അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Sunday, June 24, 2018

അപരന്നു സുഖത്തിനായ് വരേണം. ( അവനവനാത്മസുഖത്തിനാചരിക്കുന്നവ)


ബ്ലോഗിലും യുട്യൂബിലും ഫേസ് ബുക്കിലും സൗണ്ട് ക്‌ളൗഡിലും ഒക്കെയായി ഇന്നേ ദിവസംവരെ പത്തൊൻപത്തായിരത്തോളം അനുഗാമികളും വരിക്കാറുമുണ്ട്‌ . .followers ,subscribers എന്നിവരെ ഒരുമിച്ച് അഭിസംബോധന ചെയ്യാനാണ് ഈ പോസ്റ്റ് 
പത്ത് വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരു പാഷൻ ഇപ്പോൾ അത് അങ്ങനെ മാത്രമല്ലാതായി തീർന്നിരിക്കുന്നു. മനോഹരം, ഗംഭീരം, കൊള്ളില്ല ,മോശം എന്നുള്ള അഭിപ്രായങ്ങൾ കമന്റുകളായി കാണാറുണ്ട്. ലൈക്കുകളും ചില you tube വീഡിയോകളിൽ അൺലൈക്കു കളും കാണാറുണ്ട്.പ്രശംസയിൽ , നല്ല അഭിപ്രായങ്ങളിൽ സന്തോഷം തോന്നാറുണ്ട് എന്നത് മറച്ചുവെയ്ക്കുന്നില്ല. എന്നാൽ മോശം അഭിപ്രായങ്ങളിൽ ഒട്ടും ദുഃഖം തോന്നാറില്ലെന്നതാണ് വാസ്തവം. 10 വർഷക്കാലത്തെ യഥാർത്ഥ ജീവിതത്തേക്കാൾ അനുഭവങ്ങൾ ഇത്തരം കാര്യങ്ങളിൽ പത്ത് വർഷത്തെ virtual ജീവിതം തന്നു എന്ന് പറയുന്നതാവും ശരി . ഒരു കവിതാലാപന റിയാലിറ്റി ഷോയിൽ വിധികർത്താവായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു മത്സരാര്ഥിയും ആ മത്സരാർഥിയുടെ അഭ്യുദയകാംഷികളും ഓരോ പോസ്റ്റിനും താഴെ ഏറ്റവും മോശമായുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുന്നതു സ്ഥിരമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ബ്ലോഗ്‌ തുടരണോ വേണ്ടയോ എന്നുപോലും ചിന്തിച്ച ആ സമയത്തെ മാനസികാവസ്ഥകളെയും അതിജീവിച്ച്‌ കുറേക്കൂടി പക്വമായ ചിന്തകളിലേക്ക് എത്തിനിൽക്കുന്നു കാര്യങ്ങൾ.
പറയാൻ വന്നത് പക്ഷെ ഇതൊന്നുമായിരുന്നില്ല. പ്രശംസകളേക്കാൾ കൂടുതൽ സർഗ്ഗാത്മകമായ വിമർശനങ്ങളാണ് ( സർഗാത്മകം എന്നതിന് എന്ന് അടിവരയിടട്ടെ.) കാവ്യം സുഗേയം സ്വാഗതം ചെയ്യുന്നത് എന്നാണ് . ഏറ്റവും പ്രശ്നം unlike കൾക്കാണ് . എന്തുകൊണ്ടാണ് ഇഷ്ടമല്ലാതാവുന്നതു അല്ലെങ്കിൽ എന്താണ് ഇഷ്ടമല്ലാതാവുന്നതു എന്നറിയാൻ ഇവയിൽ ഒരു വഴിയുമില്ല. ഓരോ അഭിപ്രായവും ഓരോ വിമർശനവും കവിത ചൊല്ലലിനെ, ആലാപനത്തെ , ബ്ലോഗിന്റെ സംവിധാനത്തെ , ആവിഷ്കാരത്തെ ഒക്കെ ഒരുപാട് സഹായിക്കും എന്നിരിക്കെ പ്രിയപ്പെട്ട ചങ്ങാതിമാർ ഇത് മനസ്സിൽ വെയ്ക്കുമല്ലോ . ബ്ലോഗിലേക്ക് കുറെയേറെ പുതുമകൾ കൊണ്ടുവരാനുള്ള ആലോചനകൂടി ഉള്ളതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ് വേണ്ടി വന്നത്. ഒരു പാടുപേര് ഈ ബ്ലോഗ് ഉപയോഗിക്കുന്നു എന്ന് നിത്യേനയെന്നോണം കിട്ടുന്ന കത്തുകളും സന്ദേശങ്ങളും ഫോൺകാളുകളും സൂചിപ്പിക്കുന്നു. കവിതകൾ കൂടുതൽ കൂടുതൽ കാവ്യാസ്വാദകരിലേയ്ക്കും ഭാഷാസ്നേഹികളിലേയ്ക്കും എത്തണമെന്നാണ് ആഗ്രഹവും. അവനവനാത്മസുഖത്തിനാചരിക്കുന്നവ എന്നാണു കാവ്യം സുഗേയത്തിന്റെ പഞ്ച് ലൈൻ പത്ത് വര്ഷത്തിനു ശേഷം ഇപ്പോൾ അപരന് സുഖത്തിനായി വരേണ്ടവ എന്നതിനാവണം പ്രാമുഖ്യം എന്ന് തോന്നുന്ന രീതിയിൽ ഈ ഭ്രാന്തു മാറിയിട്ടുണ്ട് എന്നതാണ് സത്യം. കവിതകൾ നിർദ്ദേശിച്ചും അയച്ചുതന്നും ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് . അവരിൽ തന്നെ അടുത്ത സുഹൃത്തുക്കൾ പലരും ,എന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എഴുതേണ്ട സമയത്തു എഴുതാതെ കവിത ചൊല്ലി (അതും ആരുടെയെങ്കിലും)നടക്കുന്നു എന്ന് സ്നേഹപൂർവ്വം ശാസിക്കാറുമുണ്ട്. ആ സ്നേഹവും കരുതലും മനസ്സിലാവുന്നുവെങ്കിലും മനസ്സിലാവാത്തമട്ടിലാണ് ഇത് മുന്നോട്ടുപോവുന്നതു. പലപ്പോഴും ചൊല്ലുന്ന കവിതയുടെ ആസ്വാദനക്കുറിപ്പു എഴുതാനുള്ള സമയം പോലും എടുക്കാതെ , കവിത ആവർത്തിച്ചു ചൊല്ലിയുറപ്പിച്ചു എല്ലാ സാങ്കേതികതയും സ്വയം നിർവഹിച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ മണിക്കൂറുകളും ദിവസങ്ങളും കടന്നുപോകാറുണ്ട് . കുടുംബത്തിനുള്ളതുകൂടിയും .പോവുന്നിടത്തോളം പോവട്ടെ അല്ലെ.......
അപ്പോൾ ഞാൻ നേരത്തെ കാര്യമായിപ്പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾ, unlike എന്നിവയെക്കുറിച്ചും പറഞ്ഞത് ഒന്ന് മനസ്സിൽ അടിവരയിട്ടു വെയ്ക്കുമല്ലോ. ഒപ്പം പുതിയ നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
നന്ദി

Saturday, June 23, 2018

ഹരി, നിനക്കായി കരുതി കാത്തു ഞാൻ -ദേവി (സുജാതാദേവി )

"തെളിഞ്ഞു മിന്നുമീ നിമിഷത്തിന്നല്ലോ
തിരഞ്ഞലഞ്ഞെത്ര ജടിലജന്മങ്ങൾ
വിരിഞ്ഞുനിൽക്കുമീ ഹിരണ്യത്തേജസ്സിൽ
ഇറങ്ങിനിൽക്കുന്നേൻ സ്വയം ഹവിസ്സായി
ഇതു കൊടും നോവോ കടുമധുരമോ,
ജനിയോ മൃത്യുവോ അറിയുന്നില്ല ഞാൻ
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
എവിടെത്തീരുന്നിതിവൾ, തുടങ്ങുവ_
തെവിടെ നീ,തിരിച്ചറിയുന്നില്ല ഞാൻ
ഹരി നിനക്കിനി പിരിയുവാനാവി-
ല്ലിവളെ ,നാമൊന്നായലിഞ്ഞു ചേർന്നല്ലോ"

ക്രമമെത്തട്ടെ സമയമാവട്ടെ എന്ന്‌
കാവ്യം സുഗേയത്തിൽ ചേർക്കാനായി തിരഞ്ഞുവെച്ച (സുജാത)ദേവിട്ടീച്ചറുടെ 'ഹരീ നിനക്കായി കരുതി കാത്തു ഞാൻ' എന്ന കവിത

സമയമായിരിക്കുന്നു...
സമയമാവും മുൻപേ....
പ്രണാമം
കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ.കാർത്ത്യായനി അമ്മയുടെയും മകൾ പരേതനായ അഡ്വ. ജി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്.. പരേതയായ പ്രൊഫ: ഹൃദയകുമാരി ടീച്ചറിന്റെ യും സുഗതകുമാരിടീച്ചറുടെയും ഇളയ സഹോദരി. പട്ടാമ്പി ,എറണാകുളം മഹാരാജാസ്‌, തിരുവനന്തപുരം വിമന്‍സ് ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നീ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കിയിട്ടുണ്ട്. കാടിന്റെ താളം തേടി എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിന്നുള്ള പുരസ്കാരം ലഭിച്ചു. ദേവി എന്ന പേരില്‍ കവിതകളെഴുതി.. മൃണ്‍മയി എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.

Tuesday, June 19, 2018

എലികൾ -എൻ വി കൃഷ്ണവാര്യർ



എൻ.വി. കൃഷ്ണവാരിയർ(1916 മേയ് 13-1989 ഒക്റ്റോബർ 12)

മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വം.ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാൾ..

തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്ത്   ജനനം .അച്ഛൻ: അച്യുത വാരിയർ. അമ്മ മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി  വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു.  1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു.. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു.

പ്രധാന കൃതികൾ

കവിതകൾ: എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം),അകം കവിതകൾ,അക്ഷരം പഠിക്കുവിൻ.എൻ വിയുടെ കൃതികൾ.കാവ്യകൗതുകം,കാളിദാസന്റെ സിംഹാസനം,നീണ്ടകവിതകൾ,കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചുതൊമ്മൻ ,പുഴകൾ, രക്തസാക്ഷി, വിദ്യാപതി, ഗാന്ധിയും ഗോഡ്‌സേയും, ചാട്ടവാർ ,വെള്ളപ്പൊക്കം
ആട്ടക്കഥ:ചിത്രാംഗദ ,ബുദ്ധചരിതം

ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ: .എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ, എൻ വിയുടെ സാഹിത്യ വിമർശനം, വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ, മനനങ്ങൾ നിഗമനങ്ങൾ, വീക്ഷണങ്ങൾ വിമർശങ്ങൾ, അന്വേഷണങ്ങൾ,കണ്ടെത്തലുകൾ, ആദരാഞ്ജലികൾ
പരിപ്രേക്ഷ്യം, പ്രശ്നങ്ങൾ,പഠനങ്ങൾ, ഭൂമിയുടെ രസതന്ത്രം, മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വ്യക്തിചിത്രങ്ങൾ ,സമസ്യകൾ സമാധാനങ്ങൾ, സമാകലനം, സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ, സ്മൃതിചിത്രങ്ങൾ, ഹൃദയത്തിന്റെ വാതായനങ്ങൾ
.

പദവികൾ

മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ
കേരള സാഹിത്യ അക്കാദമി അംഗം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗം
സമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻ
ജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർ
കേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻ
നാഷണൽ ബുക് കൗൺസിൽ അംഗം
കേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗം
മലയാളം ലക്സിക്കൻ എഡിറ്റോറിയൽ കമ്മിറ്റി അംഗം
കലാമണ്ഡലം പാഠോപദേശകസമിതി അംഗം
സംസ്കൃത കമ്മറ്റി (കേരള സർക്കാർ)ചെയർമാൻ
തിരുവിതാംകൂർ സർവകലാശാലാ സെനെറ്റ് മെംബർ
കേരള സർവകലാശാലാ സെനെറ്റ് മെംബർ
കേന്ദ്ര ഗവണ്മെന്റിന്റെ എമിരിറ്റസ് ഫെലോ
കേരള സർവകലാശാലാ ബി ഒ എസ് അംഗം
വിവിധ അക്കാദമിക് കൗൺസിലുകളിൽ അംഗത്വം

 പുരസ്‌കാരങ്ങൾ

. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു.


വിവരങ്ങൾക്ക് കടപ്പാട് :വിക്കിപീഡിയ

N. V. Krishna Warrier(13 May 191612 October 1989 (aged 73))


N. V. Krishna Warrier (1916–1989) was an Indian poet, newspaper editor, scholar, academician and political thinker. He was a prolific writer and his works covered the genres of poetry, drama, travelogue, translation, children's literature and science

Born on 13 May 1916 at Njeruvisseri, near Arattupuzha in Thrissur district, Kerala to Achutha Warrier and Madhavi Warasyar.  He was married to Lakshmikutty Warasyar and the couple had 3 daughters, Dr. Usha, Dr. Parvathy and Dr. Vani.
He had an extensive education during which he obtained the degree MLitt and learnt 18 languages.He was also honoured by Calicut University by awarding him the degree of DLitt.

Warrier started his career as a teacher Sanskrit School in Kaladi and later moved to Sanskrit College, Tripunithura. During the Quit India Movement, he resigned from the job and published a daily called Swathanthra Bharatham (Free India). In 1952, he joined Mathrubhumi as the editor and stayed there till 1968 when he co-founded Kerala Bhasha Institute and became its first director (1968–1972). He also worked as the editor of Kumkumam group of publications and the Hindi magazine, Yuga Prabhath.

Krishna Warrier was the first editor of Akhila Vijnana Kosam, an encyclopaedia in Malayalam. When Travancore Kochi Working Journalist Association and Malabar Working Journalist Association merged to form Kerala Union of Working Journalists, Krishna Warrier was elected as its first president. He also served as the president of Sahitya Pravathaka Sahakarana Sangham (SPCS), Kerala Sahitya Parishad and Kerala Sahitya Sammithi. He was a member of Kerala Sahitya Akademi, National Book Development Council and Official Bhasha Committee.

Krishna Warrier is credited with efforts on modernisation of Malayalam language. Two awards have been instituted in his name, N V Krishna Warrior Literary Award by N V Krishna Warrior Memorial Trust and N.V. Sahitya Vedi Award by the organisation of the same name.

In the centenary of his birth, a digital archive to bring all of N.V's works online was launched by the N.V Krishna Warrior Memorial Trust on October 12, 2015.

Positions held

Teacher – Sanskrit School, Kaladi
Teacher – Sanskrit College, Tripunithura
Publisher – Swathanthra Bharatham
Chief Editor – Mathrubhumi
Director – Kerala Bhasha Institute
Editor – Kumkumam
Editor – Yuga Prabhath.
Editor – Akhila Vijnana Kosam
President – Kerala Union of Working Journalists
President – Sahitya Pravathaka Sahakarana Sangham (SPCS)
President – Kerala Sahitya Parishad
President – Kerala Sahitya Sammithi
Member – Kerala Sahitya Akademi
Member – National Book Development Council
Member – Official Bhasha Committee.

Works

Enveeyude Kavithakal (Complete Works – Poems)
Velluvilikal, Prathikarangal
Prashnangal Padanangal
Samasyakal Samadhanangal
Anweshanangal Kandethalukal
Manangal Nigamanangal
Vichinthanagal Vishadeekaranangal
Veekshanangal Vimarshanangal
Olangal Azhangal
NVyude Gaveshana Prabhandhangal
NVyude Sahitya Vimarshanam
Vallatholinte Kavyashilpam
Kalolsavam
Aadharanjalikal
Pariprekshyam
Bhoomiyude Rasathanthram
Melpathurinte Vyakarana Prathibha
Vyakthichithrangal
Samaakalanam
Samskruthathinu Kerala Paniniyude Sambhavanakal
Smrithichithrangal
Hridayathinte Vathayanangal
A History of Malayalam
Akam Kavithakal (Poems)
Aksharam Padikkuvin
Kavya Kauthukam
Kalidasante Simhasanam
Neenda Kavithakal (Poems)
Kurekkoode Neenda Kavithakal (Poems)
Kochu Thomman
Puzhakal
Rakthasakshi
Vidyapathi
Mohan Das Gandhiyum Nathuram Godseyum (Poems)
Chattavar
Chitrangatha (Attakatha)
Budhacharitham (Attakatha)
Amerikkayiloode (Travalogue)
Unarunna Uthara India (Travalogue)
Puthiya Chintha Soviet Unionil (Travalogue)
NVyude Nadakangal (Plays)
Vasco Da Gamayum Mattu Moonnu Nadakangalum (Plays)
Veera Ravi Varma Chakravarthi (Play)
Asthi (Play)
Jalavidya
Lekhana Kala
Ezhu German Kathakal (Translation)
Gandhiyude Vidyarthi Jeevitham (Translation)
Devadasan (Translation)
Manthra Vidya (Translation)
Sumathi (Translation)

Awards

Sahitya Akademi Award, awarded by Sahitya Akademi, Government of India
N. V. Krishna Warrier won the 1979 Kendra Sahitya Akademi Award for his book Vallatholinte Kavyasilpam (literary criticism).[9] His poetry collection Gandhiyum Godseyum won the Kerala Sahitya Akademi Award for the year 1970.[10]



Monday, June 11, 2018

ജാതിക്കുമ്മി-പണ്ഡിറ്റ് കെ പി കറുപ്പൻ



പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍ (1888-1938)
എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ധീവരസമുദായത്തില്‍പ്പെട്ട കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും തൂലിക പടവാളാക്കിയ കവിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു പണ്ഡിറ്റ്‌ കറുപ്പന്‍. പ്റൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത്‌ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നല്‍കി . 1924ല്‍ കൊച്ചിന്‍ ലെജിസ്ളേറ്റീവ്‌ കൌണ്‍സിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ലങ്കാമര്‍ദ്ദനം, നൈഷധം (നാടകം), ഭൈമീപരിണയം, ഉര്‍വശി (വിവര്‍ത്തനം), ശാകുന്തളം വഞ്ചിപ്പാട്ട്‌, കാവ്യപേടകം (കവിതകള്‍), ചിത്രാലങ്കാരം, ജലോദ്യാനം,രാജരാജപര്‍വം, വിലാപഗീതം ,ബാലാകലേശം നാടകം,എഡ്വേര്‍ഡ്‌വിജയം നാടകം ,മൂന്നു ഭാഗങ്ങളിലായുള്ള കൈരളീകൌതുകം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളേ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Born on May 24, 1885 at Cheranallur in Ernakulam District. Father: Sri. Ayyan. Mother: Smt.Kochupennu. Pandit K.P.Karuppan was a distinguished poet and social reformer who fought against the untouchability, racial discrimination and for the uplift of oppressed class of the society. After primary education, he underwent higher studies at the Kodungallur Kovilakom (royal mansion). The Prince of Cochin gave encouragement to him and with his aid Karuppan could study Sanskrit. He started writing poems at his age of 14 years. He was a teacher in Ernakulam Maharajas College. He was elected to the Cochin Legislative Council in the year 1924. Kerala Varma Valiya Koi Thampuran conferred him the title Vidwan (scholar) and the Prince of Cochin awarded him the title Kavithilakan (great poet). Lankamardanam, Nyshadham (dramas), Bhymeeparinayam, Urvasi (translations), Sakunthalam Vanchippattu, Kavyapedakam (poems), Kairalee Kouthukam, Jalodyanam, Chithralankaram, Rajarajaparvam, Vilapageetham are his works. Jathikummi, a poem written by him describes the suffering and agony of the oppressed people who faced racial discrimination at his times. He passed on March 23, 1938.



''മാടിനെക്കണ്ടാ ലരികിലേയ്ക്ക്
മാടിവിളിച്ചു നമസ്കരിക്കും
ഓടിക്കും മനുജാതിനികരത്തെ പാർശ്വത്തിൽ
കൂടിപ്പോയാലപ്പോൾ യോഗപ്പെണ്ണേ!- ഏതോ
രേടിൽക്കണ്ടീച്ചട്ടം? ജ്ഞാനപ്പെണ്ണേ!'
അന്ന് 1911 ൽ കെ പി കറുപ്പൻ എഴുതിയതാണ്. ജാതിക്കുമ്മിയിൽ . 141 കുമ്മികൾ 705 വരികൾ. ഹിന്ദുസമുദായത്തിലെ ജാത്യനാചാരങ്ങളെ, തുറന്നു കാട്ടി എന്നതുകൊണ്ടുമാത്രമല്ല ആ ജീർണ്ണാവസ്ഥയുടെകൂടി ഫലമായി ഉണ്ടായ വിദേശ നുഴഞ്ഞുകയറ്റങ്ങളുടെ ചരിത്രവും അദ്ദേഹം എഴുതുന്നു എന്നതിനാൽ ഈ കവിതയുടെ പ്രസക്തി കൂടുന്നു.ഹിന്ദു സമുദായത്തെ സംബന്ധിച്ചു മാത്രമല്ല മറ്റേതു മതത്തിനും ഈ കവിതയിൽ അദ്ദേഹം ചർച്ചചെയ്യുന്ന കാര്യങ്ങൾ ബാധകം എന്നു കാലം തെളിയിച്ചുകൊണ്ടുമിരിക്കുന്നു.....
അതുകൊണ്ടു തന്നെ 107 വയസ്സുള്ള ഇക്കവിതയ്ക്കു പുതുവായനകൾ വരേണ്ടിയിരിക്കുന്നു.
‘അമ്മാനക്കുമ്മി’ എന്ന നാടൻശീലിൽ 141 പാട്ടുകളാണ് ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയിൽ കുമ്മിപ്പാട്ടിന്റെ തനി ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിർവഹിച്ചത്. ആദിശങ്കരന്റെ അനുഭവത്തെ പരാമർശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാൻപോകുന്ന ശങ്കരാചാര്യർക്ക് പറയ സമുദായത്തിൽപ്പെട്ട രണ്ടുപേർ മാർഗതടസം ഉണ്ടാക്കുന്നു. തുടർന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കിൽ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നൽകിയാണ് കൃതി അവസാനിക്കുന്നത്.[3] ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയൻ ചോദിക്കുന്നു. ‘‘ഗാത്രത്തിനോ തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നിൽ ആചാര്യസ്വാമിയുടെ ജാതിഗർവം അസ്തമിക്കുന്നു.
“ ‘ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ!-തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!

ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവർണമേധാവിത്വത്തെ ചോദ്യം ചെയ്തു.

അവലംബം:വിക്കിപീഡിയ 
വരികൾക്ക് വിക്കി ഗ്രന്ഥശാല 
https://ml.wikisource.org/wiki/
ജാതിക്കുമ്https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF  

Tuesday, May 29, 2018

സൗന്ദര്യദേവത - പി കുഞ്ഞിരാമൻ നായർ

Friday, May 25, 2018

പൂക്കാലം_കുമാരനാശാന്‍

Monday, April 30, 2018

മേഘസന്ദേശം / തിരുനല്ലൂർ കരുണാകരൻ

Wednesday, February 14, 2018

കുട്ടിയും തള്ളയും കുമാരനാശാൻ

Sunday, January 7, 2018

അക്കിത്തം- ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം

Sunday, December 31, 2017

പിറന്നാൾ ദിന പ്രത്യേക പോസ്റ്റ്

.



.പ്രിയപ്പെട്ടവരേ. 
എല്ലാവര്ക്കും പുതുവർഷാശംസകൾ നേരുന്നതോടൊപ്പം ഒരു സന്തോഷം പങ്കുവെയ്ക്കട്ടെ. 'കാവ്യം സുഗേയം ' എന്ന കാവ്യാലാപന ബ്ലോഗ് അതിന്റെ പത്താം വര്ഷത്തിലേയ്ക് കടക്കുകയാണ്. വായിച്ചിഷ്ടപ്പെട്ട കവിതകൾ സമാനഹൃദയർക്കായി പങ്കുവെയ്ക്കാൻ ഒരിടം എന്ന ഉദ്ദ്യേശ ത്തിൽ തുടങ്ങി കാലക്രമേണ  കൂട്ടിച്ചേർക്കലുകൾ നടത്തി ഇപ്പോൾ പത്താം വര്ഷത്തിലെത്തി നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ആദ്യം സ്വയം ഒന്ന് പുറത്തു തട്ടുന്നു . കാരണം 'ആരംഭശൂരത്വത്തിന്റെത്വത്തിന്റെ ആൾ '  എന്ന് സ്വയം തിരിച്ചറിയുന്ന ഒരുവൾക്കു ഇത്രയും ദൂരം ഒരൊറ്റ ശബ്ദത്തിൽ എത്താൻ   കഴിയും എന്ന പ്രതീക്ഷ   സ്വപ് നങ്ങളിൽപ്പോലും  ഇല്ലായിരുന്നു എന്നത് തന്നെ. ഒരുപാടുപേരുടെ സ്നേഹാനുഗ്രഹ സ്പര്ശങ്ങൾ നന്ദിപൂർവം സ്മരിക്കുന്നു. 'കാവ്യം സുഗേയ'ത്തിന്റെ ബ്ലോഗ്ഗർ എന്ന പേരിൽ കിട്ടിയ അംഗീകാരങ്ങളിൽ ,,പരിഗണനകളിൽ, സൗഹൃദങ്ങളിൽ അഭിമാനിക്കുന്നു. അഭിനന്ദിച്ചവരെയും     ഉപദേശങ്ങൾ തന്ന വരെയും  അതികഠിനമായിവിമർശിച്ചവരെയും കവിതയ്ക്കു ചെവിനൽകിയ  ഓരോരുത്തരെയും മനസാ നമിക്കുന്നു. കടന്നുപോയവരും ജീവിച്ചിരിക്കുന്നവരുമായ കവികൾക്കു നന്ദിയും പ്രണാമവും..ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹായിച്ച സുഹൃത്തുക്കൾ , അവരുടെ പേരെടുത്തു പറഞ്ഞാൽ തീരില്ല - എല്ലാവരെയും ഓർക്കുന്നു . ... എല്ലാവര്ക്കും നന്ദി.

Monday, December 18, 2017

വിവാഹസമ്മാനം .-ഇടശ്ശേരി

Tuesday, December 12, 2017

തച്ചൻ മകളോട്-വി എം ഗിരിജ-



1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു.അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്  അമ്മ:ഗൗരി അന്തർജ്ജനം  . വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍.ഭർത്താവ്:സി.ആർ. നീലകണ്ഠൻ മക്കൾ:ആർദ്ര, ആർച്ച.

കൃതികൾ
പ്രണയം ഒരാൽബം  (കവിതാ സമാഹാരം)
പ്രണയം ഒരാൽബം  പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്
ജീവജലം (കവിതാ സമാഹാരം)
പാവയൂണ്  (കുട്ടികള്‍ക്കുള്ള കവിതകള്‍)
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ (കവിതാ സമാഹാരം)
ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ
ഒരിടത്തൊരിടത്ത് (കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍)

Wednesday, November 1, 2017

സച്ചിദാനന്ദൻ കവിതകൾ

എഴുത്തച്ഛൻ പുരസ്കാരലബ്ധിയിൽ പ്രിയകവിയ്ക്ക് കാവ്യം സുഗേയത്തിന്റെ അഭിനന്ദനം.
ഇവിടെ ആലപിച്ച അദ്ദേഹത്തിന്റെ കവിതകൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു

സ്നേഹാദരങ്ങളോടെ...

Sunday, October 1, 2017

തച്ചന്റെ മകൾ വിജയലക്ഷ്മി

Friday, September 29, 2017

എഴുതാനാവാതെ -ശാന്തി ജയ





ശാന്തി ജയകുമാർ


ആലപ്പുഴ സ്വദേശിയാണ്. കെ. ജയകുമാറിന്റെയും ജയശ്രീയുടെയും മകൾ. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ മുതൽ കവിതയെഴുതാറുണ്ട്. 2013 ഡിസംബറിൽ ആദ്യ സമാഹാരം 'ഈർപ്പം നിറഞ്ഞ മുറികൾ' ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. . ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. 
കൂടുതൽ അറിയുക ..

എഴുതാനാവാതെ
--------------------------

മരംപിളര്‍ക്കുന്നമഴയിലിന്നലെ
പുറത്ത് 
പാതിരാവലറിപ്പെയ്യുമ്പോള്‍
പുരയ്ക്കകത്തിരുന്നൊരിറ്റു കണ്ണീരില്‍
കലര്‍ത്തിയാരാരുമറിയാതൊറ്റയ്ക്ക്
മനഃസുഖംതരും 
ദ്രവം നുകര്‍ന്നേതോ
മെരുക്കമില്ലാത്ത
*ഹിമക്കുറുക്കന്‍റെ
തണുത്ത ദംഷ്ട്രയില്‍
കൊരുത്തെടുക്കപ്പെട്ടതിന്‍ 
ലഹരിയില്‍
സിരകളില്‍ ചോര
കനലാളുന്നതും
മുറിവില്‍ നിന്ന് 
പാല്‍നിലാവൊലിപ്പതും
മൃഗരസങ്ങളെ
മൃദുലമാക്കുന്ന-
വനവിദൂരത രഹസ്യത്തില്‍ കേട്ട്
കുളിരുകോരുന്ന-
മരണമോരിയിട്ടരികില്‍ നില്‍പ്പതും
മറന്നാനന്ദത്താല്‍
കെണിയില്‍ നിന്നുടല്‍ കുടഞ്ഞെറിഞ്ഞെങ്ങോ
പറന്ന പ്രാണനെ 
തൊടാതെതൊട്ടിട്ടും
ഒരു വരിപോലുമെഴുതാനാവാതെ
കവിതകൊണ്ടുയിരൊഴുക്ക് 
താണ്ടാതെ
മൊഴിവഴങ്ങാതെ
മനമടങ്ങാതെ
മദിര, ദാഹത്താല്‍,
മതിയാകാതെ ഞാന്‍
മയങ്ങിവീണു പോയ്

_Klakaumudi weekly september 2017)


Tuesday, September 26, 2017

തച്ചന്റെ മകൻ -വൈലോപ്പിള്ളി ശ്രീധരമേനോൻ

Thursday, September 14, 2017

അങ്ങേ വീട്ടിലേയ്ക്ക് -ഇടശ്ശേരി ഗോവിന്ദൻ നായർ

Tuesday, September 5, 2017

അനുകമ്പാദശകം-ശ്രീനാരായണഗുരു

മഗ്‌ദലന മറിയം -വള്ളത്തോൾ നാരായണമേനോൻ


Tuesday, August 1, 2017

സാഗരഗീതം=ജി ശങ്കരക്കുറുപ്പ്


Friday, July 28, 2017

വനാന്തരം-വി ടി ജയദേവൻ

<

Thursday, April 27, 2017

വിനതാഗർഭം എൻ എൻ കക്കാട്

വഴിവെട്ടുന്നവരോട് എന്‍ എന്‍ കക്കാട്

Friday, April 7, 2017

പകലുകള്‍ രാത്രികള്‍-അയ്യപ്പപ്പണിക്കര്‍-



അയ്യപ്പപണിക്കർ 

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം.
അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു

അയ്യപ്പപ്പണിക്കരുടെ പ്രധാന കൃതികൾ 
കുരുക്ഷേത്രം
അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
കാർട്ടൂൺ കഥകളും മഹാരാജ കഥകളും
10 കവിതകളും പഠനങ്ങളും
പൂക്കാതിരിക്കാൻ എനിക്കാവതില്ല
ഗോത്രയാനം
പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
ജീബാനന്ദദാസ്
മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം)
സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
ക്യൂബൻ കവിതകൾ
ഗുരുഗ്രന്ഥസാഹിബ്
ഹേ ഗഗാറിൻ 
കുടുംബപുരാണം
മൃത്യുപൂജ
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
2006 ഓഗസ്റ്റ്‌ 23-ആം തീയതി  അദ്ദേഹം അന്തരിച്ചു.

Saturday, January 28, 2017

ചണ്ഡാലഭിക്ഷുകി -കുമാരനാശാൻ

ഈ കവിതയിലേയ്ക്കുള്ള വിക്കിപീഡിയ ലിങ്കുകൾ

1 കവിതയെക്കുറിച്ച് 
2  കവിതയുടെ  വരികൾ 
3  , കുമാരനാശാൻ 


Monday, December 5, 2016

Friday, September 30, 2016

പെണ്ണും പുലിയും - വൈലോപ്പിള്ളി ശ്രീധരമേനോൻ


'മാപ്പു തരേണം' പെൺപുലി ചൊല്ലീ
മാനുഷനുണ്ടോ വാത്സല്യം ?
തങ്ങളിലിഷ്ടം ചേരാത്തവരോ
ഞങ്ങളിലിഷ്ടം കാണിപ്പൂ' ?!




Sunday, July 17, 2016

രാമായണം കുറത്തിപ്പാട്ട്





രാമായണം കുറത്തിപ്പാട്ട് കഴിഞ്ഞ സെപ്‌തംബറിൽ  മലയാളനാട് വെബ് മാഗസിന് നുവേണ്ടി ചെയ്തതാണ് .
ഇൻഡ്യൻ സംസ്കാരത്തിന്റെ തന്നെ ബഹുസ്വരതയുടെ അടയാളമായി
ഇൻഡ്യൻ ജനതയുടെ പൊതു പൈതൃകമായ രാമായണ ഭാരതാദി ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി  നിലനിൽക്കുന്ന  വിവിധങ്ങളായ പാഠങ്ങളെ  പരിചയപ്പെടുത്തുകയും  ഒപ്പം ഈ   ബഹുസ്വരതയെ നിശ്ശബ്ദമാക്കുന്ന സാംസ്കാരിക ഫാസിസത്തിനെതിരെ , ചരിത്രത്തിൽ  പലകാലങ്ങളിലുണ്ടായ വ്യത്യസ്തമായ രാമായണപാഠങ്ങൾ ഉറക്കെ വായിച്ചുകൊണ്ട്    സർഗാത്മകമായിത്തന്നെ  പ്രതിഷേധിക്കുകയുമായിരുന്നു    മലയാളനാട്'.  കുറത്തിപ്പാട്ടു പാടിയ നീതിവേണുഗോപാലിനും പശ്ചാത്തലസംഗീതം ചെയ്തMurali Pariyaadath  നും രാമായണം കുറത്തിപ്പാട്ടിന്റെ വരികൾ അയച്ചുതന്ന Sony Jose Velukkaran   നും   കാവ്യംസുഗേയത്തിന്റെ നന്ദി .

Saturday, July 16, 2016

Tuesday, June 28, 2016

വിൽക്കുന്നില്ലിവിടം -കാവാലം നാരായണപ്പണിക്കർ

കാവാലം നാരായണപ്പണിക്കർ (1928 ഏപ്രിൽ  -2016 ജൂൺ 26 )
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനും കവിയുമായിരുന്നു  കാവാലം നാരായണപണിക്കർ‍.  ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബത്തിൽ ജനനം .   അച്ഛൻ ഗോദവർമ്മ അമ്മ കുഞ്ഞുലക്ഷ്മി അമ്മ. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്പരനായിരുന്നു
കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1

പരമ്പരാഗത ശൈലി പിന്തുടരുന്ന തനതു നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി ;തിരുവരങ്ങ് എന്ന നാടകസംഘടനയും നാടകശിക്ഷണം ,നാടകാവതരണം , കലാഗവേഷണം ,
;സോപാനം ; ഇൻസ്റിറ്റ്യൂട്ടും  സ്ഥാപിച്ചു .എന്നിവയ്ക്കായി .എൻ. ശ്രീകണ്ഠൻ നായരുടെ തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌.  തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം.
നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്.  തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

കൃതികൾ 

കവിത {കവിതാസമാഹാരം )

സാക്ഷി (1968),തിരുവാഴിത്താൻ (1969,)ജാബാലാ സത്യകാമൻ (1970),ദൈവത്താർ (1976),അവനവൻ കടമ്പ (1978)
കരിംകുട്ടി (1985),നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം,കൈക്കുറ്റപ്പാട് (1993),ഒറ്റയാൻ (1980)
(നാടകങ്ങൾ)

ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം ,ദൂതഘടോൽഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കർണ്ണഭാരം) വിവർത്തനം,ഭഗവദജ്ജുകം (ബോധായനന്റെ സംസ്ക്രതനാടകത്തിന്റെ വിവർത്തനം)
മത്തവിലാസം (മഹേന്ദ്രവിക്രമ വർമ്മന്റെ സംസ്കൃതനാടകത്തിന്റെ വിവർത്തനം),ട്രോജൻ സ്ത്രീകൾ (സാർത്രിന്റെ ഫ്രഞ്ച് നാടകം).ഒരു മദ്ധ്യവേനൽ രാക്കനവ് (ഷേൿസ്പിയർ നാടകം),കൊടുങ്കാറ്റ് (ഷേക്സ്പിയർ നാടകം).(നാടകവിവർത്തനങ്ങൾ}

പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014 [8]
പത്മഭൂഷൺ 2007 [9]
വള്ളത്തോൾ പുരസ്കാരം 2009 ജീവചരിത്രങ്ങൾ



Sunday, February 14, 2016

സൂര്യഗീതം- ഓ എൻ വി കുറുപ്പ്

സ്വസ്തി ഹേ സൂര്യ ! തേ സ്വസ്തി ....



Saturday, February 13, 2016

ശാര്ങ്ഗകപ്പക്ഷികൾ--ഒ.എൻ.വി കുറുപ്പ്

 ഒ.എൻ.വി കുറുപ്പ് (ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്)

   ( 27 മെയ് 1931- 13 ഫെബ്രുവരി 2016). 

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ്  എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്.  സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്


പ്രധാന കൃതികൾ :_ 

കവിതാ സമാഹാരങ്ങൾ ,
പൊരുതുന്ന സൗന്ദര്യം,സമരത്തിന്റെ സന്തതികൾ.ഞാൻ നിന്നെ സ്നേഹിക്കുന്നു,മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍, ഗാനമാല‍,നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി ,അരിവാളും രാക്കുയിലും‍, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികൾ, ഉജ്ജയിനി,മരുഭൂമി, നാലുമണിപ്പൂക്കൾ', തോന്ന്യാക്ഷരങ്ങൾ, നറുമൊഴി‍, വളപ്പൊട്ടുകൾ‍, ഈ പുരാതന കിന്നരം‍, സ്നേഹിച്ചു തീരാത്തവർ ‍, സ്വയംവരം‍,പാഥേയം‍, അർദ്ധവിരാമകൾ‍, ദിനാന്തം, സൂര്യന്റെ മരണം
പഠനങ്ങൾ
കവിതയിലെ പ്രതിസന്ധികൾ‍
കവിതയിലെ സമാന്തര രേഖകൾ
എഴുത്തച്ഛൻ

പുരസ്കാരങ്ങൾ

ജ്ഞാനപീഠത്തിനും പത്മശ്രീ, പത്മവിഭൂഷൺ ബഹുമതികൾക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

പുരസ്കാരം വർഷം കൃതി
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 അഗ്നിശലഭങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1975 അക്ഷരം
എഴുത്തച്ഛൻ പുരസ്കാരം 2007
ചങ്ങമ്പുഴ പുരസ്കാരം -
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് -
ഖുറം ജോഷ്വാ അവാർഡ് -
എം.കെ.കെ.നായർ അവാർഡ് -
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം 1981 ഉപ്പ്
വയലാർ രാമവർമ പുരസ്കാരം 1982 ഉപ്പ്
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം - കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം - ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂർ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പുരസ്കാരം - ശാർങ്ഗക പക്ഷികൾ
ആശാൻ പ്രൈസ് ഫോർ പൊയട്രി - അപരാഹ്നം
പാട്യം ഗോപാലൻ അവാർഡ് - ഉജ്ജയിനി
ഓടക്കുഴൽ പുരസ്കാരം - മൃഗയ
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം

നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത്  അന്തരിച്ചു.

Sunday, December 20, 2015

മഴുവിന്റെ കഥ- ബാലാമണിയമ്മ

നനയും കണ്ണാലത്രേ നോക്കുന്നു ഞാനെൻ ,മഴു-
മുനയാൽ ക്കരൾതോറും മുദ്രിതരെൻ നാട്ടാരെ  
ഉഗ്രകോപരെയസ്സംതൃപ്തരെ ,സ്സുധീരരെ -
യുൽക്കടോദ്വേഗങ്ങൾതൻ തൊട്ടിലിലാടുന്നോരെ 
ഓർത്തുപോവുന്നേൻ ,പിഴയതിലും പറ്റീ ,ബ്രാഹ്മ -
ക്ഷാത്രശക്തികൾ ചേർന്നാലസ്വാസ്ഥ്യമല്ലാതുണ്ടോ ! '
( മഴുവിന്റെ കഥ- ബാലാമണിയമ്മ)




Monday, October 5, 2015

Wednesday, September 2, 2015

തേവാരപ്പതികങ്കൾ -ഭാഗം 1-ശ്രീനാരായണ ഗുരു

കവി എന്ന നിലയിൽ ഭാഷയ്ക്കും സാഹിത്യത്തിനും ശ്രീനാരായണഗുരു നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ ദർശനങ്ങളെയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളെയും കൃത്യമായും വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച ദാർശനികൻ എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ. അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും മൌലികത കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . മലയാളം സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ഠിതമാർഗ്ഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് . മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട് . ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ അടങ്ങിയ തേവാരപ്പതികങ്ങൾ ഗുരുവിന്റെ വളരെ പ്രധാനപ്പെട്ട തമിഴ് കൃതിയാണ് .തമിഴ് ഭാഷയിൽ തേവാരം എന്നറിയപ്പെടുന്ന ശിവസ്തുതിഗീതങ്ങളെപ്പോലെ ശിവസ്തുതിപരമായ കീർത്തനങ്ങളാണ് തേവാരപ്പതികങ്കൾ .നെയ്യാറ്റിൻകരയിലെ അരുമാനൂർ എന്ന സ്ഥലത്തുള്ള നയിനാർ പ്രതിഷ്ഠയെ പ്രകീർത്തിക്കുന്ന ഒന്നാം പതികം കേൾക്കുക



(Text :ശ്രീ നാരായണ ഗുരുദേവ കൃതികൾ  ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ,ശിവഗിരി    
ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം -പ്രൊഫ; ജി ബാലകൃഷ്ണൻ നായർ)

Friday, July 31, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII(പുതിയ സിലബസ് 2015)

1.സാന്ദ്രസൗഹൃദം(കുചേല വൃത്തം ) -രാമപുരത്തു വാരിയർ


2.വിഷുത്തലേന്ന് -അക്കിത്തം അച്യുതൻ നമ്പൂതിരി

3.മുക്തകങ്ങൾ
1.ചേലപ്പറമ്പ്നമ്പൂതിരി 2. നാലാപ്പാട്ട് നാരായണമേനോൻ


4.എന്റെ ഗുരുനാഥൻ -വള്ളത്തോള്‍ നാരായണ മേനോന്‍


5.വേദം -യൂസഫലി കേച്ചേരി

6.മാണിക്യവീണ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7.പെരുന്തച്ചൻ -ജി ശങ്കരക്കുറുപ്പ്


8.കവിതയോട് -ടി ഉബൈദ്

9.പുതുവർഷം -വിജയലക്ഷ്മി

10.അതിജീവനം -വീരാൻകുട്ടി


11.കിട്ടുംപണമെങ്കിലിപ്പോൾ (ധ്രുവചരിതം )-കുഞ്ചൻ നമ്പ്യാർ 

Wednesday, July 22, 2015

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI (പുതിയ സിലബസ് 2015)


1. ഒരു ചിത്രം -വള്ളത്തോൾ നാരായണ മേനോൻ



2.മയന്റെ മായാജാലം(സഭാപ്രവേശം ) -കുഞ്ചൻ നമ്പ്യാർ (കവിത കേൾക്കാം )





4.മഞ്ഞുതുള്ളികൾ -ഉള്ളൂർ എസ് പരമേശ്വരയ്യർ 



5.സാദ്ധ്യമെന്ത് ?-മാധവൻ  അയ്യപ്പത്ത് 



6.ഊഞ്ഞാൽപ്പാട്ട് -കടമ്മനിട്ട 



7.വേഗമുറങ്ങൂ -സച്ചിദാനന്ദൻ




8.കേരളഗാനം -ബോധേശ്വരൻ (പാഠത്തിലെ കവിത കേൾക്കാം ).  (
മുഴുവൻ കവിത കേൾക്കം )



9.പുഞ്ച കൊയ്തേ കളം നിറഞ്ഞേ -നാടൻപാട്ട്
((കവിത കേൾക്കാം ) 



10.ബാലലീല ബാലാമണിയമ്മ