ്ടുവരാനുള്ള ആലോചനകൂടി ഉള്ളതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ് വേണ്ടി വന്നത്. ഒരു പാടുപേര് ഈ ബ്ലോഗ് ഉപയോഗിക്കുന്നു എന്ന് നിത്യേനയെന്നോണം കിട്ടുന്ന കത്തുകളും സന്ദേശങ്ങളും ഫോൺകാളുകളും സൂചിപ്പിക്കുന്നു. കവിതകൾ കൂടുതൽ കൂടുതൽ കാവ്യാസ്വാദകരിലേയ്ക്കും ഭാഷാസ്നേഹികളിലേയ്ക്കും എത്തണമെന്നാണ് ആഗ്രഹവും. അവനവനാത്മസുഖത്തിനാചരിക്കുന്നവ എന്നാണു കാവ്യം സുഗേയത്തിന്റെ പഞ്ച് ലൈൻ പത്ത് വര്ഷത്തിനു ശേഷം ഇപ്പോൾ അപരന് സുഖത്തിനായി വരേണ്ടവ എന്നതിനാവണം പ്രാമുഖ്യം എന്ന് തോന്നുന്ന രീതിയിൽ ഈ ഭ്രാന്തു മാറിയിട്ടുണ്ട് എന്നതാണ് സത്യം. കവിതകൾ നിർദ്ദേശിച്ചും അയച്ചുതന്നും ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് . അവരിൽ തന്നെ അടുത്ത സുഹൃത്തുക്കൾ പലരും ,എന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എഴുതേണ്ട സമയത്തു എഴുതാതെ കവിത ചൊല്ലി (അതും ആരുടെയെങ്കിലും)നടക്കുന്നു എന്ന് സ്നേഹപൂർവ്വം ശാസിക്കാറുമുണ്ട്. ആ സ്നേഹവും കരുതലും മനസ്സിലാവുന്നുവെങ്കിലും മനസ്സിലാവാത്തമട്ടിലാണ് ഇത് മുന്നോട്ടുപോവുന്നതു. പലപ്പോഴും ചൊല്ലുന്ന കവിതയുടെ ആസ്വാദനക്കുറിപ്പു എഴുതാനുള്ള സമയം പോലും എടുക്കാതെ , കവിത ആവർത്തിച്ചു ചൊല്ലിയുറപ്പിച്ചു എല്ലാ സാങ്കേതികതയും സ്വയം നിർവഹിച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ മണിക്കൂറുകളും ദിവസങ്ങളും കടന്നുപോകാറുണ്ട് . കുടുംബത്തിനുള്ളതുകൂടിയും .പോവുന്നിടത്തോളം പോവട്ടെ അല്ലെ....... അപ്പോൾ ഞാൻ നേരത്തെ കാര്യമായിപ്പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾ, unlike എന്നിവയെക്കുറിച്ചും പറഞ്ഞത് ഒന്ന് മനസ്സിൽ അടിവരയിട്ടു വെയ്ക്കുമല്ലോ. ഒപ്പം പുതിയ നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു. നന്ദി
"തെളിഞ്ഞു മിന്നുമീ നിമിഷത്തിന്നല്ലോ
തിരഞ്ഞലഞ്ഞെത്ര ജടിലജന്മങ്ങൾ
വിരിഞ്ഞുനിൽക്കുമീ ഹിരണ്യത്തേജസ്സിൽ
ഇറങ്ങിനിൽക്കുന്നേൻ സ്വയം ഹവിസ്സായി
ഇതു കൊടും നോവോ കടുമധുരമോ,
ജനിയോ മൃത്യുവോ അറിയുന്നില്ല ഞാൻ
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
എവിടെത്തീരുന്നിതിവൾ, തുടങ്ങുവ_
തെവിടെ നീ,തിരിച്ചറിയുന്നില്ല ഞാൻ
ഹരി നിനക്കിനി പിരിയുവാനാവി-
ല്ലിവളെ ,നാമൊന്നായലിഞ്ഞു ചേർന്നല്ലോ"
ക്രമമെത്തട്ടെ സമയമാവട്ടെ എന്ന്
കാവ്യം സുഗേയത്തിൽ ചേർക്കാനായി തിരഞ്ഞുവെച്ച (സുജാത)ദേവിട്ടീച്ചറുടെ 'ഹരീ നിനക്കായി കരുതി കാത്തു ഞാൻ' എന്ന കവിത
സമയമായിരിക്കുന്നു...
സമയമാവും മുൻപേ....
പ്രണാമം
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.കാർത്ത്യായനി അമ്മയുടെയും മകൾ പരേതനായ അഡ്വ. ജി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ യും സുഗതകുമാരിടീച്ചറുടെയും ഇളയ സഹോദരി.
പട്ടാമ്പി ,എറണാകുളം മഹാരാജാസ്, തിരുവനന്തപുരം വിമന്‍സ് ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നീ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കാടിന്റെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരം ലഭിച്ചു. ദേവി എന്ന പേരില്‍ കവിതകളെഴുതി.. മൃണ്‍മയി എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
എൻ.വി. കൃഷ്ണവാരിയർ(1916 മേയ് 13-1989 ഒക്റ്റോബർ 12)
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വം.ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാൾ..
തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്ത് ജനനം .അച്ഛൻ: അച്യുത വാരിയർ. അമ്മ മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു.. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു.
പ്രധാന കൃതികൾ
കവിതകൾ: എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം),അകം കവിതകൾ,അക്ഷരം പഠിക്കുവിൻ.എൻ വിയുടെ കൃതികൾ.കാവ്യകൗതുകം,കാളിദാസന്റെ സിംഹാസനം,നീണ്ടകവിതകൾ,കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചുതൊമ്മൻ ,പുഴകൾ, രക്തസാക്ഷി, വിദ്യാപതി, ഗാന്ധിയും ഗോഡ്‌സേയും, ചാട്ടവാർ ,വെള്ളപ്പൊക്കം
ആട്ടക്കഥ:ചിത്രാംഗദ ,ബുദ്ധചരിതം
ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ: .എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ, എൻ വിയുടെ സാഹിത്യ വിമർശനം, വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ, മനനങ്ങൾ നിഗമനങ്ങൾ, വീക്ഷണങ്ങൾ വിമർശങ്ങൾ, അന്വേഷണങ്ങൾ,കണ്ടെത്തലുകൾ, ആദരാഞ്ജലികൾ
പരിപ്രേക്ഷ്യം, പ്രശ്നങ്ങൾ,പഠനങ്ങൾ, ഭൂമിയുടെ രസതന്ത്രം, മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വ്യക്തിചിത്രങ്ങൾ ,സമസ്യകൾ സമാധാനങ്ങൾ, സമാകലനം, സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ, സ്മൃതിചിത്രങ്ങൾ, ഹൃദയത്തിന്റെ വാതായനങ്ങൾ
.
പദവികൾ
മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ
കേരള സാഹിത്യ അക്കാദമി അംഗം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം
സമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻ
ജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർ
കേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻ
നാഷണൽ ബുക് കൗൺസിൽ അംഗം
കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗം
മലയാളം ലക്സിക്കൻ എഡിറ്റോറിയൽ കമ്മിറ്റി അംഗം
കലാമണ്ഡലം പാഠോപദേശകസമിതി അംഗം
സംസ്കൃത കമ്മറ്റി (കേരള സർക്കാർ)ചെയർമാൻ
തിരുവിതാംകൂർ സർവകലാശാലാ സെനെറ്റ് മെംബർ
കേരള സർവകലാശാലാ സെനെറ്റ് മെംബർ
കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ
കേരള സർവകലാശാലാ ബി ഒ എസ് അംഗം
വിവിധ അക്കാദമിക് കൗൺസിലുകളിൽ അംഗത്വം
പുരസ്‌കാരങ്ങൾ
. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു.
N. V. Krishna Warrier(13 May 191612 October 1989 (aged 73))
N. V. Krishna Warrier (1916–1989) was an Indian poet, newspaper editor, scholar, academician and political thinker. He was a prolific writer and his works covered the genres of poetry, drama, travelogue, translation, children's literature and science
Born on 13 May 1916 at Njeruvisseri, near Arattupuzha in Thrissur district, Kerala to Achutha Warrier and Madhavi Warasyar. He was married to Lakshmikutty Warasyar and the couple had 3 daughters, Dr. Usha, Dr. Parvathy and Dr. Vani.
He had an extensive education during which he obtained the degree MLitt and learnt 18 languages.He was also honoured by Calicut University by awarding him the degree of DLitt.
Warrier started his career as a teacher Sanskrit School in Kaladi and later moved to Sanskrit College, Tripunithura. During the Quit India Movement, he resigned from the job and published a daily called Swathanthra Bharatham (Free India). In 1952, he joined Mathrubhumi as the editor and stayed there till 1968 when he co-founded Kerala Bhasha Institute and became its first director (1968–1972). He also worked as the editor of Kumkumam group of publications and the Hindi magazine, Yuga Prabhath.
Krishna Warrier was the first editor of Akhila Vijnana Kosam, an encyclopaedia in Malayalam. When Travancore Kochi Working Journalist Association and Malabar Working Journalist Association merged to form Kerala Union of Working Journalists, Krishna Warrier was elected as its first president. He also served as the president of Sahitya Pravathaka Sahakarana Sangham (SPCS), Kerala Sahitya Parishad and Kerala Sahitya Sammithi. He was a member of Kerala Sahitya Akademi, National Book Development Council and Official Bhasha Committee.
Krishna Warrier is credited with efforts on modernisation of Malayalam language. Two awards have been instituted in his name, N V Krishna Warrior Literary Award by N V Krishna Warrior Memorial Trust and N.V. Sahitya Vedi Award by the organisation of the same name.
In the centenary of his birth, a digital archive to bring all of N.V's works online was launched by the N.V Krishna Warrior Memorial Trust on October 12, 2015.
Positions held
Teacher – Sanskrit School, Kaladi
Teacher – Sanskrit College, Tripunithura
Publisher – Swathanthra Bharatham
Chief Editor – Mathrubhumi
Director – Kerala Bhasha Institute
Editor – Kumkumam
Editor – Yuga Prabhath.
Editor – Akhila Vijnana Kosam
President – Kerala Union of Working Journalists
President – Sahitya Pravathaka Sahakarana Sangham (SPCS)
President – Kerala Sahitya Parishad
President – Kerala Sahitya Sammithi
Member – Kerala Sahitya Akademi
Member – National Book Development Council
Member – Official Bhasha Committee. Works
Sahitya Akademi Award, awarded by Sahitya Akademi, Government of India
N. V. Krishna Warrier won the 1979 Kendra Sahitya Akademi Award for his book Vallatholinte Kavyasilpam (literary criticism).[9] His poetry collection Gandhiyum Godseyum won the Kerala Sahitya Akademi Award for the year 1970.[10]
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.
Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.
അന്ന് 1911 ൽ കെ പി കറുപ്പൻ എഴുതിയതാണ്. ജാതിക്കുമ്മിയിൽ . 141 കുമ്മികൾ 705 വരികൾ. ഹിന്ദുസമുദായത്തിലെ ജാത്യനാചാരങ്ങളെ, തുറന്നു കാട്ടി എന്നതുകൊണ്ടുമാത്രമല്ല ആ ജീർണ്ണാവസ്ഥയുടെകൂടി ഫലമായി ഉണ്ടായ വിദേശ നുഴഞ്ഞുകയറ്റങ്ങളുടെ ചരിത്രവും അദ്ദേഹം എഴുതുന്നു എന്നതിനാൽ ഈ കവിതയുടെ പ്രസക്തി കൂടുന്നു.ഹിന്ദു സമുദായത്തെ സംബന്ധിച്ചു മാത്രമല്ല മറ്റേതു മതത്തിനും ഈ കവിതയിൽ അദ്ദേഹം ചർച്ചചെയ്യുന്ന കാര്യങ്ങൾ ബാധകം എന്നു കാലം തെളിയിച്ചുകൊണ്ടുമിരിക്കുന്നു.....
അതുകൊണ്ടു തന്നെ 107 വയസ്സുള്ള ഇക്കവിതയ്ക്കു പുതുവായനകൾ വരേണ്ടിയിരിക്കുന്നു.
‘അമ്മാനക്കുമ്മി’ എന്ന നാടൻശീലിൽ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻപോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്.[3] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.
”
ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.
അവലംബം:വിക്കിപീഡിയ
വരികൾക്ക് വിക്കി ഗ്രന്ഥശാല https://ml.wikisource.org/wiki/
ജാതിക്കുമ്https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF
സമാനം
-
ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ? പ്രായലിംഗഭേദങ്ങളില്ലാതെ
ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ ഇരട്ടിക്കിരട്ടിയായി അർത്ഥഗാഢമായി വാക്ക്
ആത്മാവിനെ അനുഭവിക്കുന്നതറിഞ്ഞ...
ശമം വെടിഞ്ഞ വാക്കുകൾ
-
വിജു നായരങ്ങാടി
കവിത സാധാരണ കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ
പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. കവിതയുടെ
ആന്തര...