അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, March 20, 2020

പുതിയ കൊല്ലനും പുതിയൊരാലയും-പുതുശ്ശേരി രാമചന്ദ്രൻ



'കോട്ടയം സാഹിത്യ പരിഷത്തിൽ 'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കവിത വായിച്ച് സഹൃദയ ലോകത്തിൻറെ അഭിനന്ദനം നേടിയ രാമചന്ദ്രൻ വിപ്ലവ കവിതയുടെ പുതുച്ചേരിയിൽ മുന്നണി നേതാവായി വളരുമെന്ന പ്രതീതി ഉളവാക്കി . പഴയ അലങ്കാര കല്പനകളെ അപഗ്രഥിക്കുന്ന ശൈലിയിൽ വ്യാഖ്യാനിച്ചാൽ നിരക്കാത്ത സാമ്യകൽപ്പനകൾ ഉണ്ടെങ്കിലും ആ കവിത ആവിഷ്കരിച്ച സമഗ്രഅനുഭൂതി ഊഷ്മളവും ഊർജ്ജസ്വലമായ വിപ്ലവാവേശമായിരുന്നു 'ഇന്നലെ'യുടെ തടവറയിൽ കിടക്കുന്ന ജനചേതനയും ഭാവനയുമാണ് കൂട്ടിലിട്ട കിളിയായി അധ്യവസായം ചെയ്യപ്പെട്ടിരിക്കുന്നത്. പഴയ സങ്കൽപങ്ങൾ ,സ്വപ്നങ്ങൾ, ആദർശങ്ങൾ - എല്ലാം ആത്മാവിനെ ഞെരുക്കുന്ന കൂടുകൾ തന്നെ. ആ കാഞ്ചനക്കൂടഴികൾ കരണ്ടു മുറിച്ചു പുറത്തു കടന്നാലേ മോചനമുള്ളൂ, ഇത്രത്തോളമേ കിളിയോട് സാദൃശ്യപ്പെടുത്തേണ്ടൂ വടി വെട്ടുകയും വല കെട്ടുകയും ചെയ്യുന്ന വനവേടന്മാർ , കണ്ണിൽ തീപ്പന്തം ഉള്ള കഴുകുകൾ ,പോട്ടിൽ പത്തി നിവർത്തിയ പാമ്പുകൾ മുതലായവ വിപ്ലവാത്മകമായ അന്തിമുക്തിയിയെ തടയുന്ന ശക്തികൾക്കു പ്രതീകങ്ങൾ . എല്ലാ പ്രതിബന്ധങ്ങളേയും തോൽപ്പിച്ച് മുന്നേറുന്ന പുതിയ ജീവിതത്ത അധ്വാനിക്കുന്ന ബഹുസഹസ്രത്തിന് ആവേശം പകരുന്ന ചൈതന്യമായിത്തീരുമെന്നും തീരണമെന്നുമാണ് കവിതയുടെ ധ്വനി. കറലാകുന്ന കാർപ്പാസത്തെ (പരുത്തി) താമരനൂലാക്കി മാറ്റുന്നതുകൊണ്ട് പുതിയ ലോകത്തെമുന്നോട്ട് വലിക്കാനാവി ല്ലെങ്കിൽ അതിനെ ഇരുമ്പുകമ്പികളാക്കി വാർത്തെടുക്കണം. പഴയ ജ്വലത്തായ പൈതൃകത്തെ നിർമാർജനം ചെയ്തുകൂടാ. എന്നാൽ 'സമസ്താ: സുഖിനോ ഭവന്തു' എന്ന ശുഭാശംസയുടെ തണുത്ത സ്വപ്നങ്ങൾ പോരാ ,പുതിയ കർമോത്സാഹത്തിന്റെ ശക്തികൾ വേണം എന്നാണ് സൂചന. 'അതാണ് പുതിയ കൊല്ലനും പുതിയൊരല യും എന്ന വിഭാവനത്തിന്റെ വ്യംഗ്യം . ' (ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി) 

പുതുശ്ശേരി രാമചന്ദ്രൻ (23/ 09/ 1928-14 03/ 2020 )
കവി ,ഭാഷാഗവേഷകൻ, അദ്ധ്യാപകൻ . മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂൾ , ഇംഗ്ലീഷ് ഹൈസ്കൂൾ ,കൊല്ലം എസ്.എൻ. കോളേജ് , യുനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങണലിൽ പഠനം., തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. 'കണ്ണശ്ശരാമായണഭാഷ' യിൽ ഗവേഷണം. 1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം വർക്കല എസ്.എൻ ‍.കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി . കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ. ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ. ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും ആയിരുന്നു അദ്ദേഹം . . 
കൃതികൾ 
കവിത :-
ഗ്രാമീണ ഗായകൻ ,ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ ,പുതുശ്ശേരിക്കവിതകൾ,

വ്യാഖ്യാനങ്ങളും സംശോഷിത സംസ്ക്കരണങ്ങളും :-
കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങൾ), പ്രാചീന മലയാളം (75ലിഖിതങ്ങൾ),കേരള പാണിനീയം -1985 ,കേരള പാണിനീയ വിമർശം-1986, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ 

പുരസ്കാരങ്ങൾ 
 മഹാകവി മൂലൂർ അവാർഡ് (1998), മഹാകവി പി അവാർഡ് (1998), കേരള സാഹിത്യ അക്കാദമി അവാർഡ് (1999) ,മഹാകവി ഉള്ളൂർ അവാർഡ് (2000) ,കണ്ണശ്ശ സ്മാരക അവാർഡ് (2003) ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2005), അബുദാബി ശക്തി അവാർഡ് (2006) ,എൻ .വി. കൃഷ്ണവാര്യർ അവാർഡ് (2008) ,കുമാരനാശാൻ അവാർഡ് (2008) ,വള്ളത്തോൾ പുരസ്കാരം (2008), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009) കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), എഴുത്തച്ഛൻ പുരസ്കാരം (2015)] 

 2020 മാർച്ച് 14 ന് ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 

 അവലംബം-വിക്കിപീഡിയ ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി കവിതയുടെ നൂറ്റാണ്ട് വാല്യം 1 -സാഹിത്യപ്രവർത്തകസഹകരണസംഘം

Wednesday, March 18, 2020

ദൂരദർശൻ 'സുദിനം' 18/03/2020


https://youtu.be/0rL8tCpBquc

Thursday, March 12, 2020

പതിന്നാലുവൃത്തം - കുഞ്ചൻനമ്പ്യാർ



പതിനാലുവൃത്തം എന്ന കൃതി കുഞ്ചൻനമ്പ്യാർ ആണ്  രചിച്ചത് എന്ന് കരുതപ്പെടുന്നു. ദൂതവാക്യം പതിനാലുവൃത്തം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴയിൽ വസിക്കുന്ന കാലത്ത് രചിച്ചതാണെന്നു കരുതപ്പെടുന്നു. ഇതിലെ ഏഴാം വൃത്തത്തിലെ (അധ്യായത്തിലെ) എല്ലാ പാട്ടുകളും ദേവനാരായണ എന്ന വാക്കിൽ അവസാനിപ്പിച്ചിരിക്കുന്നത് അമ്പലപ്പുഴ രാജാവായിരുന്ന ദേവനാരായണനെ പ്രകീർത്തിക്കുന്നതിനുകൂടിയാണെന്നാണ് വിശ്വാസം

തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ തുള്ളൽ കൃതികളുടെ രചനയ്ക്ക് മുൻപുതന്നെ  എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം,  തുടങ്ങിയവയും  നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്. 

 മഹാ ഭാരതമാണ് പതിനാലുവൃത്തത്തിന്റെ ആശയത്തിന് നിദാനം. . ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചുകാണുന്നത്.  ദൂതിനു പുറപ്പെടുന്ന കൃഷ്ണനോട് യുദ്ധം ഒഴിവാക്കരുത് എന്ന സൂചന കൊടുക്കുന്ന പാഞ്ചാലിയുടെ അപേക്ഷയാണ് (ഏഴാം  ഖണ്ഡം .) ഇവിടെ അവതരിപ്പിക്കുന്നത്  


അവലംബം : https://www.nallezhuth.com/2016/12/1_9.html



വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%A6%E0%B5%82%E0%B4%A4%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%AF%E0%B4%82

Wednesday, February 26, 2020

രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ


'ആശാൻ (അയ്യിപ്പിള്ള ആശാൻ) മലയാളത്തിൽ പ്രസ്തുതകൃതി(രാമകഥ പ്പാട്ട്)  രചിക്കാഞ്ഞത് മലയാളകവിതയുടെ ഭാഗ്യമാണ് . മലയാളത്തിന്റെ ദൗർഭാഗ്യവും ". (ഉള്ളൂർ കേരളസാഹിത്യചരിത്രം ,നാടോടിപ്പാട്ടുകൾ )
മഹാകവി ഉള്ളൂർ തെക്കൻ പാട്ടുകളുടെ നടുനായകസ്ഥാനം കല്പിക്കുന്ന കൃതിയാണ് രാമകഥപ്പാട്ട് .കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ളി ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്14 മുതൽ 17 വരെ ശതകങ്ങൾക്കിടെ രാമകഥപ്പാട്ടിന്റെ കാലം എന്ന് പണ്ഡിതമതം .കവനരീതികൊണ്ട്  കണ്ണശ്ശനു പിന്നീടാണ്‌ അയ്യിപ്പിള്ളി ആശാന്റെ കാലം.  കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു 
  വാല്മീകിരാമായണത്തെ  മാതൃകയാക്കുന്ന രാമകഥപ്പാട്ടിന്റെ പ്രതിപാദ്യം രാമായണകഥതന്നെയാണ്  . ചിലയിടത്തു കഥയിൽ വ്യതിയാനം വരുത്തുകയും . കമ്പരാമായണത്തിൽനിന്നുള്ള  പാതാളരാവണകഥ പോലെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.  രാമചരിതത്തിലെന്നപോലെ യുദ്ധകാണ്ഡത്തിനാണു ഇവിടെയും  പ്രാധാന്യം . ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. 
ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. . 
വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ.  അനുനാസികവും ഐകാരസഹിതവുമായ തമിഴ് രീതിയാണ് മിക്കവാറും എല്ലാ ഗാനങ്ങളിലും കാണുന്നത് എന്നും തെക്കൻതിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നിന്നും നാമ്പെടുത്ത ഭാഷാരീതിയാണെന്നും ഡോ : കെ എം ജോർജ്ജും (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , തമിഴ് പ്രഭാവമുള്ള മറ്റു കൃതികൾ).മലയാം തമിഴിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് ഉള്ളൂരും പറയുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.(കൈരളിയുടെ കഥ) 

കടപ്പാട് :
കേരളസാഹിത്യചരിത്രം -ഉള്ളൂർ 
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ  -ഡോ : കെ എം ജോർജ്ജ്  
വിക്കിപീഡിയ 

Monday, February 24, 2020

ഭാരതമാല-ശങ്കരപ്പണിക്കർ



നിരണം  ശങ്കരപ്പണിക്കരുടെ കൃതിയാണ്   ഭാരതമാല . ആദ്യം ഭാഗവതം ദശമസ്കന്ധത്തിലെ കഥയും തുടർന്ന്  മഹാഭാരതം കഥയും. 1400 ൽ  താഴെ ശീലുകളിൽ ഒതുക്കിയാണ്  ഈ കൃതി രചിച്ചിട്ടുള്ളത്.  മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്.   വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്


Thursday, February 20, 2020

കണ്ണശ്ശരാമായണം- നിരണം രാമപ്പണിക്കർ



നിരണം രാമപ്പണിക്കർ
പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി
രാമപ്പണിക്കരുടെ  കൃതികള്‍.
'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് ' 
 '  ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)

Wednesday, February 19, 2020

ഭാഷാഭഗവദ്‌ഗീത നിരണം മാധവപ്പണിക്കർ




നിരണം മാധവപ്പണിക്കർ

ജീവിതകാലം 1350 നും 1450 നുമിടിയ്ക്കാണെന്ന് കരുതുന്നു. ജന്മസ്ഥലം തിരുവനന്തപുരത്തെ മലയിന്‍കീഴ്. മലയിന്‍കീഴ് ക്ഷേത്ര ത്തോടുബന്ധപെ്പട്ടു ജീവിച്ചു. കണ്ണശ്ശകവികളില്‍ ഒരാളായി കരുതുന്നു. സംസ്കൃതം അതിന്റെ സര്‍വോച്ചമായ സ്ഥാനത്ത് വിരാജിച്ചുകൊണ്ടിരുന്ന പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതാനഭിജ്ഞരായ സാമാന്യജനങ്ങള്‍ക്ക്‌ ദുര്‍ഗ്രാഹ്യമായിരുന്ന ഗീതാതത്ത്വം വളരെ ലഘുവായും സരളമായും സുന്ദരമായും ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്ത കവിയാണ്  നിരണം മാധവപ്പണിക്കര്‍ 
ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. . മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. . ഇതൊരു പാട്ടുകൃതിയാണ്. കണ്ണശ്ശഗീത  എന്നും  അറിയപ്പെടുന്നു.ഇന്ന് അറിയപ്പെട്ടിട്ടുള്ള ഗീതാവിവര്‍ത്തനങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയാണ്., അതായത് ലോകത്തിലെ ആദ്യത്തെ ഗീതാവിവര്‍ത്തനം മലയാളത്തിലാണ് ഉണ്ടായത് എന്ന് കരുതാം. ഉപനിഷത് രഹസ്യം ഉള്‍ക്കൊളളുന്ന ഗീതയിലെ അര്‍ത്ഥഭാരമേറിയ 700 ശേ്‌ളാകങ്ങളെ 328 ശീലുകളാക്കിയാണ് മാധവപ്പണിക്കര്‍ സംക്ഷേപിച്ചിരിക്കുന്നത്. 

വിവരങ്ങൾക്ക്  കടപ്പാട്:
http://keralaliterature.com/
shreyassu 
വിക്കിപീഡിയ 
മധ്യകാലമലയാളകവിത ( edited by Dr K Ayyppa Paniker, NBT )

Sunday, September 22, 2019

ആറ്റൂര്‍ രവിവര്‍മ്മ-സംക്രമണം


മനോഹരമായ വീഡിയോ ചിത്രീകരണത്തിന് കടപ്പാടും നന്ദിയും . ശ്രീ ഷാജി മുള്ളൂക്കാരന്.

പതിനൊന്നാം തരം മലയാളപാഠാവലി(2019)യിലെ കവിതകൾ


1.ചെറുശ്ശേരി-പീലിക്കണ്ണുകൾ(കൃഷ്ണഗാഥ )


2.-ഖാസി മുഹമ്മദ്‌-മുഹ്‌യദ്ദീൻ മാല

3.ശ്രീനാരായണഗുരു-അനുകമ്പാദശകം 

4.വൈലോപ്പിള്ളി ശ്രീധരമേനോൻ-ഊഞ്ഞാലിൽ

 5.ആറ്റൂര്‍ രവിവര്‍മ്മ-സംക്രമണം

6.ടി പി രാജീവൻ -മത്സ്യം


7.ബാലചന്ദ്രൻ ചുള്ളിക്കാട്-സന്ദർശനം




Sunday, September 15, 2019

ടി പി രാജീവൻ -മത്സ്യം (പതിനൊന്നാം തരം മലയാളപാഠാവലിയിലെ പാഠഭാഗം 2019 )

തച്ചം പൊയിൽ രാജീവൻ(1959 -)  കവി ,നോവലിസ്റ്റ് ,നിരൂപകൻ . 1959ൽ കോഴിക്കോട് പലേരിയിൽ ജനനം, , മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' വിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. മൂന്നു സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ കെടിഎൻ കോട്ടൂർ എന്നിവയാണ് നോവലുകൾ ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. യതി ബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപനത്തിന്റെ ഓണററി എഡിറ്റർ ആണ്. വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കവിതകൾക്കു പുറമെ ലേഖനങ്ങളും എഴുതാറുണ്ട്. പാലേരി മാണിക്കം കൊലക്കേസ് എന്ന നോവൽ പാലേരിമാണിക്യം ഒരു 'പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന പേരിലും . "കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും" എന്ന നോവൽ 'ഞാൻ' എന്ന പേരിലും ചലച്ചിത്രാവിഷ്കാരങ്ങളായി .

 കൃതികൾ 

കവിതകൾ- വാതിൽ ,രാഷ്ട്രതന്ത്രം ,കോരിത്തരിച്ച നാൾ ,വയൽക്കരെ ഇപ്പോഴില്ലാത്ത,പ്രണയശതകം 
യാത്രാവിവരണം- പുറപ്പെട്ടു പോകുന്ന വാക്ക്, 
ലേഖനസമാഹാരം-അതേ ആകാശം അതേ ഭൂമി 
നോവൽ- പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ,കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ,ക്രിയാശേഷം
കവിതകൾ-ഇംഗ്ലീഷ് =ഹി ഹു വാസ് ഗോൺ ദസ് (He Who Was Gone Thus; Yeti Books,India], കണ്ണകി (Kannaki; Crux publishing,USA),തേഡ് വേൾഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി) 

കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

 പുരസ്കാരങ്ങൾ 2008-ലെ ലെടിഗ് ഹൌസ്‌ ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമി പുരസ്കാരം - കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും 2014

കവിതയെക്കുറിച്ചൊരു  ലിങ്ക് 
അവലംബം വിക്കിപീഡിയ https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%80%E0%B4%B5%E0%B5%BB


Wednesday, September 11, 2019

പി. കുഞ്ഞിരാമൻ നായർ-ഓണസ്സദ്യ-

കുഞ്ഞുങ്ങളുടെ ഓണക്കളിക്കളിമ്പങ്ങൾ പി യുടെ 'ഓണസ്സദ്യ' യിലോളം കടന്നു വരുന്ന മറ്റൊരു മലയാള കവിതയില്ല . ശൈശവത്തിന്റെ ഓണസങ്കല്പം അനുകരണാഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഓണസ്സദ്യയിൽ ഓണമാഘോഷിക്കാൻ വകയില്ലാതെ ഞെരുങ്ങുന്ന പാവപ്പെട്ടവരുടെ ചിത്രമുണ്ട് .  പി കുഞ്ഞിരാമൻ നായരുടെ അൻപതോളം കവിതകളിലെങ്കിലും ഓണം ഒരു സജീവസാന്നിധ്യമാണ്,ഉത്സവ കവിതകളിലൂടെ കേരളീയ പ്രകൃതിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ മിഴിവുറ്റ ചിത്രങ്ങൾ പി വരച്ചിടുന്നു. ( അവലംബം കാലാതിവർത്തിയായ കവി -ഡോ : എ കെ നമ്പ്യാർ ,പി കുഞ്ഞിരാമൻ നായർ തിരഞ്ഞെടുത്ത കവിതകൾ ഡി സി ബുക്സ്)

Tuesday, July 30, 2019

കാവ്യം സുഗേയം

പ്രിയ സുഹൃത്തുക്കളെ,
ഈ അടുത്ത് "കാവ്യം സുഗേയം" എന്ന പേരിൽ യൂട്യൂബിൽ ഒരു കവിത അവതരണ പരിപാടി "മലയാളം ന്യൂസ് 24x7" എന്ന യൂട്യൂബ് ചാനലിൽ കാണാൻ ഇടയായി.
കഴിഞ്ഞ 11 വർഷമായി ഇതേ പേരിൽ ഞങ്ങൾ നടത്തി വരുന്ന കവിതാവതരണബ്ലോഗിനോ യൂട്യൂബ് ചാനലിനോ മേല്പറഞ്ഞ ചാനലുമായോ ആ പരിപാടിയുമായോ യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ല. രണ്ടും ഒരേപേരിലുള്ള കവിതാവതരണപരിപാടികൾ ആയതുകൊണ്ട് മാത്രമാണ് ഈ പോസ്റ്റ് .

Saturday, July 27, 2019

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന



എൻ എൻ കക്കാട്- സഫലമീയാത്ര



ചങ്ങമ്പുഴ കൃഷ്ണപിള്ള - സൗന്ദര്യലഹരി 



ആറ്റൂർ രവിവർമ്മ -നഗരത്തിൽ ഒരു യക്ഷൻ 




ഉള്ളൂർ  എസ് പരമേശ്വരയ്യർ -വിശ്വം ദീപമയം(നവായുഗോദയം)

കാവ്യശ്രീ -പത്താം തരം പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X-(2019)


തുഞ്ചത്തെഴുത്തച്ഛൻ ലക്ഷ്‌മണസാന്ത്വനം (അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോധ്യാകാണ്ഡം)



കുമാരനാശാൻ-നളിനി (പ്രിയദർശനം)



അമ്മത്തൊട്ടിൽ -റഫീഖ് അഹമ്മദ്


ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ



വി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ

Tuesday, July 23, 2019

നാലാം തരം കേരളപാഠാവലി(2019)യിലെ കവിതകൾ

വെണ്ണക്കണ്ണൻ(കൃഷ്ണഗാഥ )- ചെറുശ്ശേരി


കുടയില്ലാത്തവർ- ഓ എൻ വി കുറുപ്പ്  

എൻറെ  പനിനീർച്ചെടി -മേരി ജോൺ  കൂത്താട്ടുകുളം



ഓമനയുടെ ഓണം -ഏറ്റുമാനൂർ സോമദാസൻ 


ഊണിന്റെ മേളം (രുഗ്മിണീ സ്വയംവരം) കുഞ്ചൻ നമ്പ്യാർ  







(ബാക്കി കവിതകൾ ഇവിടെ പിന്നീട് ചേർക്കുന്നതാണ് )

Saturday, July 20, 2019

കുമാരനാശാൻ-നളിനി (പ്രിയദർശനം- പത്താം തരം കേരളപാഠാവലി(2019 )യിലെ പാഠഭാഗം)



എൻ  കുമാരനാശാൻ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌. ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം. ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌ ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം. മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ . എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു. പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി 1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു 

 N. Kumaran Asan (1873-1924)

 Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

Thursday, July 18, 2019

വി മധുസൂദനൻ നായർ-അമ്മയുടെ എഴുത്തുകൾ (പത്താം തരം പാഠഭാഗം 2019 )



വി മധുസൂദനൻ നായർ (1950 -)

ജനനം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട്  . തോറ്റം പാട്ടു കലാകാരനായിരുന്ന  അച്ഛൻ കെ. വേലായുധൻ പിള്ള യിൽ നിന്നും  പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു.  1980കളിൽ  കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി  . കുറച്ചുകാലം വീക്ഷണം, കേരള ദേശം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. പിന്നീട്  തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാള അദ്ധ്യാപകനായി .. 27 വർഷം ഇവിടെ അദ്ധ്യാപനജീവിതത്തിൽ  പതിനേഴു വർഷത്തോളം മലയാള വിഭാഗത്തിലെ പ്രധാനാധ്യാപകനായിരുന്നു. കേരള സർവകലാശാലയിലും ഇന്ധിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലും സന്ദർശക അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. അദ്ധ്യാപകവൃത്തിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചശേഷവും ഭാഷാപഠനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
രചനകൾ
1992-ൽ പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം. പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച “നാറാണത്തു ഭ്രാന്തൻ” എന്ന കവിത ഈ സമാഹാരത്തിലുള്ളതാണ്‌. മധുസൂദനൻ‌ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പദ്യകൃതികളിലൊന്നാണ് പ്രസ്തുത സമാഹാരം.

ഭാരതീയം ,അഗസ്ത്യഹൃദയം ,ഗാന്ധി ,അമ്മയുടെ എഴുത്തുകൾ ,നടരാജ സ്മൃതി ,പുണ്യപുരാണം രാമകഥ ,സീതായനം ,വാക്ക് ,അകത്താര് പുറത്താര് ,ഗംഗ ,സാക്ഷി ,സന്താനഗോപാലം ,പുരുഷമേധം ,അച്ഛൻ പിറന്ന വീട് ,എന്റെ രക്ഷകൻ {കവിതകൾ )
സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാ സമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തിനു മറ്റൊരു മാനം കൊണ്ടുവരാൻ ഈ ആലാപനങ്ങൾ കാരണമായി. ചൊൽക്കാഴ്ചകൾക്കുശേഷം മധുരവും സംഗീതാത്മകവുമായ കവിതകളുടെ  ആലാപനം അദ്ദേഹത്തിന്റെ കവിതകൾക്ക് കൂടുതൽ ജനപ്രിയത കൊണ്ടുവന്നു.
പുരസ്കാരങ്ങൾ
കുഞ്ഞുപിള്ള കവിതാ പുരസ്കാരം, ('നാറാണത്തുഭ്രാന്തൻ' 1986) .കേരള സാഹിത്യ അക്കാദമി പുരസ്കാരം ( നാറാണത്തുഭ്രാന്തൻ',1993- ) , കെ. ബാലകൃഷ്ണൻ പുരസ്കാരം ( ഭാരതീയം','1991)
പത്മപ്രഭാ പുരസ്കാരം(2016-)

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ 

Tuesday, July 16, 2019

വിഷ്ണു നാരായണൻ നമ്പൂതിരി-ബഷീർ എന്ന ബല്യ ഒന്ന് (എട്ടാം തരം അടിസ്‌ഥാന പാഠാവലിയിലെ പാഠഭാഗം)



വിഷ്ണു നാരായണൻ നമ്പൂതിരി  (ജൂൺ 2 1939-). 

കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ .
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു . കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958),പ്രണയ ഗീതങ്ങൾ (1971), ഭൂമിഗീതങ്ങൾ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982),അപരാജിത (1984), ആരണ്യകം (1987),ഉജ്ജയിനിയിലെ രാപ്പകലുകൾ (1988), ചാരുലത (2000)
ദളങ്ങൾ,എന്റെ കവിത (കവിതാ സമാഹാരം ) 
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ  അസാഹിതീയം, കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും ( നിരൂപണം )
 ഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം, ഋതുസംഹാരം ( വിവർത്തനം ) .കൂടാതെ പുതുമുദ്രകൾ,ദേശഭക്തികവിതകൾ,വനപർവ്വം,സ്വാതന്ത്ര്യസമര ഗീതങ്ങൾ ( സമ്പാദനം ) കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം)

പുരസ്കാരങ്ങൾ
എഴുത്തച്ഛൻ പുരസ്‌കാരം (2014), പത്മശ്രീ (2014), കേരളസാഹിത്യഅക്കാദമി അവാർഡ് (1979‌), കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് (199‌4), മാതൃഭൂമി സാഹിത്യപുരസ്കാരം 2010, വയലാർ പുരസ്കാരം - 2010 [3]
വള്ളത്തോൾ പുരസ്കാരം - 2010 [, കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം, പി സ്മാരക കവിതാ പുരസ്കാരം - 2009 ,ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), 

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ 

Monday, July 15, 2019

ഇടശ്ശേരി ഗോവിന്ദൻ നായർ- അതേ പ്രാർത്ഥന (ഒൻപതാം തരം പാഠഭാഗം 2019 )




ഇടശ്ശേരി ഗോവിന്ദൻ നായർ 


1906 ല്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത്‌ ജനനം. പിതാവ് വി കൃഷ്ണക്കുറുപ്പ് മാതാവ് കുഞ്ഞുകുട്ടിയമ്മ .കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പതിനഞ്ചാം വയസ്സില്‍ വക്കീല്‍ ഗുമസ്തനായി ആലപ്പുഴയില്‍ ജോലി ആരംഭിച്ചു. 1929 ല്‍ കോഴിക്കോടും പിന്നീട്‌ പൊന്നാനിയിലും വക്കീല്‍ ഗുമസ്തമായി ജോലി തുടര്‍ ന്നു. . സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷിലും സംസ്കൃതത്തിലും പാണ്ഡിത്യം നേടി .
മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ . ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ച അദ്ദേഹം പരുക്കന്‍ ജീവിത സത്യങ്ങളെ കവിതകളിലൂടെ ആവിഷ്കരിച്ചു. സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലും സജീവമായിത്തന്നെ ഇടപെട്ടിരുന്ന എഴുത്തുകാരനായിരുന്നു . ഗാന്ധിസത്തില്‍ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തില്‍ തന്റേതായ ചെറിയ പങ്കുവഹിക്കുകയും ചെയ്തു സ്വതന്ത്രഭാരതം എന്ന രഹസ്യപത്രത്തിന്റെ പ്രചാരകനുമായിരുന്നു. പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കേരള സാഹിത്യ അക്കാദമി ,സംഗീത നാടക അക്കാദമി ,സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഡയരക്ടര്‍ ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു

1974 ഒക്ടോബര്‍ 16-നു ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ദിവംഗതനായി.

പ്രധാന കൃതികള്‍ :
കവിതകള്‍:
പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്‌, പൂതപ്പാട്ട്‌, കറുത്ത ചെട്ടിച്ചികള്‍ , ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി, അമ്പാടിയിലേക്ക് വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പില്‍ , ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ,അളകാവലി, ലഘുഗാനങ്ങള്‍ ,തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ ,കുങ്കുമ പ്രഭാതം

നാടകം
കൂട്ടുകൃഷി, കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം,തൊടിയില്‍ പടരാത്ത മുല്ല, നൂലാമാല ,ചാലിയത്തി

പുരസ്കാരങ്ങള്‍ :
കറുത്ത ചെട്ടിച്ചികള്‍ക്ക് ഉത്തമ കവിതാഗ്രന്ഥത്തിനുള്ള മദ്രാസ്‌ ഗവണ്മെന്റിന്റെ അവാര്‍ഡു ലഭിച്ചു. കാവിലെ പാട്ട്‌ എന്ന ഗ്രന്ഥത്തിന്‌ 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമിയുടേയും ഒരു പിടി നെല്ലിക്ക എന്ന കവിതാ സമാഹാരത്തിന്‌ 1971 ല്‍ കേരള സാഹിത്യ അക്കാദമിയുടേയും അവാര്‍ഡ്‌ ലഭിച്ചു. അന്തിത്തിരി'ക്ക്‌ 1979ല്‍ മരണാനന്തര ബഹുമതിയായി ആശാന്‍ പ്രൈസ് ലഭിച്ചു

Sunday, July 14, 2019

ഓണമുറ്റത്ത്- വൈലോപ്പിള്ളി ശ്രീധരമേനോൻ (പത്താം തരം പാഠഭാഗം 2019 )



വൈലോപ്പിള്ളി ശ്രീധര മേനോന്‍: (1911-1985)

ജനനം: 11 മെയ്‌ 1911, കലൂരില്‍. മരണം: 22 ഡിസംബര്‍ 1985. ശ്രീ എന്ന തൂലികാനാമത്തില്‍ എഴുതി തുടങ്ങി. കന്നിക്കൊയ്ത്ത് ആദ്യ സമാഹാരം. മലയാള കവിതാലോകത്ത് ഭാവുകത്വ പരിണാമങ്ങള്‍ കൊണ്ട് വന്ന കൃതിയാണിത്. വിദ്യുത്ഭാവനയുടെ തേജോമയസ്പര്‍ശങ്ങള്‍ മലയാള കവിതാ ലോകം അറിയുകയായിരുന്നു കന്നിക്കൊയ്ത്തിലൂടെ. അതിനു ശേഷമുള്ള കവിതാസമാഹാരങ്ങള്‍ മലയാളിയുടെ കാവ്യ സങ്കല്പങ്ങളെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കെല്‍പ്പു കാട്ടിയവയായിരുന്നു. കുടിയൊഴിക്കലും മകരക്കൊയ്ത്തും ഓണപ്പാട്ടുകാരും വിടയും ശ്രീരേഖയും ആലക്തികപ്രവാഹങ്ങളുടെ മഹാശേഷികള്‍ പ്രദര്‍ശിപ്പിച്ച കാവ്യസമാഹാരങ്ങളാണ്. ഇടശ്ശേരി, പി, ബാലാമണിയമ്മ തുടങ്ങിയവര്‍ക്കൊപ്പം മലയാളകവിതയില്‍ ആധുനിക ജീവിതപരിസരങ്ങളെ ആഴത്തിലും പരപ്പിലും കണ്ടെത്താന്‍ വൈലോപ്പിള്ളിയുമുണ്ടായിരുന്നു. മുന കൂര്‍ത്ത ഭാഷ കൊണ്ട് പ്രപഞ്ചത്തെയും സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും പിടിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച വാഗ്പാടവം ചെറുതല്ല. അനന്തതയെ ഒരു ബിന്ദുവിലേക്ക് കൊണ്ട് വരാനും ഒരു ബിന്ദുവേ പ്രപഞ്ചത്തോളം വിടര്‍ത്താനും അദ്ദേഹം വിരുതു കാണിച്ചു. ഒരു വാക്കില്‍ ഒരു ഋതുവേ തളയ്ക്കാന്‍ മാത്രം വാക്കുകളുടെ ആഴവും പരപ്പും പൊരുളും അദ്ദേഹം കണ്ടെടുത്തു. ഓരോ വാക്ക് കൊണ്ടും അധിനിവേശം തളര്‍ത്തിയ മഹാശേഷികളെ അദ്ദേഹം തൊട്ടറിഞ്ഞു. വാക്ക് വിടുര്‍ത്തിയ പൊരുളിലൂടെ ഒരുപാട് തവണ ഓണത്തിന്റെ രാഷ്ട്രീയാര്‍ത്ഥങ്ങളിലൂടെ അദ്ദേഹം അലഞ്ഞു.

പുരസ്കാരങ്ങള്‍:
മദിരാശി സര്‍ക്കാര്‍ പുരസ്കാരം,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1965),കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1972),വയലാര്‍ അവാര്‍ഡ്‌ (1981),ഓടക്കുഴല്‍ അവാര്‍ഡ്‌
പ്രധാന കൃതികള്‍ :
കന്നിക്കൊയ്ത്ത് ,ശ്രീരേഖ ,ഓണപ്പാട്ടുകാര്‍,മകരക്കൊയ്ത്ത്,വിത്തും കൈക്കോട്ടും ,വിട ,കയ്പ്പ വല്ലരി , കടല്‍ക്കാക്കകള്‍,കുരുവികള്‍,കുടിയൊഴിക്കല്‍ ചരിത്രത്തിലെ ചാരുദൃശ്യം ,അന്തി ചായുന്നു,കുന്നിമണികള്‍,കാവ്യലോകസ്മരണകള്‍

Saturday, July 13, 2019

അമ്മത്തൊട്ടിൽ റഫീഖ് അഹമ്മദ് (പത്താം തരം പാഠഭാഗം 2019 )



റഫീഖ് അഹമ്മദ്  (1961-) 
കവി, ഗാനരചയിതാവ് 
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അക്കിക്കാവിൽ ജനിച്ചു. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശ്ശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു  

കൃതികൾ
സ്വപ്നവാങ്മൂലം (1996),പാറയിൽ പണിഞ്ഞത് (2000),ആൾമറ (2004),ചീട്ടുകളിക്കാർ (2007).ശിവകാമി
ഗ്രാമവൃക്ഷത്തിലെ വവ്വാൽ,റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013);അഴുക്കില്ലം ( നോവൽ) -2015 

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ്
വൈലോപ്പിള്ളി അവാർഡ്
ഇടപ്പള്ളി അവാർഡ്
കുഞ്ചുപിള്ള അവാർഡ്
കനകശ്രീ അവാർഡ്
ഒളപ്പമണ്ണ സ്മാരക പുരസ്കാരം - പാറയിൽ പണിഞ്ഞത് (2000)[7][8]
മികച്ച ഗാനരചയിതാവിനുള്ള "വനിത" ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
മികച്ച ഗാനരചയിതാവിനുള്ള "ജയ്ഹിന്ദ് ടി വി " അവാർഡ് (2013)
ഓടക്കുഴൽ പുരസ്കാരം - 2014[9]
പി. കുഞ്ഞിരാമൻ നായർ അവാർഡ് (2017)
ഉള്ളൂർ അവാർഡ്‌ (2017)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
2007 - മികച്ച ഗാനരചയിതാവ് - പ്രണയകാലം
2009 - മികച്ച ഗാനരചയിതാവ് - സൂഫി പറഞ്ഞ കഥ
2010 - മികച്ച ഗാനരചയിതാവ് - സദ്ഗമയ
2012 - മികച്ച ഗാനരചയിതാവ് - സ്പിരിറ്റ്
2015 - മികച്ച ഗാനരചയിതാവ് - എന്നു നിന്റെ മൊയ്തീൻ

കടപ്പാട് : വിക്കിപീഡിയ 

Thursday, March 21, 2019

ജ്യോതിബായ്‌ പരിയാടത്ത്‌-അമ്മിണി അങ്ക്ൾ


ജ്യോതിബായ്‌ പരിയാടത്ത്‌(1965-)
 1965 ഏപ്രിൽ 26നു പാലക്കാട്‌ ജില്ലയിലെ നെന്മാറയിൽ ജനനം. അച്ഛൻ അന്തിക്കാട്‌ പുഴുകോവിലകത്ത്‌ കൃഷ്ണപ്പണിക്കർ. അമ്മ നെന്മാറ പരിയാടത്ത്‌ സത്യഭാമ അമ്മ. പഴയഗ്രാമം എൽ.പി സ്കൂൾ, നെമ്മാറ ഗവ ഗേൾസ്‌ ഹൈസ്കൂൾ, നെന്മാറ എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. രസതന്ത്രത്തിൽ ബിരുദം, സോഷ്യോളജിയിലും മലയാളത്തിലും ബിരുദാന്തര ബിരുദം
 ഭർത്താവ്‌ കെ. ജനാർദ്ദനൻ (സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ rtd ). മക്കൾ രാഹുൽ ,അതുൽ
 കൃതികൾ 
കാവ്യസമാഹാരം: പേശാമടന്ത (2009 ),കൊടിച്ചി (2017 ) ആത്മകഥാഖ്യാനം: 'മയിലമ്മ ഒരു ജീവിതം' (2006) (മയിലമ്മ പോരാട്ടമേ വാഴ്കൈ തമിഴ് വിവർത്തനം, Mayilamma Life of a Tribal eco warrior ഇംഗ്ലിഷ്‌ വിവർത്തനം ) തിരക്കഥാവിവർത്തനം :മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ ‘ലാ-നൊട്ടേ’ (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌, 2008 )
 കവിതാവിവർത്തനം:മയക്കൊവ്സ്കി കവിതകൾ (2012 )

 പാലക്കാടിന്‍െറ സാമൂഹിക-ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ-ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി പാലക്കാട് സ്ഥലം കാലം ചരിത്രം എന്ന പേരിൽ ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബൃഹത് ഗ്രന്ഥത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.കൈരളി ചാനൽ കാവ്യാലാപന പരിപാടി മാമ്പഴം വിധികർത്താവായിരുന്നു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാവ്യാഞ്ജലി യിൽ കവിതകൾ അവതരിപ്പിച്ചിരുന്നു



  ബ്ലോഗുകൾ http://jyothiss.blogspot.in/ (ജ്യോതിസ്സ് -കവിതകളും വിവർത്തനങ്ങളും) http://kavyamsugeyam.blogspot.in/(കാവ്യം സുഗേയം -കാവ്യാലാപന ബ്ലോഗ്‌) http://pesamatantha.blogspot.com/(പേശാമടന്ത ഇ പുസ്തകം ) 



പുരസ്കാരങ്ങൾ: കോവൈ കൾച്ചറൽ സെന്റർ 2012 ലെ കവിതാ പുരസ്കാരം (പേശാമടന്ത) ജില്ലാ ഭരണകൂടത്തിന്റെ 2012 ലെ ഭാഷാ സേവനപുരസ്കാരം

Wednesday, March 20, 2019

ലളിതാ ലെനിൻ- ദ്രൗപദി


ലളിതാ ലെനിൻ


കവിയും ബാലസാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും. 1946ൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979 മുതൽ  കേരള സർവകലാശാലയുടെ ലൈബ്രറി  ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിൽ ലക്ച്ചറർ . 1986  മുതൽ റീഡർ.  1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു..

കൃതികൾ

കവിതകൾ : കർക്കിടവാവ് (1995), നമുക്കു പ്രാർത്ഥിക്കാം (2000). കടൽ (2000)
നോവൽ: മിന്നു (കുട്ടികൾക്കായുള്ള നോവൽ) കരി ങ്കിളി,
പുതിയ വായന,

പുരസ്കാരങ്ങൾ

ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986), അബുദാബി ശക്തി അവാർഡ് (1996)
മൂലൂർ പുരസ്കാരം (2001)

അവലംബം : കവിതയുടെ നൂറ്റാണ്ട് എൻ ബി എസ്‌  ,വിക്കിപീഡിയ (https://ml.wikipedia.org/wiki/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%BE_%E0%B4%B2%E0%B5%86%E0%B4%A8%E0%B4%BF%E0%B5%BB)  , 

Tuesday, March 19, 2019

സച്ചിദാനന്ദൻ പുഴങ്കര -പിടിച്ചുകെട്ടും കണ്ണിൽ പിഴിയൂ നന്ത്യാർവട്ടം




സച്ചിദാനന്ദൻ പുഴങ്കര(1953-)



ഉപ്പത്ത് അമ്മുണ്ണിനായരുടേയും പുഴങ്കര നാണിക്കുട്ടിയമ്മയുടേയും മകനായി ചാലക്കുടിക്കടുത്ത് കാടുകുറ്റിയിൽ  ജനനം. . മഹാരാജാസ് കോളേജ് എറണാകുളം, വിക്ടോറിയ കോളേജ്, പാലക്കാട് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. . കെ. എസ്. ആര്‍. ടി. സിയില്‍ നിന്ന് ഇന്‍സ്പെക്ടറായി വിരമിച്ചു.

ഭാര്യ: എല്‍സി, മക്കള്‍ : നിമ്നഗ, ഇള
കൃതികൾ (കാവ്യസമാഹാരം )
ഇവളെ വായിക്കുമ്പോൾ, പച്ച, പച്ചവെള്ളം, വറ്റിയില്ല, ഹാർമ്മോണിയം

ഓർമ്മക്കുറിപ്പുകൾ:- നെരൂദ - , ആർ.കെ.നാരായണന്റെ ദ ഗൈഡ്,
ബേനസീർ ഭുട്ടോയുടെ ഓർമ്മകൾ
(അനുരഞ്ജനം),

ടാഗോറിന്റെ അഭിമുഖങ്ങൾ.. ... വിവർത്തനങ്ങൾ .

സിബി മലയിലിന്റെ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിനു കഥ, സംഭാഷണം, ' ആ ചിത്രത്തിലെ രണ്ടുഗാനങ്ങൾ ( 'വരമഞ്ഞളാടിയ', 'ഒരു കുല പൂ പോലെ' )  എന്നിവ  എഴുതി .. ഇഷ്ടത്തിലെ കാണുമ്പോള്‍ പറയാമോ'  ജനശ്രദ്ധ നേടിയ മറ്റൊരു  ഗാനമാണ്.

Friday, March 15, 2019

എം എൻ പാലൂർ-തീർത്ഥയാത്ര



എം എൻ പാലൂർ (22 ജൂൺ 1932 - 09 ഒക്ടോബർ 2018)


മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് എം.എൻ. പാലൂർ  ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു.
.അച്ഛൻ  പാലൂർ മാധവൻ നമ്പൂതിരി  .  'അമ്മ ശ്രീദേവി അന്തർജ്ജനം എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്ത് ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ വേദം പഠിച്ചു , . പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ  13 വയസ്സിൽ കഥകളി അഭ്യസനം  തുടങ്ങി  . വാഴേങ്കട കുഞ്ചുനായരുടെയും ശിഷ്യനായിരുന്നു . ഉപജീവനത്തിനായിമോട്ടോർ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു  പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു.പിന്നീട് നാടുവിട്ടു ബോംബെയിൽ (1957 )എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഭാര്യ ശാന്തകുമാരി മകൾ സാവിത്രി



കൃതികൾ 


പേടിത്തൊണ്ടൻ,കലികാലം,തീർഥയാത്ര,സുഗമ സംഗീതം, കവിത,ഭംഗിയും അഭംഗിയും, പച്ച മാങ്ങ

കഥയില്ലാത്തവന്റെ കഥ (ആത്മകഥ)

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (1983, കലികാലം)
ആശാൻ സ്മാരക കവിതാ പുരസ്കാരം (2009).
 കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു(2004)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2013-)

അവലംബം

 1.എം എൻ  പാലൂർ -മലയാളത്തിന്റെ പ്രിയ കവിതകൾ -ഗ്രീൻ ബുക്ക്സ്
2. വിക്കിപീഡിയ


https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC
















Thursday, March 14, 2019

ചെമ്മനം ചാക്കോ -നെല്ല്





ചെമ്മനം ചാക്കോ(1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 15). 

കവി,അധ്യാപകൻ .അച്ഛൻ യോഹന്നാൻ കത്തനാർ 'അമ്മ സാറാ .    പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സെന്റ്‌. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ്‌ ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
 
വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ്‌ അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്‌. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌.ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല .



കൃതികൾ


കവിതാഗ്രന്ഥങ്ങൾ : വിളംബരം (1947), കനകാക്ഷരങ്ങൾ (1968), നെല്ല് (1968, ) കാർട്ടൂൺ  കവിത ഇന്ന് (1969),  പുത്തരി (1970), അസ്ത്രം (1971). ആഗ്നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975). രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983),  അമ്പും വില്ലും (1986).  രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകൾ (1991) ,ചിന്തേര് (1995), നർമസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന് ഒന്ന് രണ്ടായിരം (2000),  ഒറ്റയാൾ പട്ടാളം (2003),  ഒറ്റയാന്റെ ചൂണ്ടുവിരൽ (2007), അക്ഷരപ്പോരാട്ടം (2009),


ബാലസാഹിത്യം - കവിതകൾ: ചക്കരമാമ്പഴം (1964), രാത്രിവിളക്കുകൾ (1999), നെറ്റിപ്പട്ടം (2008)
ബാലസാഹിത്യം - കഥകൾ:  ഇന്ത്യൻ കഴുത (2007),  വർഗീസ്‌ ആന (2008)
വിമർശഹാസ്യ ലേഖനങ്ങൾ: കിഞ്ചനവർത്തമാനം (1993), കാണാമാണിക്യം (2006),  ചിരിമധുരം (2007),
ചിരിമധുരതരം (2008), ചിരിമധുരതമം (2010)
അനുസ്മരണ ലേഖനം: പുളിയും മധുരവും (2002)
ലേഖനസമാഹാരങ്ങൾ: ഭാഷാതിലകം(1957,)അറിവിന്റെ കനികൾ (1963),വള്ളത്തോൾ - കവിയും വ്യക്തിയും
ചെറുകഥാസമാഹാരം: തോമസ്‌ 28 വയസ്സ് (2009)
തർജ്ജമ: കുടുംബസംവിധാനം (1959)
തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ: ചെമ്മനം കവിതകൾ (1978), വർഷമേഘം (1983),അക്ഷരശിക്ഷ (1999), പത്രങ്ങളെ നിങ്ങൾ! (1999),ചെമ്മനം കവിത -സമ്പൂർണം (2001),ചിരിക്കാം ചിന്തിക്കാം (2008), ഇരുട്ട്കൊട്ടാരം (2010)

പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ്‌ ( രാജപാത - 1977 ),ഹാസ്യസാഹിത്യ അവാർഡ്‌ (കിഞ്ചന വർത്തമാനം - 1995 ),സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ), മഹാ കവി ഉള്ളൂർ കവിതാ അവാർഡ്‌ ( 2003 ), സഞ്ജയൻ അവാർഡ്‌ (2004 ), പി. സ്മാരക പുരസ്ക്കാരം (2004 ),  പണ്ഡിറ്റ്  കെ. പി. കറുപ്പൻ അവാർഡ്‌ (2004 ), മുലൂർ അവാർഡ്‌ (1993 ), കുട്ടമത്ത് അവാർഡ്‌ (1992 ),  സഹോദരൻ അയ്യപ്പൻ അവാർഡ്‌ (1993 ),
എ .ഡി. ഹരിശർമ അവാർഡ്‌ (1978 ),  കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012)[2]

പദവികൾ :കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ്‌ തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് .

വിവരങ്ങൾക്ക് കടപ്പാട് : വിക്കിപ്പീഡിയ 
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B

കവിത വരികൾക്കു കടപ്പാട്   :എൻബി എസ്സിന്റെ കവിതയുടെ നൂറ്റാണ്ട് 




Friday, March 1, 2019

സുഗതകുമാരി-ദേവദാസി


സുഗതകുമാരി 

കവയിത്രി, സാമൂഹിക, പരിസ്ഥിതി പ്രവർത്തക.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻറെയും ,  വി.കെ. കാർത്യായനിഅമ്മയുടെയും മകളായി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു.   . തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. . ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ

കൃതികൾ

മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കൾ (1967) ,പാവം മാനവഹൃദയം (1968),ഇരുൾ ചിറകുകൾ (1969), രാത്രിമഴ (1977) , അമ്പലമണി (1981) ,കുറിഞ്ഞിപ്പൂക്കൾ (1987),തുലാവർഷപ്പച്ച (1990) (വിശ്വദീപം അവാർഡ്),രാധയെവിടെ (1995) ,കൃഷ്ണകവിതകൾ ,ദേവദാസി,വാഴത്തേൻ,മലമുകളിലിരിക്കെ,സൈലന്റ് വാലി (നിശ്ശബ്ദ വനം),വായാടിക്കിളി

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം(1968 പാതിരപ്പൂക്കൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,സാഹിത്യ പ്രവർത്തക അവാർഡ്(1978 രാത്രിമഴ), ഓടക്കുഴൽ പുരസ്കാരം(1982 അമ്പലമണി), ആ ശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരംവയലാർ അവാർഡ്( അമ്പലമണി),2001 ലളിതാംബിക അന്തർജ്ജനം അവാർഡ്,2003 വള്ളത്തോൾ അവാർഡ്, 2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004 ബാലാമണിയമ്മ അവാർഡ്, 2006 പത്മശ്രീ പുരസ്കാരം
പ്രകൃതിസംരക്ഷണ യത്നങ്ങൾക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, സാമൂഹിക സേവനത്തിനുള്ള ജെംസെർവ് അവാർഡ്,  2009 എഴുത്തച്ഛൻ പുരസ്കാരം , 2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാൻ , സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് , ജന്മാഷ്ടമി പുരസ്കാരം, എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡ്(കൃഷ്ണകവിതകൾ),അബുദാബി മലയാളി സമാജം അവാർഡ്(രാധയെവിടെ (1995) , വിശ്വദീപം അവാർഡ്തു(തുലാവർഷപ്പച്ച (1990) 
)

കടപ്പാട്: വിക്കിപീഡീയ 
https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%97%E0%B4%A4%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF

Wednesday, February 27, 2019

ആശാലതയുടെ കവിതകൾ 1.തവളകൾ 2.ബുദ്ധനും ഞാനും നരിയും



ആശാലത 

കവി, വിവർത്തക

കാവ്യസമാഹാരങ്ങൾ 

കടൽപ്പച്ച (2002)
എല്ലാ ഉടുപ്പും അഴിക്കുമ്പോൾ (2013)

വിവർത്തനം -
ചിത്രഗ്രീവൻ (ധൻ ഗോപാൽ മുഖർജിയുടെ നോവൽ) (എൻ ബി ടി )
ആഗോളവൽക്കരണവും അസംതൃപ്തികളും ( ജോസഫ് സ്റ്റിഗ്ലിസിന്റെ കൃതി - കെ രാജഗോപാലിനൊപ്പം) (ഡി സി )

സംഭാഷണങ്ങൾ - (ഡോ. കെ. അയ്യപ്പപ്പണിക്കരുടെ അഭിമുഖങ്ങൾ. ഡോ.കെ. അയ്യപ്പപ്പണിക്കരോടൊപ്പം ) (ഒലിവ് )

ആടിന്റെ വിരുന്ന് (മരിയാ വർഗാസ് യോസയുടെ ഫീസ്റ്റ് ഓഫ് ദ ഗോട്ടിന്റെ  മലയാള പരിഭാഷ) (ഡി സി )

മഹാകവി രബീന്ദ്രനാഥ ടാഗോർ കൃതികൾ ( ചിന്ത)

ഫാന്റസിക്കഥകൾ ( ചിന്ത)

പുരസ്കാരങ്ങൾ
ആടിന്റെ വിരുന്നിന് 2010ൽ പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്


Friday, February 22, 2019

സെറീനയുടെ കവിതകൾ 1 .സഹജീവനം 2 . ഉയിർത്തെഴുന്നേൽപ്പിന്റെ ദിവസം




Sereena A M

Poet ,Blogger, photografar

Blogs
1. http://herberium.blogspot.com
2.http://ottamazha.blogspot.com

Her poems were published in many mainstream magazines in Malayalam. works featured in significant anthologies like PenVazhikal (The feminine paths) edited by renowned poet K.G.Sankara Pillai, Nalamidam (The fourth Space) Edited by K Sachidanandan, Poems of Love published by Olive Books, to name a few. Wrote several articles as well, including the article on Kamala Das in the book published by Kerala Bhasha Institute, article on night experiences of women in Pen Rathrikal published by Olive Books . written Ghazals also for the Album Alakalkk (Unto the Waves) by eminent Ghazal singer Shahabaz Aman. wrote a column for the popular web portal, called Nalamidam.. A collection of poems titled " mullukal maathram baakkiyaakunnoru kadal " has been published by DC Books in 2013. Conducted a photography exhibition named "17 stories of Solitude" at Fort kochi which gained public acceptance and media attention.

Thursday, August 2, 2018

വൈലോപ്പിള്ളി ശ്രീധരമേനോൻ-സഹ്യന്റെ മകൻ

കടമ്മനിട്ട രാമകൃഷ്ണൻ -ശാന്ത

സുഗതകുമാരി-ബീഹാർ

വൈലോപ്പിള്ളിശ്രീധരമേനോൻ - യുഗപരിവർത്തനം

Tuesday, July 24, 2018

Saturday, July 21, 2018

കുമാരനാശാൻ -പ്രരോദനം